HOME
DETAILS

കന്നഡ ഭാഷ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണും

  
backup
April 27, 2017 | 12:14 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a1-%e0%b4%ad%e0%b4%be%e0%b4%b7-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6



കാസര്‍കോട്: മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ കുറിച്ചു വിശദീകരിക്കാന്‍ കേരള സ്റ്റേറ്റ് കന്നഡ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കന്നഡ ഭാഷാ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണും. മേയ് മൂന്നിനു തലസ്ഥാനത്തെത്തിയാണ് കന്നഡ ഭാഷാ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണുക.
ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയത് ഭാഷാ ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ കന്നഡ ഭാഷാ അധ്യാപകര്‍ ഇന്നലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ക്കു മുന്നില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു.
ഭാഷ ന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതിലൂടെ വര്‍ഷങ്ങളായി ഒരു വിഭാഗം ജനത ശീലിച്ച സംസ്‌കാരത്തെ ഇല്ലാതാക്കുമെന്നും കന്നഡ ഭാഷയെ തന്നെ കേരളത്തില്‍ നിന്നു തുടച്ചു നീക്കുമെന്നും സമരം നടത്തുന്നവര്‍ പറയുന്നു.
കുമ്പള എ.ഇ.ഒ ഓഫിസിനു മുന്നില്‍ നടത്തിയ ഉപവാസം എഴുത്തുകാരന്‍ വി.ബി കുളമറാവു ഉദ്ഘാടനം ചെയ്തു.
ഇ.കെ ജ്യോതി അധ്യക്ഷയായി. മഞ്ചേശ്വരം എ.ഇ.ഒ ഓഫിസിനു മുന്നില്‍ നടത്തിയ സമരം ജനജാഗ്രത ജില്ലാ പ്രസിഡന്റ് ഗോപാല ഷെട്ടി ഉദ്ഘാടനം ചെയ്തു. ശ്രീനിവാസ റാവു അധ്യക്ഷനായി. ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട് എ.ഇ.ഒ ഓഫിസിനു മുന്നില്‍ 28നു കന്നഡ ഭാഷാ അധ്യാപകര്‍ ഏകദിന ഉപവാസം സംഘടിപ്പിക്കും.
മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനനന്‍സിനെ തുടര്‍ന്ന് ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാകുമെന്നതു സംബന്ധിച്ച കാസര്‍കോട് വലിയ വിവാദം പുകയുകയാണ്. ഓര്‍ഡിനനന്‍സിലെ അവ്യക്തത നീക്കി വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  3 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  3 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  3 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  3 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  3 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

പണമടച്ചവർക്ക് റീഫണ്ട് അല്ലെങ്കിൽ ബില്ലിൽ ഇളവ്; സോളാർ ഉപഭോക്താക്കളുടെ ആശങ്കയകറ്റി കെഎസ്ഇബി

Kerala
  •  3 days ago
No Image

രണ്ടിടത്തും ജനങ്ങൾക്ക് വെറുക്കപ്പെട്ടവൻ; ഈജിപ്തിന്റെ കണ്ണീരൊഴുക്കിയ റഫറി ഫ്രാൻസിൽ വീടൊഴിപ്പിക്കുന്ന ജപ്തിക്കാരൻ!

Football
  •  3 days ago