
സിദ്ദിഖിനെ കൊലപ്പെടുത്തിയതു ശ്വാസംമുട്ടിച്ചെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
തലശ്ശേരി: ന്യൂമാഹി പെരിങ്ങാടിയിലെ മമ്മിമുക്ക് മസ്ജിദ് ഖബര്‍സ്ഥാനില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വയോധികനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മമ്മിമുക്കിലെ പുതിയപുരയില്‍ വൈദ്യന്റെവിടെ സിദ്ദിഖിനെയാണ് (72) കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയത്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. തലശ്ശേരി സി.ഐ: പി.എം മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സിദ്ദിഖിന്റെ മൃതദേഹം നാക്ക് പുറത്തേക്കു നീട്ടി പല്ലുകള്‍ കൂട്ടിക്കടിച്ച നിലയിലായിരുന്നു. കണ്ണുകള്‍ തള്ളി പുറത്തേക്കു വന്നിരുന്നു. ശരീരത്തില്‍ മറ്റു മുറിവുകളൊന്നും കണ്ടെത്താനും കഴിഞ്ഞില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നാക്കിന്റെയും കണ്ണിന്റെയും ഘടന വച്ച് ശ്വാസംമുട്ടിച്ചാണു കൊല നടത്തിയതെന്നും കഴുത്തിന്റെ കശേരുക്കളിലെ പരുക്കും ഇതാണ് വ്യക്തമാക്കുന്നതെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ പൊലിസ് സര്‍ജന്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോ. എസ് ഗോപാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം വച്ച് പ്രാഥമിക പരിശോധനയില്‍ കഴുത്ത് ഞെരിച്ചുള്ള കൊലപാതകമെന്ന നിഗമനത്തിലാണു പൊലിസ് എത്തിച്ചേര്‍ന്നത്.
അതിനിടെ മൃതദേഹം കണ്ടെത്തിയ ഖബറിടത്തിനു സമീപത്തു നിന്ന് ഒരു ഷര്‍ട്ടും ചെരിപ്പും പൊലിസ് കണ്ടെടുത്തു. മൃതദേഹം കണ്ടെത്തിയ ബുധനാഴ്ച സിദ്ദിഖിനെ കൊന്ന് കുഴിച്ചുമൂടിയ ഖബറിടത്തിനു സമീപത്തെ കുഴിയില്‍ നിന്ന് ഒരു ഷര്‍ട്ടും പഴയ ഒരു മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു.
ഈ മൊബൈല്‍ ഫോണിനെ കേന്ദ്രീകരിച്ചാണു പൊലിസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഈ ഫോണ്‍ കഴിഞ്ഞ ഫെബ്രുവരി വരെയേ ഉപയോഗിച്ചിട്ടുള്ളൂവെന്നും അതിനുശേഷം കോളുകളൊന്നും വന്നില്ലെന്നും സൈബര്‍സെല്ലിന്റെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ഫെബ്രുവരിക്കു ശേഷം ഇതുവരെ ന്യൂമാഹി പ്രദേശത്തെ ടവറുകള്‍ക്കു കീഴില്‍ തന്നെയാണ് ഫോണെന്നും പരിശോധനയില്‍ കണ്ടെത്തി. ഫോണും ഖബര്‍സ്ഥാനില്‍ നിന്നു ലഭിച്ച രണ്ടു ഷര്‍ട്ടുകളും വച്ചാണ് പൊലിസ് അന്വേഷണം ത്വരിതപ്പെടുത്തുന്നത്.
കസ്റ്റഡിയിലെടുത്തവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണ്. മൃതദേഹം തലകീഴായ നിലയിലായിരുന്നു മറ്റൊരു ഖബറിടത്തിനു മുകളില്‍ കുഴിച്ചിട്ടിരുന്നത്. ഇതേതുടര്‍ന്നാണു കാല്‍പ്പാദം പുറത്തേക്കു കാണപ്പെട്ടത്. ഒരാള്‍ക്കു തനിച്ചു കൃത്യം നടത്താന്‍ കഴിയുമോയെന്ന സംശയവും ഉയരുന്നുണ്ട്.
സിദ്ദിഖിന്റെ കൈവശം സംഭവ സമയമുണ്ടായിരുന്ന അരലക്ഷം രൂപ നഷ്ടപ്പെട്ടതായി സൂചനയുണ്ട്. പണമിടപാടുമായി സിദ്ദിഖിനു ബന്ധമുണ്ടെന്ന തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം സിദ്ദിഖിന്റെ വീട്ടില്‍ പരിശോധന നടത്തി ചില രേഖകള്‍ പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുമെന്നറിയുന്നു.
കസ്റ്റഡിയിലുള്ള യൂസഫ് എന്നയാള്‍ സിദ്ദിഖിന്റെ തിരോധാനത്തിനു ശേഷം ഒരു ആശുപത്രിയില്‍ ചികിത്സ തേടിയതായും പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളെ കൂടുതല്‍ ചോദ്യംചെയ്തു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 6 hours ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 6 hours ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 7 hours ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• 7 hours ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 7 hours ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 8 hours ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 8 hours ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 9 hours ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 9 hours ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 10 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 10 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 10 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 10 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 11 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 11 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 12 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 12 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 12 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 11 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 11 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 11 hours ago