HOME
DETAILS

കന്നഡ ഭാഷ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണും

  
backup
April 27, 2017 | 12:14 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a1-%e0%b4%ad%e0%b4%be%e0%b4%b7-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6



കാസര്‍കോട്: മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ കുറിച്ചു വിശദീകരിക്കാന്‍ കേരള സ്റ്റേറ്റ് കന്നഡ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കന്നഡ ഭാഷാ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണും. മേയ് മൂന്നിനു തലസ്ഥാനത്തെത്തിയാണ് കന്നഡ ഭാഷാ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിയെ കാണുക.
ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയത് ഭാഷാ ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ കന്നഡ ഭാഷാ അധ്യാപകര്‍ ഇന്നലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ക്കു മുന്നില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു.
ഭാഷ ന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതിലൂടെ വര്‍ഷങ്ങളായി ഒരു വിഭാഗം ജനത ശീലിച്ച സംസ്‌കാരത്തെ ഇല്ലാതാക്കുമെന്നും കന്നഡ ഭാഷയെ തന്നെ കേരളത്തില്‍ നിന്നു തുടച്ചു നീക്കുമെന്നും സമരം നടത്തുന്നവര്‍ പറയുന്നു.
കുമ്പള എ.ഇ.ഒ ഓഫിസിനു മുന്നില്‍ നടത്തിയ ഉപവാസം എഴുത്തുകാരന്‍ വി.ബി കുളമറാവു ഉദ്ഘാടനം ചെയ്തു.
ഇ.കെ ജ്യോതി അധ്യക്ഷയായി. മഞ്ചേശ്വരം എ.ഇ.ഒ ഓഫിസിനു മുന്നില്‍ നടത്തിയ സമരം ജനജാഗ്രത ജില്ലാ പ്രസിഡന്റ് ഗോപാല ഷെട്ടി ഉദ്ഘാടനം ചെയ്തു. ശ്രീനിവാസ റാവു അധ്യക്ഷനായി. ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട് എ.ഇ.ഒ ഓഫിസിനു മുന്നില്‍ 28നു കന്നഡ ഭാഷാ അധ്യാപകര്‍ ഏകദിന ഉപവാസം സംഘടിപ്പിക്കും.
മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനനന്‍സിനെ തുടര്‍ന്ന് ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാകുമെന്നതു സംബന്ധിച്ച കാസര്‍കോട് വലിയ വിവാദം പുകയുകയാണ്. ഓര്‍ഡിനനന്‍സിലെ അവ്യക്തത നീക്കി വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുജ്‌തബ ഖാംനഈയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ സൈനിക നേതൃത്വം; അമേരിക്ക ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് നിർദ്ദേശം

International
  •  21 days ago
No Image

ദുബൈ ക്രീക്കിൽ ബോട്ടിന് തീപിടിച്ചു; അൽ ജദ്ദാഫിൽ ഉയർന്ന കറുത്ത പുകയിൽ വിശദീകരണവുമായി അധികൃതർ

uae
  •  21 days ago
No Image

പേരാമ്പ്രയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു: 22 പേർക്ക് പരുക്ക്

Kerala
  •  21 days ago
No Image

കാമ്പസുകൾ വീണ്ടും തുറക്കും; യുഎഇയിൽ നാളെ മുതൽ സ്കൂളുകൾ നേരിട്ടുള്ള പഠനരീതിയിലേക്ക്

uae
  •  21 days ago
No Image

ലാളിത്യമാണ് കരുത്ത്; ശൈഖ് മുഹമ്മദ് ബിൻ സായിദ് ജനമനസ്സറിയുന്ന നേതാവ്, പ്രശംസയുമായി അൻവർ ഗർഗാഷ്

uae
  •  21 days ago
No Image

ബെംഗളൂരുവിൽ മോദിയുടെ സന്ദർശന വേദിക്ക് സമീപത്ത് നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു; ഒരാൾ കസ്റ്റഡിയിൽ

National
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മെയ് 14 വരെ കനത്ത മഴ

Kerala
  •  21 days ago
No Image

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ; 'ജനവിധി വലിയ ഉത്തരവാദിത്തമെന്ന്' ഓർമ്മപ്പെടുത്തൽ

Kerala
  •  21 days ago
No Image

കോതമംഗലത്ത് മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

Kerala
  •  21 days ago
No Image

പത്തനാപുരത്ത് യു.ഡി.എഫ് - ബി.ജെ.പി ഡീല്‍; കണക്കുകള്‍ നിരത്തി കെ.ബി ഗണേഷ്‌കുമാര്‍

Kerala
  •  21 days ago


No Image

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നില്ലെന്ന് റിപ്പോര്‍ട്ട്; വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി സൂചന

Kerala
  •  21 days ago
No Image

തുടക്കം ജനപ്രിയം; സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരി തടയാനും പട്രോൾ സംഘം...ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്  

National
  •  21 days ago
No Image

ഏരിയാ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മില്‍ കൂട്ടരാജി, പാര്‍ട്ടി വിട്ടത് 24 ഓളം പേര്‍

Kerala
  •  21 days ago
No Image

'വിശപ്പും ദാരിദ്ര്യവും അറിയുന്ന സാധാരണക്കാരനാണ് ഞാന്‍, നിങ്ങളുടെ 'തമ്പി', തെറ്റ് ചെയ്യില്ല കൂടെയുള്ളവരെ ചെയ്യാന്‍ അനുവദിക്കില്ല, അങ്ങിനെ ഒരു മോഹമുണ്ടെങ്കില്‍ മായ്ച്ചു കളഞ്ഞേക്കൂ...' മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിന്റെ വൈകാരിക പ്രസംഗം

National
  •  21 days ago