HOME
DETAILS

പൊതുഖജനാവ് കാലിയാക്കാന്‍ ജലഗതാഗത വകുപ്പ്

  
Web Desk
April 26 2019 | 06:04 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%96%e0%b4%9c%e0%b4%a8%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d

തൃക്കരിപ്പൂര്‍: ആയിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ജലഗതാഗത മേഖലാ ഓഫിസിനുവേണ്ടി മാസംതോറും ചെലവഴിക്കുന്ന ലക്ഷങ്ങള്‍ പാഴാകുന്നുവെന്ന് ആരോപണം. കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ബോട്ട് സര്‍വിസും വര്‍ക്ക് ഷോപ്പുമാണ് ഇവിടെയുള്ളത്.
വരുമാനത്തേക്കാള്‍ പത്തിരട്ടിയോളമാണ് ചെലവ്. ബോട്ടുകള്‍ അറ്റകുറ്റ പ്രവര്‍ത്തികള്‍ക്കായി നിര്‍മിക്കുന്ന സ്ലിപ്പ് വേ പണിതിട്ടും പണിതിട്ടും പണിതീരാത്ത അവസ്ഥയിലാണ്. നിര്‍മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് കഴിഞ്ഞ വര്‍ഷം സ്ലിപ്പ് വേയിലൂടെ ബോട്ടുകള്‍ കയറ്റാനുളള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഖലാസികളെ ഉപയോഗപ്പെടുത്തിയാണ് ബോട്ട് കരയിലെത്തിച്ചത്. ഇതാവട്ടെ മത്സ്യ ത്തൊഴിലാളികള്‍ തോണികള്‍ അടുപ്പിക്കുന്ന ഭാഗത്ത് റോഡിലാണ് അറ്റകുറ്റ പ്രവൃത്തി നടത്താനുള്ള ബോട്ട് കയറ്റിയത്. ഒരു വര്‍ഷത്തോളമായി അറ്റകുറ്റ പ്രവര്‍ത്തി പാതിവഴിയിലായി മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് ഈ ബോട്ടും ഇപ്പോഴും റോഡില്‍തന്നെയുണ്ട്.
ഇ.കെ നായനാര്‍ തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ വലിയപറമ്പ ദ്വീപ് ജനതയുടെ യാത്രാദുരിതം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നേരിട്ട് മനസിലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഇ.കെ നായനാര്‍ തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായതോടെ ആയിറ്റിയില്‍ ബോട്ട്‌സര്‍വിസിന് തുടക്കമിട്ടത്. പിന്നീട് ജലഗതാഗത മേഖലാ ഓഫിസും ആയിറ്റിയിലെത്തി.
ആദ്യഘട്ടത്തില്‍ രണ്ടു ബോട്ടുകള്‍ സര്‍വിസ് നടത്തിയിരുന്നെങ്കിലും പിന്നീട് ബോട്ടുകളുടെ എണ്ണം ഏഴായി മാറി. ആയിറ്റി കേന്ദ്രീകരിച്ച് വടക്കോട്ട് കോട്ടപ്പുറം വരെയും തെക്കോട്ട് പറശ്ശിനിക്കടവ് വരെയും സര്‍വിസ് നടത്തിയിരുന്നെങ്കിലും ഘട്ടം ഘട്ടമായി സര്‍വിസുകളുടെ എണ്ണവും ദൂരവും കുറഞ്ഞുവന്നു. ഇതിനിടെ ദ്വീപിലേക്ക് രണ്ട് റോഡ് പാലങ്ങള്‍ വന്നതോടെ ബോട്ട് സര്‍വിസിനെ ആശ്രയിക്കുന്നവര്‍ കുറഞ്ഞുവന്നു. നിലവില്‍ രണ്ടുബോട്ടുകളുണ്ടെങ്കിലും മിക്കവാറും ഒരു ബോട്ട് മാത്രമാണ് സര്‍വിസ് നടത്തുക. ഏഴുബോട്ടുകള്‍ സര്‍വിസ് നടത്തിയ സമയത്തുള്ള 40ലധികം ജീവനക്കാരാണ് ഈ രണ്ടുബോട്ടുകള്‍ സര്‍വിസ് നടത്തുന്ന അവസരത്തിലും മേഖലാ ഓഫിസിനു കീഴില്‍ ജോലി ചെയ്യുന്നത്. ദിവസവും രണ്ടു ബോട്ടുകള്‍ക്കായി 250 ലിറ്റര്‍ ഡീസലാണ് ചെലവഴിക്കുന്നത് മറ്റുള്ളവ വേറെയും. സര്‍വിസ് മേഖലയായി പരിഗണിച്ചാല്‍ തന്നെ ഇത്രയും ജീവനക്കാരുടെ ആവശ്യമുണ്ടോ എന്ന ചോദ്യമുയരുന്നുണ്ട്.
ശമ്പളയിനത്തിലും ബോട്ടുകളുടെ മറ്റു ചെലവുകളുമടക്കം ലക്ഷങ്ങളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ആയിറ്റി മേഖലാ ഓഫിസില്‍ എത്തുന്നത്. ബോട്ടുകള്‍ അറ്റകുറ്റ പ്രവൃത്തി നടത്താന്‍ കരയിലേക്ക് കയറ്റുന്നതിന് ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago