HOME
DETAILS

സ്വര്‍ണക്കടത്തിനായി പ്രതികള്‍ സമാഹരിച്ചത് നൂറു കോടി: സഹായിച്ചത് അറ്റാഷെയും യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും

  
backup
July 25, 2020 | 6:15 AM

gold-smuggling-issue-news-kerala-2020

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണ് സഹായിച്ചതെന്നാണ് സ്വപ്നയുടെ മൊഴി. ഡിപ്ലോമാറ്റിക് ബഗേജില്‍ സ്വര്‍ണം കടത്തിയത് കോണ്‍സല്‍ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണ്. ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും ഇരുവര്‍ക്കും 1,500 ഡോളര്‍ പ്രതിഫലം നല്‍കിയെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയതായാണ് വിവരം.
എന്നാല്‍, സ്വപ്നയെ കസ്റ്റഡിയില്‍ ലഭിച്ചശേഷം മാത്രമേ മൊഴി രേഖപ്പെടുത്തൂവെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്തിന് പ്രതികള്‍ കള്ളപ്പണമാണ് ഉപയോഗിച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്തിനായി പ്രതികള്‍ നൂറു കോടി രൂപ സമാഹരിച്ചിട്ടുണ്ടാകുമെന്നും എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കൊച്ചി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് എന്‍ഫോഴ്സ്മെന്റിന്റെ ഗൗരവമേറിയ വെളിപ്പെടുത്തലുള്ളത്.
വിദേശത്ത് സ്വര്‍ണം വാങ്ങാനായി പലരില്‍ നിന്നായാണ് പണം സമാഹരിച്ചിരിക്കുന്നത്. ഇത് കള്ളപ്പണമാണ്. ഇങ്ങനെ സമാഹരിച്ച കള്ളപ്പണമാണ് സ്വര്‍ണം വാങ്ങാനായി ദുബൈയിലേക്ക് കടത്തിയത്. ഇതിന് ഹവാല ശൃംഖല ഉപയോഗപ്പെടുത്തി. അതുവഴിയാണ് ഈ കള്ളപ്പണം കൈമാറിയത്.
സ്വര്‍ണം വാങ്ങാനായി ക്രൗഡ് ഫണ്ടിങ് ഉണ്ടായിരുന്നതായി നേരത്തെ കോഴിക്കോടുനിന്ന് ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തതിനുപിന്നാലെ കസ്റ്റംസിന് തെളിവ് ലഭിച്ചിരുന്നു.
സ്വപ്ന, സരിത്ത്, സന്ദീപ് എന്നീ പ്രതികളെ കൂടാതെ 11 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് പറയുന്നു. ഇതില്‍ സ്വര്‍ണം വാങ്ങിയവരും സ്വര്‍ണം വാങ്ങാന്‍ കള്ളപ്പണം ഇറക്കിയവരും പെടും. ഇവരുടെയെല്ലാം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇനിയും നിരവധിപേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായും എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു. കള്ളപ്പണം വ്യക്തമായ സ്ഥിതിക്ക് പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകളും മറ്റും മരവിപ്പിക്കാനും നടപടി ആരംഭിച്ചിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.

സ്വപ്നയേയും സന്ദീപിനെയും കസ്റ്റഡിയില്‍ വിട്ടുതരുന്നതുവഴി കള്ളപ്പണത്തിന്റെ ശൃംഖലയിലെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കും. സ്വര്‍ണം കടത്തിയതുവഴി ലഭിച്ച പണത്തിന്റെ വിവരവും അത് ചെലവാക്കാനുപയോഗിച്ച മാര്‍ഗങ്ങളും കണ്ടെത്താനുമാകുമെന്നും ഇ.ഡി അപേക്ഷയില്‍ പറഞ്ഞു.
സ്വര്‍ണക്കടത്തിന്റെ മറവില്‍ നടക്കുന്ന കള്ളപ്പണ, ഹവാല ഇടപാടുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്വപ്നയ്ക്കും സന്ദീപിനും സരിത്തിനും ഒപ്പം കെ.ടി റമീസിനുമെതിരേ എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പ്രതികളെ തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  16 days ago
No Image

മൊഗാദിഷുവിലെ പരാജയം; അധിനിവേശത്തില്‍ ഒരു യു.എസ് നാണക്കേടിന്റെ കഥ

International
  •  16 days ago
No Image

''ദൈവത്തെ പോലും വെറുതേ വിട്ടില്ല'; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കര്‍ദാസിന്റെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  16 days ago
No Image

'ബംഗ്ലാദേശികളെ നാടുകടത്തും, മറാത്തി ഹിന്ദുവിനെ മുംബൈയും മേയറാക്കും' വിദ്വേഷ പ്രസ്താവനയുമായി ഫഡ്‌നാവിസ് 

National
  •  17 days ago
No Image

''മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍, പോടാ പുല്ലേ എന്ന് പറഞ്ഞ് പോകാത്തത് ജയിപ്പിച്ചവരെ ഓര്‍ത്ത്'' ; അതൃപ്തി തുറന്ന് പറഞ്ഞ് ശ്രീലേഖ

Kerala
  •  17 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തല്‍, പീഡനവിവരം ദിവസങ്ങളോളം മറച്ചുവെച്ചു

Kerala
  •  17 days ago
No Image

'വെനസ്വേലക്കെതിരെ യുദ്ധത്തിനില്ല, ഭരിക്കാനുമില്ല'  ട്രംപിന്റെ നിലപാടില്‍ യുടേണടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി

International
  •  17 days ago
No Image

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല; മറ്റ് അഞ്ച് പേര്‍ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി 

National
  •  17 days ago
No Image

തൃശൂരിലെ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങിലെ തീപിടിത്തത്തിന് കാരണം വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയല്ല; വിശദീകരണവുമായി റെയില്‍വേ

Kerala
  •  17 days ago
No Image

സരിന്‍ ഒറ്റപ്പാലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി?; പാലക്കാട് മണ്ഡലത്തില്‍ പരിഗണിച്ചേക്കില്ല

Kerala
  •  17 days ago