HOME
DETAILS

കന്നഡ ഭാഷ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണും

  
backup
April 27, 2017 | 12:14 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a1-%e0%b4%ad%e0%b4%be%e0%b4%b7-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6



കാസര്‍കോട്: മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ കുറിച്ചു വിശദീകരിക്കാന്‍ കേരള സ്റ്റേറ്റ് കന്നഡ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കന്നഡ ഭാഷാ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണും. മേയ് മൂന്നിനു തലസ്ഥാനത്തെത്തിയാണ് കന്നഡ ഭാഷാ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണുക.
ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയത് ഭാഷാ ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ കന്നഡ ഭാഷാ അധ്യാപകര്‍ ഇന്നലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ക്കു മുന്നില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു.
ഭാഷ ന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതിലൂടെ വര്‍ഷങ്ങളായി ഒരു വിഭാഗം ജനത ശീലിച്ച സംസ്‌കാരത്തെ ഇല്ലാതാക്കുമെന്നും കന്നഡ ഭാഷയെ തന്നെ കേരളത്തില്‍ നിന്നു തുടച്ചു നീക്കുമെന്നും സമരം നടത്തുന്നവര്‍ പറയുന്നു.
കുമ്പള എ.ഇ.ഒ ഓഫിസിനു മുന്നില്‍ നടത്തിയ ഉപവാസം എഴുത്തുകാരന്‍ വി.ബി കുളമറാവു ഉദ്ഘാടനം ചെയ്തു.
ഇ.കെ ജ്യോതി അധ്യക്ഷയായി. മഞ്ചേശ്വരം എ.ഇ.ഒ ഓഫിസിനു മുന്നില്‍ നടത്തിയ സമരം ജനജാഗ്രത ജില്ലാ പ്രസിഡന്റ് ഗോപാല ഷെട്ടി ഉദ്ഘാടനം ചെയ്തു. ശ്രീനിവാസ റാവു അധ്യക്ഷനായി. ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട് എ.ഇ.ഒ ഓഫിസിനു മുന്നില്‍ 28നു കന്നഡ ഭാഷാ അധ്യാപകര്‍ ഏകദിന ഉപവാസം സംഘടിപ്പിക്കും.
മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനനന്‍സിനെ തുടര്‍ന്ന് ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാകുമെന്നതു സംബന്ധിച്ച കാസര്‍കോട് വലിയ വിവാദം പുകയുകയാണ്. ഓര്‍ഡിനനന്‍സിലെ അവ്യക്തത നീക്കി വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിശബ്ദത നിഷ്പക്ഷതയല്ല, ഒഴിഞ്ഞുമാറലാണ്' ഖാംനഈയുടെ വധത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി സോണിയ

National
  •  26 minutes ago
No Image

അമേരിക്കൻ മണ്ണിൽ ഇറാൻ പന്തുതട്ടുമോ? പശ്ചിമേഷ്യൻ യുദ്ധം ഫിഫയ്ക്കും തലവേദനയാകുന്നു; വേൾഡ് കപ്പിൽ ഇറാനില്ലെങ്കിൽ പകരക്കാരായി യു.എ.ഇയോ ഇറാഖോ എത്തിയേക്കും

latest
  •  an hour ago
No Image

ഗള്‍ഫ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേയ്ക്ക് വിമാനങ്ങള്‍ പറന്നു തുടങ്ങി

Kerala
  •  an hour ago
No Image

റിയാദിലെ എംബസി ആക്രമണത്തിനു പിന്നാലെ യു എസ് പൗരന്മാരോട് ഷെൽട്ടർ അഭയം തേടാൻ മുന്നറിയിപ്പ്

Saudi-arabia
  •  an hour ago
No Image

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിച്ചാല്‍ ആക്രമിക്കും; മുന്നറിയിപ്പുമായി വീണ്ടും ഇറാന്‍  

International
  •  an hour ago
No Image

കോഴിക്കോട് മയക്കുമരുന്ന് കേസിലെ പ്രതി വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്

Kerala
  •  an hour ago
No Image

സിപിഐയിൽ ടേം വ്യവസ്ഥ കർശനം; ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ ആറ് എം.എൽ.എമാർക്ക് സീറ്റില്ല

Kerala
  •  an hour ago
No Image

2,500 മുതൽ 10,000 രൂപ വരെ ഫീസ്; ഇന്റേൺഷിപ്പിന്റെ മറവിൽ വിദ്യാർഥികളെ കൊള്ളയടിക്കുന്നതായി പരാതി

Kerala
  •  2 hours ago
No Image

സിപിഎമ്മിൽ വൻ അഴിച്ചുപണി; മുതിർന്ന നേതാക്കൾക്ക് സീറ്റില്ല, മണിയും ഐസക്കും സ്വരാജും പുറത്തേക്ക്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം

Kerala
  •  2 hours ago
No Image

എറണാകുളത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍; കൊലപാതകം മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്

Kerala
  •  2 hours ago