HOME
DETAILS

കന്നഡ ഭാഷ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണും

  
backup
April 27 2017 | 00:04 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a1-%e0%b4%ad%e0%b4%be%e0%b4%b7-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6



കാസര്‍കോട്: മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ കുറിച്ചു വിശദീകരിക്കാന്‍ കേരള സ്റ്റേറ്റ് കന്നഡ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കന്നഡ ഭാഷാ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണും. മേയ് മൂന്നിനു തലസ്ഥാനത്തെത്തിയാണ് കന്നഡ ഭാഷാ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണുക.
ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയത് ഭാഷാ ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ കന്നഡ ഭാഷാ അധ്യാപകര്‍ ഇന്നലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ക്കു മുന്നില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു.
ഭാഷ ന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതിലൂടെ വര്‍ഷങ്ങളായി ഒരു വിഭാഗം ജനത ശീലിച്ച സംസ്‌കാരത്തെ ഇല്ലാതാക്കുമെന്നും കന്നഡ ഭാഷയെ തന്നെ കേരളത്തില്‍ നിന്നു തുടച്ചു നീക്കുമെന്നും സമരം നടത്തുന്നവര്‍ പറയുന്നു.
കുമ്പള എ.ഇ.ഒ ഓഫിസിനു മുന്നില്‍ നടത്തിയ ഉപവാസം എഴുത്തുകാരന്‍ വി.ബി കുളമറാവു ഉദ്ഘാടനം ചെയ്തു.
ഇ.കെ ജ്യോതി അധ്യക്ഷയായി. മഞ്ചേശ്വരം എ.ഇ.ഒ ഓഫിസിനു മുന്നില്‍ നടത്തിയ സമരം ജനജാഗ്രത ജില്ലാ പ്രസിഡന്റ് ഗോപാല ഷെട്ടി ഉദ്ഘാടനം ചെയ്തു. ശ്രീനിവാസ റാവു അധ്യക്ഷനായി. ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട് എ.ഇ.ഒ ഓഫിസിനു മുന്നില്‍ 28നു കന്നഡ ഭാഷാ അധ്യാപകര്‍ ഏകദിന ഉപവാസം സംഘടിപ്പിക്കും.
മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനനന്‍സിനെ തുടര്‍ന്ന് ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാകുമെന്നതു സംബന്ധിച്ച കാസര്‍കോട് വലിയ വിവാദം പുകയുകയാണ്. ഓര്‍ഡിനനന്‍സിലെ അവ്യക്തത നീക്കി വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  4 days ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  4 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  4 days ago
No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  4 days ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  4 days ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  4 days ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  4 days ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  4 days ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  4 days ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  4 days ago