HOME
DETAILS

പട്ടാള അട്ടിമറിയെ തെരുവിലിറങ്ങി പ്രതിരോധിച്ച് തുര്‍ക്കിയിലെ ജനങ്ങള്‍

  
backup
July 16, 2016 | 1:33 AM

turkish-military-attempts-coup

അങ്കാറ: തുര്‍ക്കിയില്‍ പട്ടാള അട്ടിമറിശ്രമത്തെ തകര്‍ത്തെറിഞ്ഞ് ജനങ്ങളുടെ പ്രതിരോധ കവചം. പട്ടാള ഭരണം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് പിന്തുണ അര്‍പ്പിച്ചും അട്ടിമറി സമ്മതിക്കില്ലെന്നും അറിയിച്ച് ജനങ്ങളെല്ലാം കൂട്ടത്തോടെ തെരുവിലിറങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെയാണ് തുര്‍ക്കിയുടെ ഭരണം തങ്ങള്‍ ഏറ്റെടുത്തുവെന്ന പ്രഖ്യാപനവുമായി ഒരുവിഭാഗം സായുധസേന രംഗത്തെത്തിയത്. ഉര്‍ദുഗാന്റെ അവധി സമയമായിരുന്നു ഇത്. ഇസ്താംബൂളിലെ പൊലിസ് ഹെഡ്ക്വാര്‍ട്ടേര്‍സ് ആക്രമിക്കുകയും 17 പൊലിസുകാരെ കൊലപ്പെടുത്തുകയും ചെയ്തു. സംഭവം ടി.വി വാര്‍ത്തയിലൂടെ അറിഞ്ഞ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. എന്തു വില കൊടുത്തും പ്രതിരോധിക്കുമെന്ന് ഉറച്ച ജനങ്ങള്‍ക്കു മുന്നില്‍ ആക്രമണം അഴിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പട്ടാളത്തിന് പാളുകയായിരുന്നു.

turkish-coup-reuters_650x400_81468626537

ശനിയാഴ്ച രാവിലെയോടെ എല്ലാ മറകളും നീക്കി ഉര്‍ദുഗാന്‍ നേരിട്ടെത്തി മാധ്യമങ്ങളേയും പൊതുസമൂഹത്തേയും അഭിസംബോധന ചെയ്തതോടെ അട്ടിമറിശ്രമം പൂര്‍ണമായി തകരുകയായി. താന്‍ എവിടെയും പോയിട്ടില്ലെന്നും ദേശീയ താല്‍പര്യത്തിനപ്പുറത്ത് ഒരു അധികാരവും ഇല്ലെന്നും ഉര്‍ദുഗാന്‍ പ്രതികരിച്ചു.

വെടിവയ്പ്പിലും മറ്റുമായി സാധാരണക്കാരും പൊലിസുകാരുമടക്കം 42 പേര്‍ കൊല്ലപ്പെട്ടു. അട്ടിമറിശ്രമം നടത്താന്‍ ശ്രമിച്ച ഇരുനൂറോളം സൈനികരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഹെലികോപ്റ്റര്‍ റാഞ്ചിയ ശേഷം പൊലിസിനു നേരെ പട്ടാളം ആക്രമണം അഴിച്ചുവിടുകയായിരുന്നു. പിന്നാലെ പാര്‍ലമെന്റ് മന്ദിരത്തിനു നേരെ ബോംബെറിഞ്ഞു. ഹെലികോപ്റ്റര്‍ പിന്നീട് തകര്‍ത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  3 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  3 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  3 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  3 days ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  3 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  3 days ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  3 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  3 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  3 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  3 days ago