HOME
DETAILS

കര്‍ണാടകയില്‍ 'ഹിന്ദുക്കളെ ഭിന്നിപ്പിക്കണം'എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ കത്തുമായി ബി.ജെ.പി

  
Web Desk
April 17 2019 | 22:04 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%95%e0%b5%8d

 

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കണമെന്നാവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ കത്തുമായി ബി.ജെ.പി രംഗത്ത്. യു.പി.എ അധ്യക്ഷ സോണിയാഗാന്ധിക്ക് മുതിര്‍ന്ന നേതാവും കര്‍ണാടക ആഭ്യന്തരമന്ത്രിയുമായ എം.ബി പാട്ടീല്‍ 'അയച്ച' കത്ത് എന്ന അവകാശവാദത്തോടെയാണിത് പ്രചരിക്കുന്നത്. വിജയം ഉറപ്പാക്കുന്നതിനായി ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതിനൊപ്പം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒന്നിപ്പിക്കാനും ആവശ്യപ്പെടുന്നതാണ് കത്തിലെ ഉള്ളടക്കം. കത്തിന്റെ 'ആധികാരികത' തെളിയിക്കാനായി അതിന്റെ പകര്‍പ്പ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീരശൈവ, ലിംഗായത്ത് സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പുറത്ത് എന്ന അടിക്കുറിപ്പോടെയാണ് കത്ത് ട്വിറ്ററില്‍ ബി.ജെ.പി പങ്കുവച്ചത്. സോണിയാഗാന്ധിക്ക് എം.ബി പാട്ടീലാണ് ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ആവശ്യപ്പെട്ടു കത്തയച്ചതെന്നും ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഇതിനു മുന്‍പും ഇതു തന്നെ പ്രചരിക്കുകയും വ്യാജമാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് പിന്‍വലിക്കപ്പെടുകയും ചെയ്ത കത്താണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ബി.ജെ.പി ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.ബി പാട്ടീല്‍ പൊലിസിനു പരാതി നല്‍കി. ബിജാപൂര്‍ ലിംഗായത്ത് ഡിസ്ട്രിക്ട് എജുക്കേഷനല്‍ അസോസിയേഷന്‍ അധ്യക്ഷന്‍ കൂടിയായ എം.ബി പാട്ടീലിന്റെ ഒപ്പോടുകൂടി സംഘടനയുടെ ലെറ്റര്‍പാഡിലാണ് കത്ത് പ്രചരിക്കുന്നത്.
കഴിഞ്ഞവര്‍ഷം നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വാട്‌സ് ആപ്പിലാണ് ആദ്യമായി ഈ കത്ത് പ്രചരിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയെങ്കിലും വ്യാജമാണെന്ന് വ്യക്തമായതോടെ പിന്‍വലിക്കുകയായിരുന്നു. ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, വേള്‍ഡ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളുമായി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. രാജ്യാന്തരതലത്തില്‍ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, വേള്‍ഡ് ഇസ്‌ലമാക് ഓര്‍ഗനൈസേഷന്‍ എന്നീ രണ്ടു സംഘടനകള്‍ നിലവിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  6 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  6 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  6 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  6 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  6 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  6 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 days ago