HOME
DETAILS

13 കോടി രൂപയുടെ ചരസുമായി ഒരാള്‍ കൊച്ചിയില്‍ പിടിയില്‍

  
backup
May 22, 2019 | 5:22 PM

13-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%92%e0%b4%b0


കൊച്ചി: പതിമൂന്നുകോടി രൂപയുടെ ചരസുമായി അന്തര്‍ദേശീയ ബന്ധമുള്ള മയക്കുമരുന്നു കണ്ണി കൊച്ചിയില്‍ പിടിയില്‍. പുതുവൈപ്പ് ലൈറ്റ് ഹൗസിന് സമീപം ആലുവാ പറമ്പ് വീട്ടില്‍ വര്‍ഗീസ് ജൂഡ്(52) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെ സാഹസികമായിട്ട് കണ്ടെയ്‌നര്‍ റോഡില്‍ മൂലമ്പിള്ളിക്കടുത്തു വച്ചാണ് ജൂഡ്‌സണെ എക്‌സൈസ് പിടികൂടിയത്. എക്‌സൈസുകാര്‍ ജൂഡ്‌സനെ വളഞ്ഞതോടെ ഇയാള്‍ തോക്കെടുത്ത് നിറയൊഴിക്കാന്‍ ശ്രമിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശ നിര്‍മിത തോക്കും വെടിയുണ്ടകളും 6.5 കിലോ ചരസും ഇയാളില്‍ നിന്നും പിടികൂടി. ചോക്ലേറ്റ് രൂപത്തില്‍ പായ്ക്ക് ചെയ്തിട്ടുള്ള ചരസിന് ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റില്‍ 13 കോടി രൂപയുടെ മൂല്യമുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ചരസുവേട്ടയാണ് കൊച്ചിയില്‍ നടന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


ജൂഡ്‌സണ്‍ വര്‍ഷങ്ങളായി എക്‌സൈസിനെ വെട്ടിച്ച് കേരളത്തിലേക്ക് ചരസും മറ്റ് ലഹരിമരുന്നുകളും എത്തിക്കുന്നുണ്ട്. നേപ്പാളില്‍ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തുന്നുണ്ടെന്ന് എക്‌സൈസിന് വിവരം കിട്ടിയിട്ടുണ്ടെങ്കിലും മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമായിരുന്നില്ല. എക്‌സൈസ് സംഘത്തിന് ഇയാളെക്കുറിച്ച് പലവട്ടം സൂചന കിട്ടിയിട്ടുണ്ടെങ്കിലും അവസാന നിമിഷം രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ എറണാകുളം ഡെ. എക്‌സൈസ് കമ്മിഷനര്‍ ചന്ദ്രപാലന്റെ നിയന്ത്രണത്തിലുള്ള ടോപ് നാര്‍ക്കോട്ടിക്കസ് സീക്രട്ട് ഗ്രൂപ്പ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലുള്ള അന്‍പതോളം യുവാക്കളെ വിവിധ ഘട്ടങ്ങളിലായി പിടികൂടി വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ജൂഡ്‌സനെക്കുറിച്ച് വിവരം കിട്ടുന്നത്. ആയുധങ്ങളും മയക്കുമരുന്നുകളും പരിശോധനകള്‍ ഇല്ലാതെ നേപ്പാളില്‍ നിന്നും യഥേഷ്ടം ഇന്ത്യയിലേക്ക് കടത്താമെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
നാര്‍കോട്ടിക്‌സ് ആക്ട് പ്രകാരം 100 ഗ്രാം ചരസ് കൈവശം വച്ചാല്‍ തന്നെ 10 വര്‍ഷം കഠിന തടവു കിട്ടാവുന്ന ശിക്ഷയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാനൊരുങ്ങുന്നു; കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി

Kerala
  •  3 days ago
No Image

മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം; മരിച്ചത് പേരാമ്പ്ര സ്വദേശി

Kerala
  •  3 days ago
No Image

യുഎഇ അനുസ്മരണ ദിനം; രക്തസാക്ഷികളുടെ സ്മരണക്ക് രാജ്യവ്യാപകമായി ഒരുമിനിറ്റ് മൗനമാചരിച്ചു

uae
  •  3 days ago
No Image

കളമശ്ശേരി എച്ച്എംടിക്ക് സമീപം ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം; കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

Kerala
  •  3 days ago
No Image

അഭിഷേക് ശർമ വെടിക്കെട്ട്! 52 പന്തിൽ 148 റൺസ്; ഷമിക്ക് 4 ഓവറിൽ 61 റൺസ്!

Cricket
  •  3 days ago
No Image

ഫിഫ അറബ് കപ്പ് 2025: ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം ദോഹ മെട്രോയും; മത്സര ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര

qatar
  •  3 days ago
No Image

രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം; കോയമ്പത്തൂരിലും പരിശോധന

Kerala
  •  3 days ago
No Image

ഒടുവില്‍ നടപടി; എസ്.എച്ച്.ഒയുടെ ആത്മഹത്യയില്‍ ഡിവൈ.എസ്.പി ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി; സഊദിയിൽ ഒരാഴ്ചക്കിടെ 21,134 പേർ അറസ്റ്റിൽ 

Saudi-arabia
  •  3 days ago
No Image

കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി; ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം

Kerala
  •  3 days ago