HOME
DETAILS

യു.പി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിംകോടതി

  
Web Desk
July 21 2020 | 04:07 AM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d
 
 
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് വികാസ് ദുബെ പൊലിസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍. ഇയാള്‍ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കവേ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന പൊലിസിന്റെ വിശദീകരണം കോടതി പൂര്‍ണമായി മുഖവിലയ്‌ക്കെടുത്തില്ല. 
തുടര്‍ന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സംഘത്തില്‍ റിട്ട. സുപ്രിംകോടതി ജഡ്ജിയെയും റിട്ട. പൊലിസ് ഉദ്യോഗസ്ഥനെയും കൂട്ടിച്ചേര്‍ക്കാമെന്ന് യു.പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമം നടപ്പിലാക്കാനും സംസ്ഥാനത്തെ ക്രമസമാധാനം നിലനിര്‍ത്താനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കോടതി ഓര്‍മപ്പെടുത്തി. ഹരജി ഒരു മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
വിവിധ ഏറ്റുമുട്ടലുകളിലായി വികാസ് ദുബെയും കൂട്ടാളികളും കൊല്ലപ്പെട്ടതിന്റെ അന്വേഷണം സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐയോ എന്‍.ഐ.എയോ ഏറ്റെടുക്കണമെന്ന ഹരജിയില്‍ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടുകയും ചെയ്തു. 
ഈ ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ദുബെ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു. 
തുടര്‍ന്ന് ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച സംഘത്തില്‍ നേരത്തെ വ്യാജ ഏറ്റുമുട്ടലില്‍ ഒരാളെ കൊന്നതിന് സി.ബി.ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടതും വിവാദമായിരുന്നു.
ജൂലൈ മൂന്നിനു കാണ്‍പൂരില്‍ ഡിവൈ.എസ്.പിയടക്കം എട്ടു പൊലിസുകാരെ വെടിവച്ചു കൊന്ന കേസിലെ പ്രധാനപ്രതിയായിരുന്ന വികാസ് ദുബെയെ ജൂലൈ ഒന്‍പതിന് മധ്യപ്രദേശില്‍വച്ച് പിടികൂടിയിരുന്നു. 
ഇയാളെ യു.പിയിലേക്കു കൊണ്ടുപോകുന്നതിനിടെ ജൂലൈ പത്തിനു രാവിലെയായിരുന്നു പൊലിസ് കസ്റ്റഡിയില്‍വച്ച് കൊല്ലപ്പെട്ടിരുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  5 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  28 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  44 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago