HOME
DETAILS

അമ്മയെയും മകളെയും ആക്രമിച്ച സംഭവം; കേസെടുക്കാന്‍ നിര്‍ദേശം

  
backup
September 04, 2018 | 7:17 AM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf

തലശ്ശേരി: കാര്‍ തടഞ്ഞുനിര്‍ത്തി അമ്മയെയും മകളെയും ആക്രമിച്ച കേസില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശം.
മൂഴിക്കര സ്വദേശിനിയും കണ്ണൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിനിയുമായ അനശ്വര (21), മകള്‍ തേജസ്വിനി (രണ്ട്) എന്നിവരെയാണ് ഞായറാഴ്ച ഉച്ചയ്ക്കു മൂഴിക്കര ലിമിറ്റിനു സമീപത്തെ ഇടറോഡില്‍ കാറിലെത്തിയ അഞ്ചംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരായ മൂഴിക്കര അര്‍പ്പണയില്‍ അനശ്വര, ഭര്‍ത്താവ് രജീഷ് എന്നിവര്‍ നല്‍കിയ മൊഴി കൃത്യമായി രേഖപ്പെടുത്താതെ ദുര്‍ബലവകുപ്പ് ചേര്‍ത്താണു കേസ് രജിസ്റ്റര്‍ ചെയ്തതെന്നു ചൂണ്ടിക്കാട്ടി ഇരുവരും ജില്ലാ പൊലിസ് മേധാവിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണു കേസെടുക്കാന്‍ ന്യൂമാഹി എസ്.ഐക്കു നിര്‍ദേശം നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ബാലപീഡനം സഞ്ചാരസ്വാതന്ത്ര്യ നിഷേധം, വാഹനം അടിച്ചുതകര്‍ക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചെയ്താലുള്ള ഐ.പി.സി വകുപ്പുകള്‍ ഉള്‍പ്പെടുത്തി വേണം കേസെടുക്കേണ്ടതെന്നും എസ്.പി നിര്‍ദേശിച്ചിട്ടുണ്ട്. അക്രമത്തില്‍ പങ്കാളിയായ റിജേഷ്, രവീഷ്, സായൂജ് എന്നിവര്‍ക്കു പുറമെ കണ്ടാല്‍ അറിയാവുന്ന രണ്ടുപേരെയും ഉള്‍പ്പെടുത്തിയാണു കേസെടുക്കുക. അക്രമത്തില്‍ കാറിന്റെ ചില്ലുകളും തകര്‍ന്നിരുന്നു. അനശ്വരയും മകളും സഹോദരന്‍ അശ്വന്തിന്റെ കൂടെ അമ്മ പുഷ്പജ നടത്തുന്ന ഡ്രൈവിങ്ങ് സ്‌കൂളിലേക്കു കാറില്‍ പോകവെ മറ്റൊരു കാറില്‍ എത്തിയ അഞ്ചംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്‌തെന്നാണു പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  a day ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  a day ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  a day ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  a day ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  a day ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  a day ago
No Image

റൊണാൾഡോയും എംബാപ്പെയും ഒറ്റ ഗോളിൽ തീരും; മെസി നാളെ വല കുലുക്കിയാൽ ചരിത്ര നേട്ടം!

Football
  •  a day ago
No Image

ഡൽഹിയിലും ജമ്മുകശ്മീരിലും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത, പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ

National
  •  a day ago
No Image

ഒമാനിൽ പ്ലാസ്റ്റിക് ബാഗ് നിരോധനം കൂടുതൽ മേഖലകളിലേക്ക്; അഞ്ചാം ഘട്ടം ജൂലൈ 1 മുതൽ

oman
  •  a day ago
No Image

"ഹിഹോളിലെ വഞ്ചനയ്ക്ക് കാലം കാത്തുവെച്ച പ്രതികാരം! 44 വർഷങ്ങൾക്ക് ശേഷം ഓസ്ട്രിയയെ നേരിടാൻ അൾജീരിയൻ സിംഹങ്ങൾ; കളം പുകയും!"

Football
  •  a day ago