HOME
DETAILS

എസ്.എം.എസ് വഴി സമ്മാനം കിട്ടിയിട്ടുണ്ടെന്നറിയിച്ച് ഒരു കോടി റിയാല്‍ തട്ടിയ ഏഷ്യന്‍ സംഘത്തെ ഖത്തര്‍ പൊലിസ് പിടികൂടി; സംഘം രണ്ടു വര്‍ഷത്തിനിടെ ഉപയോഗിച്ചത് 4000 സിം കാര്‍ഡുകള്‍

  
backup
August 26, 2020 | 4:09 AM

46456453123123-3

ദോഹ: വന്‍തുക സമ്മാനം ലഭിച്ചതായി എസ്.എം.എസ് വഴി തെറ്റിദ്ധരിപ്പിച്ച് ഇരകളില്‍ നിന്ന് ഒരു കോടി റിയാലോളം തട്ടിയെടുത്ത 31 അംഗ സംഘത്തെ ഖത്തര്‍ ആഭ്യന്ത്ര മന്ത്രാലയത്തിന് കീഴിലെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. തട്ടിയെടുത്ത പണം ഇവര്‍ വിദേശ രാജ്യങ്ങളിലെ അക്കൗണ്ടുകളിലേക്ക് കൈമാറുകയാണു ചെയ്തത്.

രണ്ട് വര്‍ഷമായി തുടരുന്ന തട്ടിപ്പിന് ഉപയോഗിച്ച 4000ഓളം സിം കാര്‍ഡുകള്‍ പ്രതികളില്‍ നിന്ന് പിടികൂടി. ഈ കാലയളവില്‍ 960 സാമ്പത്തിക തട്ടിപ്പു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് എകണോമിക് ആന്റ് ഇലക്ട്രോണിക് ക്രൈംസ് ഡിപാര്‍ട്ട്‌മെന്റ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.രണ്ട് ഘട്ടമായാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ബാങ്കുകള്‍ പോലുള്ള പ്രമുഖ കമ്പനികളില്‍ നിന്നെന്ന വ്യാജേന എസ്എംഎസ് സന്ദേശം അയക്കുകയാണ് ആദ്യം ചെയ്യുന്നത്. ബാങ്ക് കാര്‍ഡ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായോ അല്ലെങ്കില്‍ വന്‍തുക സമ്മാനമായി ലഭിച്ചതായോ അറിയിക്കുന്നു. ശേഷം, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കാര്‍ഡ് വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാന്‍ ഓണ്‍ലൈന്‍ ബാങ്കിങ് പാസ്‌വേര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഈ വിവരങ്ങള്‍ ഉപയോഗിച്ച് പണം വിദേശത്തുള്ള തങ്ങളുടെ അക്കൗണ്ടുകളിലേക്കു മാറ്റുകയാണ് ചെയ്യുന്നത്.

സമ്മാനം ലഭിച്ചതായി പറയുന്ന മെസേജുകളില്‍ ഒരു നിശ്ചിത നമ്പറിലേക്ക് തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെടും. കോള്‍ കട്ട് ചെയ്യുമ്പോള്‍ ഒരു സീക്രട്ട് കോഡ് മൊബൈലില്‍ വരുമെന്നും അതു കൈമാറുന്നതോട് കൂടി സമ്മാനത്തുക അക്കൗണ്ടില്‍ വരുമെന്നും വിശ്വസിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ പണം കൈമാറ്റം ചെയ്യുമ്പോള്‍ ബാങ്കില്‍ നിന്ന് അയക്കുന്ന ഒടിപി കോഡാണ് തട്ടിപ്പ് സംഘം ഈ രീതിയിലുടെ കരസ്ഥമാക്കുന്നത്. ഇതോടെ ഇരയുടെ അക്കൗണ്ടിലെ തുക മുഴുവന്‍ കാലിയാവും.

സന്ദേശങ്ങള്‍ അയച്ച സിംകാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ദീര്‍ഘനാളായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ആറ് മണിക്കൂര്‍ നീണ്ട ഓപറേഷനിലൂടെയാണ് 31 അംഗ സംഘത്തെ തിരിച്ചറിഞ്ഞത്. ഇവരുടെ പങ്കാളികളില്‍ ചിലര്‍ വിദേശത്താണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മുകശ്മീരില്‍ ബസ് തലകീഴായി മറിഞ്ഞ് 21 പേര്‍ മരിച്ചു; 29 പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

മഴ വരുന്നു; അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; ശക്തമായ കാറ്റിനും ഇടിമിന്നിലിനും സാധ്യത 

Kerala
  •  a day ago
No Image

ഛത്തീസ്ഗഡിൽ വിമാനം കുന്നിലേക്ക് ഇടിച്ചിറങ്ങി തീപിടിച്ചു; വൻ ദുരന്തമെന്ന് റിപ്പോർട്ട്

National
  •  a day ago
No Image

കുവൈത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: കമ്പനി ഫണ്ട് മോഷ്ടിച്ച ലെബനീസ് പൗരൻ പിടിയിൽ

Kuwait
  •  a day ago
No Image

മധ്യപ്രദേശിൽ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ച സംഭവം: ബ്ലഡ് ബാങ്കിന് ഗുരുതര വീഴ്ച, രേഖകളിൽ വൻ കൃത്രിമം

National
  •  a day ago
No Image

അബുദബി മുസഫയിൽ പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു; പുതിയ അഞ്ച് സെക്ടറുകളിൽ കൂടി 'മവാഖിഫ്' സംവിധാനം

uae
  •  a day ago
No Image

പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോജ് മരുന്നുകളോട് പ്രതികരിക്കുന്നു; ആരോഗ്യനിലയില്‍ പുരോഗതി

Kerala
  •  a day ago
No Image

യുഎഇ റിയൽ എസ്റ്റേറ്റ് വിപണിയിൽ റെക്കോർഡ് കുതിപ്പ്; ആദ്യ പാദത്തിൽ ദുബൈയിലും അബുദബിയിലും കോടികളുടെ നിക്ഷേപം

uae
  •  a day ago
No Image

ഇറാന്റെ തിരിച്ചടി; ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍അവീവില്‍ വന്‍ നാശനഷ്ടമെന്ന് മേയറുടെ വെളിപ്പെടുത്തല്‍

International
  •  a day ago
No Image

വാഹനാപകടത്തിൽ പരിക്കേറ്റ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം: പൊലിസിനെതിരെ അതിജീവിതയുടെ പരാതി; വനിതാ ഉദ്യോഗസ്ഥ കേസ് അന്വേഷിക്കണമെന്ന് ആവശ്യം

Kerala
  •  a day ago