HOME
DETAILS

അമ്മയെയും മകളെയും ആക്രമിച്ച സംഭവം; കേസെടുക്കാന്‍ നിര്‍ദേശം

  
backup
September 04, 2018 | 7:17 AM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf

തലശ്ശേരി: കാര്‍ തടഞ്ഞുനിര്‍ത്തി അമ്മയെയും മകളെയും ആക്രമിച്ച കേസില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശം.
മൂഴിക്കര സ്വദേശിനിയും കണ്ണൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിനിയുമായ അനശ്വര (21), മകള്‍ തേജസ്വിനി (രണ്ട്) എന്നിവരെയാണ് ഞായറാഴ്ച ഉച്ചയ്ക്കു മൂഴിക്കര ലിമിറ്റിനു സമീപത്തെ ഇടറോഡില്‍ കാറിലെത്തിയ അഞ്ചംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരായ മൂഴിക്കര അര്‍പ്പണയില്‍ അനശ്വര, ഭര്‍ത്താവ് രജീഷ് എന്നിവര്‍ നല്‍കിയ മൊഴി കൃത്യമായി രേഖപ്പെടുത്താതെ ദുര്‍ബലവകുപ്പ് ചേര്‍ത്താണു കേസ് രജിസ്റ്റര്‍ ചെയ്തതെന്നു ചൂണ്ടിക്കാട്ടി ഇരുവരും ജില്ലാ പൊലിസ് മേധാവിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണു കേസെടുക്കാന്‍ ന്യൂമാഹി എസ്.ഐക്കു നിര്‍ദേശം നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ബാലപീഡനം സഞ്ചാരസ്വാതന്ത്ര്യ നിഷേധം, വാഹനം അടിച്ചുതകര്‍ക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചെയ്താലുള്ള ഐ.പി.സി വകുപ്പുകള്‍ ഉള്‍പ്പെടുത്തി വേണം കേസെടുക്കേണ്ടതെന്നും എസ്.പി നിര്‍ദേശിച്ചിട്ടുണ്ട്. അക്രമത്തില്‍ പങ്കാളിയായ റിജേഷ്, രവീഷ്, സായൂജ് എന്നിവര്‍ക്കു പുറമെ കണ്ടാല്‍ അറിയാവുന്ന രണ്ടുപേരെയും ഉള്‍പ്പെടുത്തിയാണു കേസെടുക്കുക. അക്രമത്തില്‍ കാറിന്റെ ചില്ലുകളും തകര്‍ന്നിരുന്നു. അനശ്വരയും മകളും സഹോദരന്‍ അശ്വന്തിന്റെ കൂടെ അമ്മ പുഷ്പജ നടത്തുന്ന ഡ്രൈവിങ്ങ് സ്‌കൂളിലേക്കു കാറില്‍ പോകവെ മറ്റൊരു കാറില്‍ എത്തിയ അഞ്ചംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്‌തെന്നാണു പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  13 hours ago
No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  13 hours ago
No Image

'ഇഡി പരിശോധന മുൻകൂട്ടി അറിയിച്ചിട്ടില്ല, അക്രമികൾ എവിടെ ഒളിച്ചാലും പിടികൂടും': കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  13 hours ago
No Image

2030 ഫിഫ ലോകകപ്പിൽ അച്ഛനും മകനും ഒരേ ടീമിൽ; റൊണാൾഡോയുടെ കരിയറിന് ഇതിലും വലിയൊരു അന്ത്യം സ്വപ്നങ്ങളിൽ മാത്രം! ആരാധകർ സ്വപ്നം കാണുന്ന നിമിഷം

Football
  •  14 hours ago
No Image

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

Kerala
  •  14 hours ago
No Image

കാംബോജ് പതുക്കെ സൈഡായി; ഇനി ആ സിംഹാസനം റബാദയ്ക്ക് സ്വന്തം! ഇരട്ട ലോക റെക്കോർഡിന് പിന്നാലെ വന്ന വമ്പൻ നാണക്കേട്

Cricket
  •  14 hours ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  15 hours ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  15 hours ago
No Image

ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി ബഹ്‌റൈന്‍ രാജാവും കിരീടാവകശിയും

bahrain
  •  15 hours ago
No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  15 hours ago