HOME
DETAILS

കര്‍ണാടകയില്‍ 'ഹിന്ദുക്കളെ ഭിന്നിപ്പിക്കണം'എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ കത്തുമായി ബി.ജെ.പി

  
backup
April 17 2019 | 22:04 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%95%e0%b5%8d

 

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കണമെന്നാവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ കത്തുമായി ബി.ജെ.പി രംഗത്ത്. യു.പി.എ അധ്യക്ഷ സോണിയാഗാന്ധിക്ക് മുതിര്‍ന്ന നേതാവും കര്‍ണാടക ആഭ്യന്തരമന്ത്രിയുമായ എം.ബി പാട്ടീല്‍ 'അയച്ച' കത്ത് എന്ന അവകാശവാദത്തോടെയാണിത് പ്രചരിക്കുന്നത്. വിജയം ഉറപ്പാക്കുന്നതിനായി ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതിനൊപ്പം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒന്നിപ്പിക്കാനും ആവശ്യപ്പെടുന്നതാണ് കത്തിലെ ഉള്ളടക്കം. കത്തിന്റെ 'ആധികാരികത' തെളിയിക്കാനായി അതിന്റെ പകര്‍പ്പ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീരശൈവ, ലിംഗായത്ത് സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പുറത്ത് എന്ന അടിക്കുറിപ്പോടെയാണ് കത്ത് ട്വിറ്ററില്‍ ബി.ജെ.പി പങ്കുവച്ചത്. സോണിയാഗാന്ധിക്ക് എം.ബി പാട്ടീലാണ് ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ആവശ്യപ്പെട്ടു കത്തയച്ചതെന്നും ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഇതിനു മുന്‍പും ഇതു തന്നെ പ്രചരിക്കുകയും വ്യാജമാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് പിന്‍വലിക്കപ്പെടുകയും ചെയ്ത കത്താണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ബി.ജെ.പി ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.ബി പാട്ടീല്‍ പൊലിസിനു പരാതി നല്‍കി. ബിജാപൂര്‍ ലിംഗായത്ത് ഡിസ്ട്രിക്ട് എജുക്കേഷനല്‍ അസോസിയേഷന്‍ അധ്യക്ഷന്‍ കൂടിയായ എം.ബി പാട്ടീലിന്റെ ഒപ്പോടുകൂടി സംഘടനയുടെ ലെറ്റര്‍പാഡിലാണ് കത്ത് പ്രചരിക്കുന്നത്.
കഴിഞ്ഞവര്‍ഷം നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വാട്‌സ് ആപ്പിലാണ് ആദ്യമായി ഈ കത്ത് പ്രചരിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയെങ്കിലും വ്യാജമാണെന്ന് വ്യക്തമായതോടെ പിന്‍വലിക്കുകയായിരുന്നു. ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, വേള്‍ഡ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളുമായി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. രാജ്യാന്തരതലത്തില്‍ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, വേള്‍ഡ് ഇസ്‌ലമാക് ഓര്‍ഗനൈസേഷന്‍ എന്നീ രണ്ടു സംഘടനകള്‍ നിലവിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തക്കൊതി തീരാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ കൊന്നൊടുക്കിയവരുടെ എണ്ണം 50,000 കടന്നു; പുണ്യമാസത്തിലും അവസാനിക്കാതെ നരനായാട്ട്

International
  •  39 minutes ago
No Image

പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും

International
  •  an hour ago
No Image

യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു

Kerala
  •  an hour ago
No Image

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

uae
  •  2 hours ago
No Image

കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്

Cricket
  •  3 hours ago
No Image

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

International
  •  3 hours ago
No Image

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു 

Kerala
  •  4 hours ago
No Image

സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

Saudi-arabia
  •  4 hours ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  4 hours ago