
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് ഇന്ന് 100 വയസ്
കോഴിക്കോട്: ഇരുപതാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ച ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്തെ ഏറ്റവും മനുഷ്യത്വരഹിതമായ കൂട്ടക്കൊലയ്ക്ക് ഇന്ന് 100 വയസ് തികയുന്നു. 1919 ഏപ്രില്‍ 13ന് പഞ്ചാബിലെ അമൃതസറിലെ ജാലിയന്‍വാല ബാഗ് ഉദ്യാനത്തിലാണ് ദാരുണമായ കൂട്ടകൊല അരങ്ങേറിയത്.
പത്തു മിനുറ്റ് സമയം കൊണ്ട് കേണല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം വെടിവച്ചുകൊന്നത് സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പേരെ. മൂവായിരത്തോളം പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വലിയ രക്തരൂക്ഷിതമായ ഏടാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല.
സ്വാതന്ത്ര്യ സമരസേനാനികളായ സത്യപാലിനെയും സൈഫുദീന്‍ കിച്ച്‌ലുവിനെയും അറസ്റ്റുചെയ്ത് നാടുകടത്താനുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നടപടിക്കെതിരേ പ്രതിഷേധിക്കാന്‍ തടിച്ചുകൂടിയ ഇരുപതിനായിരത്തില്‍പരം നിരായുധരായ ജനങ്ങള്‍ക്കുനേരെയാണ് തോക്കുകള്‍ തീ തുപ്പിയത്. 1650 ചുറ്റ് വെടിയുതിര്‍ത്തെന്നാണ് ബ്രിട്ടീഷ് രേഖകളിലുള്ളത്. ബൈശാഖി ഉത്സവത്തിന് സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചശേഷം പ്രതിഷേധയോഗത്തിന് എത്തിയ സിഖ് തീര്‍ഥാടകരും കൊല്ലപ്പെട്ടു. 1919 എപ്രില്‍ 10ന് അമൃതസറിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലേക്കുള്ള മാര്‍ച്ചിനുനേരേ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവെപ്പില്‍ പതിനഞ്ചോളം പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജാലിയന്‍ വാലാബാഗില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തിന് നേരെയായിരുന്നു ലോക മനഃസാക്ഷിയെ നടുക്കിയ ക്രൂരമായ കൂട്ടക്കൊല അരങ്ങേറിയത്. അന്നുതിര്‍ത്ത വെടിയുണ്ടകളും പിടഞ്ഞുവീണ ശരീരങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഗതിതന്നെ മാറ്റി. ഗാന്ധിജി നിസഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തു. രവീന്ദ്രനാഥ് ടാഗോര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയ നൈറ്റ്ഹുഡ് ബഹുമതി തിരിച്ചേല്‍പ്പിച്ചു. ലോകമെമ്പാടും ബ്രിട്ടീഷ് കൊളോണിയല്‍ ഭീകരതയ്‌ക്കെതിരേ പ്രതിഷേധമുയര്‍ന്നു. ബ്രിട്ടനിലും പ്രതിഷേധസ്വരങ്ങളുയര്‍ന്നു. ബ്രിട്ടീഷ് യുദ്ധകാര്യ സെക്രട്ടറിയും പില്‍ക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ വിശേഷിപ്പിച്ചത് പൈശാചികമെന്നാണ്.
സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്റെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ കേണല്‍ ഡയറിന്റെ നിര്‍ബന്ധിത വിരമിക്കലിന് ഉത്തരവിട്ടു. കൂട്ടക്കൊല സമയത്ത് പഞ്ചാബ് പ്രവിശ്യ ഗവര്‍ണറായിരുന്ന മൈക്കല്‍ ഒ ഡയറിനെ 21 വര്‍ഷത്തിനുശേഷം 1940ല്‍ ലണ്ടനില്‍ വെച്ച് ഉദ്ധംസിങ് വെടിവച്ചുകൊന്നു.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് സാക്ഷ്യംവഹിച്ച വ്യക്തിയായിരുന്നു ഉദ്ധംസിങ്. ആ ധീര ദേശാഭിമാനിയെ ബ്രിട്ടന്‍ പിന്നീട് തൂക്കിലേറ്റി. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ ഇതുവരെ ബ്രിട്ടന്‍ തയാറായിട്ടില്ല.
സാമ്രാജ്യത്വവിരുദ്ധ സമരചരിത്രത്തിലെ ഉജ്വലമായ രക്തസാക്ഷിത്വ മുഹൂര്‍ത്തങ്ങളിലൊന്നായ ജാലിയന്‍ വാലാബാഗിന്റെ സ്മരണകള്‍ ഉള്‍ക്കൊള്ളുന്ന സ്മാരകം പക്ഷേ ഇന്ന് തീവ്ര ദേശീയ ഭരണ കൂടത്തില്‍നിന്ന് കടുത്ത അവഗണനയാണ് നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
International
• 2 days ago
കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍
uae
• 2 days ago
വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്
National
• 2 days ago
വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു
Kerala
• 2 days ago
മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്‍; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video
National
• 2 days ago
ദുബൈയില്‍ വാടക തട്ടിപ്പ്: പണം വാങ്ങിയ ശേഷം ഏജന്റുമാര്‍ മുങ്ങുന്നെന്ന് പരാതി; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
uae
• 2 days ago
കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം, കേസ്
Kerala
• 2 days ago
15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്
National
• 2 days ago
യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന
International
• 2 days ago
ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ്
oman
• 2 days ago
തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക
National
• 2 days ago
പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ
Kerala
• 2 days ago
യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍
International
• 2 days ago
യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ
uae
• 2 days ago
ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്' നമ്പര്‍ നിര്‍ബന്ധം
oman
• 2 days ago
വെളിച്ചെണ്ണ വില റെക്കോഡ് ഉയരത്തിൽ: ഓണത്തിന് 600 കടക്കുമെന്ന ആശങ്കയിൽ വ്യാപാരികൾ
Kerala
• 2 days ago
കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
Kerala
• 2 days ago
സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം
Kerala
• 2 days ago
മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്
Kerala
• 2 days ago
വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
Kerala
• 2 days ago
ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 2 days ago