HOME
DETAILS

ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ല; മലക്കംമറിഞ്ഞ് യു.ഡി.എഫ്

  
Web Desk
July 02 2020 | 01:07 AM

%e0%b4%9c%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d

 

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് പക്ഷം മുന്നണിക്ക് പുറത്തായതിന് യു.ഡി.എഫ് യോഗത്തില്‍ കണ്‍വീനര്‍ ബെന്നി ബഹന്നാന് വിമര്‍ശനം.
നേതാക്കള്‍ കൂടിയാലോചിച്ച് കൈക്കൊണ്ട തീരുമാനം ശരിയായി പ്രഖ്യാപിക്കുന്നതില്‍ കണ്‍വീനര്‍ക്ക് വീഴ്ച പറ്റിയെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പത്രസമ്മേളനത്തില്‍ കണ്‍വീനറെ പരസ്യമായി ന്യായീകരിച്ചുകൊണ്ട് മാധ്യമങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷനേതാവ് ശ്രമിച്ചതെങ്കിലും യോഗത്തിന്റെ വികാരം മറിച്ചായിരുന്നു.
തീരുമാനം പ്രഖ്യാപിച്ച പത്രസമ്മേളനത്തില്‍ ജോസ് പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് കണ്‍വീനര്‍ പറഞ്ഞതാണ് അവരെ പുറത്താക്കിയെന്ന വ്യാഖ്യാനത്തിന് കാരണമായതെന്ന് നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
ഏതെങ്കിലും കക്ഷിയെ മുന്നണിയില്‍ നിന്ന് പുറത്താക്കുന്ന രീതി യു.ഡി.എഫില്‍ ഇല്ല. അവരെ പുറത്താക്കിയെന്ന് വാര്‍ത്ത വന്നത് നന്നായില്ല. അങ്ങനെ വന്നതോടെ അവര്‍ക്ക് വീരപരിവേഷം കിട്ടി. ഇക്കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത വേണ്ടിയിരുന്നു. എന്നാല്‍ നേതൃത്വം ഇടപെട്ട് ഉണ്ടാക്കിയ ധാരണ പാലിക്കാത്ത ജോസ് വിഭാഗത്തെ മുന്നണിയോഗത്തിന് ഇനി വിളിക്കേണ്ടെന്ന തീരുമാനം ശരിയാണ്. അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് ഇനി മൂന്നു മാസത്തെ കാലാവധി മാത്രമാണുള്ളത്. അതിനാല്‍ ധാരണ പാലിക്കേണ്ട കാര്യത്തില്‍ സമയപരിധി നല്‍കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
അതല്ലെങ്കില്‍ ഭരണകാലാവധി അവസാനിക്കുമ്പോള്‍ മുന്നണിയിലേക്ക് മടങ്ങിവരാന്‍ അവര്‍ ശ്രമിച്ചാല്‍ പ്രതിസന്ധിയാകുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
നല്‍കുന്ന സമയപരിധി പാലിക്കുന്നില്ലെങ്കില്‍ അവരെ വേണ്ടെന്നുവച്ച് മുന്നോട്ടുപോകാന്‍ സാധിക്കും.
മൂന്നുമാസത്തെ ഭരണകാലാവധി കഴിഞ്ഞ് ജോസ് വിഭാഗം മടങ്ങിവന്ന് വീണ്ടും ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് ജോസഫ് പക്ഷത്തെ മോന്‍സ് ജോസഫും വ്യക്തമാക്കി.
ജോസ് പക്ഷത്തെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാന്‍ അങ്ങോട്ടുപോയി അവരുമായി ചര്‍ച്ച നടത്തേണ്ടെന്നും അവര്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പ്രാമുഖ്യം നല്‍കേണ്ടന്നും യോഗത്തില്‍ ധാരണയായി.
വിവാദമായ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് പക്ഷത്തിന്റെ കൈവശമാണെങ്കിലും അവിശ്വാസം കൊണ്ടുവരേണ്ടെന്നും യു.ഡി.എഫ് യോഗം തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ ഉറച്ചുനിന്നു മുന്നോട്ടുപോകണം.
സര്‍ക്കാരിനെ അക്രമിക്കാന്‍ പല വിഷയങ്ങള്‍ ഒരേസമയം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പകരം വ്യക്തമായ തെളിവുകളോടെ വിഷയങ്ങള്‍ ഉന്നയിക്കുകയും അതില്‍ ഉറച്ചുനിന്ന് ഫലപ്രാപ്തിവരെ മുന്നോട്ടുപോകുകയുമാണ് വേണ്ടതെന്നും യോഗത്തില്‍ ധാരണയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago