HOME
DETAILS

പട്ടാള അട്ടിമറിയെ തെരുവിലിറങ്ങി പ്രതിരോധിച്ച് തുര്‍ക്കിയിലെ ജനങ്ങള്‍

  
backup
July 16, 2016 | 1:33 AM

turkish-military-attempts-coup

അങ്കാറ: തുര്‍ക്കിയില്‍ പട്ടാള അട്ടിമറിശ്രമത്തെ തകര്‍ത്തെറിഞ്ഞ് ജനങ്ങളുടെ പ്രതിരോധ കവചം. പട്ടാള ഭരണം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് പിന്തുണ അര്‍പ്പിച്ചും അട്ടിമറി സമ്മതിക്കില്ലെന്നും അറിയിച്ച് ജനങ്ങളെല്ലാം കൂട്ടത്തോടെ തെരുവിലിറങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെയാണ് തുര്‍ക്കിയുടെ ഭരണം തങ്ങള്‍ ഏറ്റെടുത്തുവെന്ന പ്രഖ്യാപനവുമായി ഒരുവിഭാഗം സായുധസേന രംഗത്തെത്തിയത്. ഉര്‍ദുഗാന്റെ അവധി സമയമായിരുന്നു ഇത്. ഇസ്താംബൂളിലെ പൊലിസ് ഹെഡ്ക്വാര്‍ട്ടേര്‍സ് ആക്രമിക്കുകയും 17 പൊലിസുകാരെ കൊലപ്പെടുത്തുകയും ചെയ്തു. സംഭവം ടി.വി വാര്‍ത്തയിലൂടെ അറിഞ്ഞ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. എന്തു വില കൊടുത്തും പ്രതിരോധിക്കുമെന്ന് ഉറച്ച ജനങ്ങള്‍ക്കു മുന്നില്‍ ആക്രമണം അഴിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പട്ടാളത്തിന് പാളുകയായിരുന്നു.

turkish-coup-reuters_650x400_81468626537

ശനിയാഴ്ച രാവിലെയോടെ എല്ലാ മറകളും നീക്കി ഉര്‍ദുഗാന്‍ നേരിട്ടെത്തി മാധ്യമങ്ങളേയും പൊതുസമൂഹത്തേയും അഭിസംബോധന ചെയ്തതോടെ അട്ടിമറിശ്രമം പൂര്‍ണമായി തകരുകയായി. താന്‍ എവിടെയും പോയിട്ടില്ലെന്നും ദേശീയ താല്‍പര്യത്തിനപ്പുറത്ത് ഒരു അധികാരവും ഇല്ലെന്നും ഉര്‍ദുഗാന്‍ പ്രതികരിച്ചു.

വെടിവയ്പ്പിലും മറ്റുമായി സാധാരണക്കാരും പൊലിസുകാരുമടക്കം 42 പേര്‍ കൊല്ലപ്പെട്ടു. അട്ടിമറിശ്രമം നടത്താന്‍ ശ്രമിച്ച ഇരുനൂറോളം സൈനികരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഹെലികോപ്റ്റര്‍ റാഞ്ചിയ ശേഷം പൊലിസിനു നേരെ പട്ടാളം ആക്രമണം അഴിച്ചുവിടുകയായിരുന്നു. പിന്നാലെ പാര്‍ലമെന്റ് മന്ദിരത്തിനു നേരെ ബോംബെറിഞ്ഞു. ഹെലികോപ്റ്റര്‍ പിന്നീട് തകര്‍ത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന്  ഇ.പി ജയരാജന്‍

Kerala
  •  16 days ago
No Image

ബറാക്ക ആണവ നിലയത്തിൽ മോക്ക് ഡ്രില്ലുമായി അബൂദബി പൊലിസ്; ചിത്രങ്ങളെടുക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  16 days ago
No Image

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു, 20 പേർക്കെതിരെ ഉടൻ നടപടി

National
  •  16 days ago
No Image

പിണറായിക്ക് അയച്ചതെന്ന വ്യാജേന അസഭ്യകവിത പ്രചരിക്കുന്നു; മനപൂര്‍വം അപമാനിക്കാന്‍ വേണ്ടി: ജി സുധാകരന്‍

Kerala
  •  16 days ago
No Image

പി.എം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സി.പി.ഐ; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചു

Kerala
  •  16 days ago
No Image

ദുബൈ റൺ 2025: ഏഴാം പതിപ്പ് നവംബർ 23ന്

uae
  •  16 days ago
No Image

'വെടിനിര്‍ത്തല്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ല; ഇസ്‌റാഈല്‍ ആക്രമണവും ഉപരോധവും തുടരുകയാണ്' ഗസ്സക്കാര്‍ പറയുന്നു

International
  •  16 days ago
No Image

പുതുചരിത്രം രചിച്ച് ഷാർജ എയർപോർട്ട്; 2025 മൂന്നാം പാദത്തിലെത്തിയത് റെക്കോർഡ് യാത്രക്കാർ

uae
  •  16 days ago
No Image

കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായി; മൂന്നാം ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

National
  •  16 days ago
No Image

സ്മാർട്ട് ആപ്പുകൾക്കുള്ള പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് ആർടിഎ; മിനിമം ചാർജ് വർധിപ്പിച്ചു

uae
  •  16 days ago