HOME
DETAILS

കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി വ്യാജമെന്ന് കണ്ടെത്തി

  
backup
April 27, 2019 | 8:54 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8


ബംഗളൂരു: ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന സന്ദേശത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയെങ്കിലും ഭീഷണി വ്യാജമാണെന്ന് ബംഗളൂരു പൊലിസ് കണ്ടെത്തി.
ഫോണില്‍ ഭീഷണി മുഴക്കിയയാളെ ബംഗളൂരു പൊലിസ് അറസ്റ്റ് ചെയ്തു. ആവലഹള്ളി സ്വദേശിയായ മുന്‍ സൈനികനും ഇപ്പോള്‍ ലോറി ഡ്രൈവറുമായി ജോലി ചെയ്യുന്ന സ്വാമി സുന്ദരമൂര്‍ത്തിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് ബംഗളൂരു സിറ്റി പൊലിസിനാണ് ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചത്. തമിഴ്‌നാട്, കര്‍ണാടക, കേരള, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഡി.ജി.പി ജില്ലാ പൊലിസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.


സ്വാമി സുന്ദര്‍ മൂര്‍ത്തി ഹൊസൂറില്‍നിന്ന് ബംഗളൂരു സിറ്റി പൊലിസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ഭീഷണി സന്ദേശം കൈമാറുകയായിരുന്നു.
തമിഴിലും ഹിന്ദിയിലും സംസാരിക്കുന്നയാള്‍ തനിക്ക് സുപ്രധാനമായ വിവരം പങ്കുവയ്ക്കാനുള്ളതായിട്ടാണ് അറിയിച്ചത്. ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആക്രമണമെന്നും അയാള്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ രാമനന്തപുരത്ത് 19 ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്നും അയാള്‍ അവകാശപ്പെട്ടിരുന്നു.
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
റെയില്‍വേ സുരക്ഷ ശക്തമാക്കുകയും ചെയ്തു. വിമാനത്താവളം, ബസ് സ്റ്റാന്‍ഡ്, മാളുകള്‍ എന്നിവയും പൊലീസ് നിരീക്ഷണത്തിലാക്കി. പാര്‍സല്‍ സര്‍വിസുകള്‍ പ്രത്യേകം നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു.
നേരത്തെയും വ്യാജ സന്ദേശം നല്‍കിയതിന് സുന്ദരമൂര്‍ത്തി പിടിയിലായിട്ടുണ്ട്. തന്റെ മകന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടയാളാണ്. ശ്രീലങ്കയില്‍ ഭീകരാക്രമണമുണ്ടായിട്ടും ഇന്ത്യ വേണ്ടത്ര ജാഗ്രപുലര്‍ത്തുന്നില്ലെന്ന് തനിക്ക് തോന്നി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുജോലിക്കായി യുവതി കുവൈത്തിലെത്തി; എയർപോർട്ടിൽ സംശയം തോന്നി പരിശോധിച്ചു; പിടികൂടിയത് 3,000-ത്തോളം ലഹരി ഗുളികകൾ

Kuwait
  •  7 days ago
No Image

നിർണ്ണായക പോരാട്ടത്തിൽ കാലിടറി; വിജയ ഹസാരെ ട്രോഫിയിൽ കേരളത്തിന് വീണ്ടും നിരാശ

Cricket
  •  7 days ago
No Image

ഉംറ തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു; 11 പേർക്ക് പരുക്ക്

Saudi-arabia
  •  7 days ago
No Image

ദീപു ചന്ദ്ര ദാസിന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ; ഇതുവരെ പിടിയിലായത് 21 പേർ

International
  •  7 days ago
No Image

സൗദി-യുഎഇ സംഘര്‍ഷം ശക്തമാകുന്നു;യെമന്‍ നേതാവിനെ യുഎഇയിലേക്ക് കടത്തിയതായി സൗദി ആരോപണം

Saudi-arabia
  •  7 days ago
No Image

ഇനി ട്രാക്കിലൂടെ 'പറക്കാം': വിമാനത്തിന് സമാനമായ സൗകര്യങ്ങളുമായി ഇത്തിഹാദ് റെയിൽ; ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ച് അധികൃതർ

uae
  •  7 days ago
No Image

'യുഎസിന്റേത് ഭീകരപ്രവർത്തനം, കേന്ദ്രത്തിന് മൗനം'; വെനിസ്വേലൻ അധിനിവേശത്തെ അപലപിച്ച് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം: ക്രെയിൻ തകരുന്നത് കണ്ട് കാറിന്റെ പിൻസീറ്റിലേക്ക് ചാടി യുവാവ്; അത്ഭുതരക്ഷയുടെ വീഡിയോ വൈറൽ

Saudi-arabia
  •  7 days ago
No Image

ഖത്തര്‍ ബാങ്കുകള്‍ മുന്നേറുന്നു; തിരിച്ചടികളില്ലെന്ന് റിപ്പോര്‍ട്ട്

qatar
  •  7 days ago
No Image

റെയ്‌ഡ് തടഞ്ഞു, ഫയലുകൾ തിരിച്ചുപിടിച്ചു! ഇ.ഡി ഉദ്യോഗസ്ഥരെ നേരിട്ട് വെല്ലുവിളിച്ച് മമത ബാനർജി; ബംഗാളിലെ രാഷ്ട്രീയ പോര് മുറുകുന്നു

National
  •  7 days ago