HOME
DETAILS

ശിവശങ്കര്‍ നാളെ എന്‍.ഐ.എക്കു മുന്നില്‍  വീണ്ടും ഹാജരാകും; ആശങ്കയോടെ സി.പി.എം

  
Web Desk
July 26 2020 | 03:07 AM

%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%8e%e0%b4%95
 
 
 
ഗിരീഷ് കെ നായര്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇതുവരെ പിടിച്ചുനിന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട സ്ഥിതിയിലാണ്. 
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നോട്ടിസ് നല്‍കിയത് കടുത്ത നടപടികളിലേക്കുള്ള സൂചനയായാണ് നിയമവൃത്തങ്ങള്‍ കാണുന്നത്.
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അന്വേഷണം എത്തുന്നതാണ് സി.പി.എമ്മിന്റെ ആശങ്കയ്ക്ക് കാരണം. 
കേന്ദ്ര നേതൃത്വം പോലും വിമര്‍ശിച്ചതോടെയാണ് സംസ്ഥാന നേതൃത്വം ജാഗ്രതക്കുറവെന്ന പേരില്‍ ഇതൊതുക്കാന്‍ ശ്രമിച്ചത്. അപ്പോഴും ശിവശങ്കര്‍ പെടില്ലെന്നായിരുന്നു ധാരണ. ഇപ്പോഴത്തെ സ്ഥിതിയില്‍ താന്‍ ഒറ്റപ്പെടുമെന്നു മനസിലാക്കുന്ന ശിവശങ്കര്‍ ആരെയൊക്കെ ചൂണ്ടിക്കാണിക്കുമെന്ന അങ്കലാപ്പ് രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലുണ്ട്.കേസെടുത്ത് ഇത്രയും നാളായിട്ടും ശിവശങ്കറിനെ ചോദ്യം ചെയ്യാതെ വിടുന്നതെന്തെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നതാണ്. എന്നാല്‍ സരിത്തിനെയും സ്വപ്നയെയും സന്ദീപിനെയും ഒറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ ചോദ്യം ചെയ്യുകയെന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റംസിന്റെ 9 മണിക്കൂര്‍ ചോദ്യം ചെയ്യലിലും എന്‍.ഐ.എയുടെ അഞ്ചു മണിക്കൂര്‍ വിവരശേഖരണത്തിലും വൈരുധ്യമുള്ള മൊഴിയാണ് ശിവശങ്കര്‍ നല്‍കിയതെന്ന് സൂചനയുണ്ട്.
ശിവശങ്കറിനെതിരേ കേസിലെ ഒന്നാം പ്രതി സരിത്ത് കുറ്റസമ്മതമൊഴി നല്‍കിയിട്ടുള്ളതുകൊണ്ടുതന്നെ നടപടിയിലേക്ക് കടക്കാവുന്നതാണ്. സെക്രട്ടേറിയറ്റില്‍ വച്ച് ശിവശങ്കറെ കണ്ടിരുന്നതായാണ് സരിത്തിന്റെ മൊഴി. ഇത് ഉറപ്പിക്കാനും പ്രധാന പ്രതികളായ റമീസിന്റെയും റബിന്‍സിന്റെയും സാന്നിധ്യം ഉണ്ടായിരുന്നോ എന്നുറപ്പാക്കാനുമാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്. 
സ്വപ്നയ്ക്കും സരിത്തിനും സന്ദീപിനും അപ്പുറത്ത് മറ്റാരെങ്കിലും ദൃശ്യങ്ങളിലുണ്ടായാല്‍ ഒരുപക്ഷേ അന്വേഷണം മറ്റു തലങ്ങളിലേക്കും കടന്നേക്കും.
സ്വപ്ന തുടക്കം മുതല്‍ ശിവശങ്കറെ രക്ഷിക്കാനുള്ള ശ്രമത്തിലാണെങ്കിലും ഇവരില്‍നിന്നു പിടിച്ചെടുത്ത ആറ് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും കാംകോഡറും പരിശോധിച്ചപ്പോള്‍ ലഭിച്ച തെളിവുകള്‍ ശിവശങ്കറിന് പ്രതികൂലമായിട്ടുണ്ടെന്ന് സൂചനയുണ്ട്.
യു.എ.പി.എ ചാര്‍ജ് ചെയ്തിരിക്കുന്ന കേസില്‍ പ്രതികള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന പേരുകാരെല്ലാം അന്വേഷണ സംഘത്തിന്റെ വലയില്‍ വരും. രണ്ടുദിവസത്തിനകം ദൃശ്യങ്ങള്‍ ലഭിക്കുന്നത് കണക്കാക്കിയാണ് ശിവശങ്കറിനോട് നാളെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്ന് കേസ്: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി

Kerala
  •  2 days ago
No Image

പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു

Cricket
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  2 days ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  2 days ago
No Image

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണം, ഗസ്സയിൽ സ്ഥിരമായ വെടിനിർത്തലും ഉറപ്പാക്കണം: സഊദി വിദേശകാര്യ മന്ത്രി

International
  •  2 days ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  2 days ago
No Image

വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ

Kerala
  •  2 days ago
No Image

ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്

Cricket
  •  2 days ago
No Image

മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അം​ഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി

Kerala
  •  2 days ago