HOME
DETAILS

ശിവശങ്കര്‍ നാളെ എന്‍.ഐ.എക്കു മുന്നില്‍  വീണ്ടും ഹാജരാകും; ആശങ്കയോടെ സി.പി.എം

  
Web Desk
July 26 2020 | 03:07 AM

%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%8e%e0%b4%95
 
 
 
ഗിരീഷ് കെ നായര്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇതുവരെ പിടിച്ചുനിന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട സ്ഥിതിയിലാണ്. 
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നോട്ടിസ് നല്‍കിയത് കടുത്ത നടപടികളിലേക്കുള്ള സൂചനയായാണ് നിയമവൃത്തങ്ങള്‍ കാണുന്നത്.
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അന്വേഷണം എത്തുന്നതാണ് സി.പി.എമ്മിന്റെ ആശങ്കയ്ക്ക് കാരണം. 
കേന്ദ്ര നേതൃത്വം പോലും വിമര്‍ശിച്ചതോടെയാണ് സംസ്ഥാന നേതൃത്വം ജാഗ്രതക്കുറവെന്ന പേരില്‍ ഇതൊതുക്കാന്‍ ശ്രമിച്ചത്. അപ്പോഴും ശിവശങ്കര്‍ പെടില്ലെന്നായിരുന്നു ധാരണ. ഇപ്പോഴത്തെ സ്ഥിതിയില്‍ താന്‍ ഒറ്റപ്പെടുമെന്നു മനസിലാക്കുന്ന ശിവശങ്കര്‍ ആരെയൊക്കെ ചൂണ്ടിക്കാണിക്കുമെന്ന അങ്കലാപ്പ് രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലുണ്ട്.കേസെടുത്ത് ഇത്രയും നാളായിട്ടും ശിവശങ്കറിനെ ചോദ്യം ചെയ്യാതെ വിടുന്നതെന്തെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നതാണ്. എന്നാല്‍ സരിത്തിനെയും സ്വപ്നയെയും സന്ദീപിനെയും ഒറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ ചോദ്യം ചെയ്യുകയെന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റംസിന്റെ 9 മണിക്കൂര്‍ ചോദ്യം ചെയ്യലിലും എന്‍.ഐ.എയുടെ അഞ്ചു മണിക്കൂര്‍ വിവരശേഖരണത്തിലും വൈരുധ്യമുള്ള മൊഴിയാണ് ശിവശങ്കര്‍ നല്‍കിയതെന്ന് സൂചനയുണ്ട്.
ശിവശങ്കറിനെതിരേ കേസിലെ ഒന്നാം പ്രതി സരിത്ത് കുറ്റസമ്മതമൊഴി നല്‍കിയിട്ടുള്ളതുകൊണ്ടുതന്നെ നടപടിയിലേക്ക് കടക്കാവുന്നതാണ്. സെക്രട്ടേറിയറ്റില്‍ വച്ച് ശിവശങ്കറെ കണ്ടിരുന്നതായാണ് സരിത്തിന്റെ മൊഴി. ഇത് ഉറപ്പിക്കാനും പ്രധാന പ്രതികളായ റമീസിന്റെയും റബിന്‍സിന്റെയും സാന്നിധ്യം ഉണ്ടായിരുന്നോ എന്നുറപ്പാക്കാനുമാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്. 
സ്വപ്നയ്ക്കും സരിത്തിനും സന്ദീപിനും അപ്പുറത്ത് മറ്റാരെങ്കിലും ദൃശ്യങ്ങളിലുണ്ടായാല്‍ ഒരുപക്ഷേ അന്വേഷണം മറ്റു തലങ്ങളിലേക്കും കടന്നേക്കും.
സ്വപ്ന തുടക്കം മുതല്‍ ശിവശങ്കറെ രക്ഷിക്കാനുള്ള ശ്രമത്തിലാണെങ്കിലും ഇവരില്‍നിന്നു പിടിച്ചെടുത്ത ആറ് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും കാംകോഡറും പരിശോധിച്ചപ്പോള്‍ ലഭിച്ച തെളിവുകള്‍ ശിവശങ്കറിന് പ്രതികൂലമായിട്ടുണ്ടെന്ന് സൂചനയുണ്ട്.
യു.എ.പി.എ ചാര്‍ജ് ചെയ്തിരിക്കുന്ന കേസില്‍ പ്രതികള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന പേരുകാരെല്ലാം അന്വേഷണ സംഘത്തിന്റെ വലയില്‍ വരും. രണ്ടുദിവസത്തിനകം ദൃശ്യങ്ങള്‍ ലഭിക്കുന്നത് കണക്കാക്കിയാണ് ശിവശങ്കറിനോട് നാളെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago