HOME
DETAILS

13 കോടി രൂപയുടെ ചരസുമായി ഒരാള്‍ കൊച്ചിയില്‍ പിടിയില്‍

  
backup
May 22, 2019 | 5:22 PM

13-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%92%e0%b4%b0


കൊച്ചി: പതിമൂന്നുകോടി രൂപയുടെ ചരസുമായി അന്തര്‍ദേശീയ ബന്ധമുള്ള മയക്കുമരുന്നു കണ്ണി കൊച്ചിയില്‍ പിടിയില്‍. പുതുവൈപ്പ് ലൈറ്റ് ഹൗസിന് സമീപം ആലുവാ പറമ്പ് വീട്ടില്‍ വര്‍ഗീസ് ജൂഡ്(52) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെ സാഹസികമായിട്ട് കണ്ടെയ്‌നര്‍ റോഡില്‍ മൂലമ്പിള്ളിക്കടുത്തു വച്ചാണ് ജൂഡ്‌സണെ എക്‌സൈസ് പിടികൂടിയത്. എക്‌സൈസുകാര്‍ ജൂഡ്‌സനെ വളഞ്ഞതോടെ ഇയാള്‍ തോക്കെടുത്ത് നിറയൊഴിക്കാന്‍ ശ്രമിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശ നിര്‍മിത തോക്കും വെടിയുണ്ടകളും 6.5 കിലോ ചരസും ഇയാളില്‍ നിന്നും പിടികൂടി. ചോക്ലേറ്റ് രൂപത്തില്‍ പായ്ക്ക് ചെയ്തിട്ടുള്ള ചരസിന് ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റില്‍ 13 കോടി രൂപയുടെ മൂല്യമുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ചരസുവേട്ടയാണ് കൊച്ചിയില്‍ നടന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


ജൂഡ്‌സണ്‍ വര്‍ഷങ്ങളായി എക്‌സൈസിനെ വെട്ടിച്ച് കേരളത്തിലേക്ക് ചരസും മറ്റ് ലഹരിമരുന്നുകളും എത്തിക്കുന്നുണ്ട്. നേപ്പാളില്‍ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തുന്നുണ്ടെന്ന് എക്‌സൈസിന് വിവരം കിട്ടിയിട്ടുണ്ടെങ്കിലും മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമായിരുന്നില്ല. എക്‌സൈസ് സംഘത്തിന് ഇയാളെക്കുറിച്ച് പലവട്ടം സൂചന കിട്ടിയിട്ടുണ്ടെങ്കിലും അവസാന നിമിഷം രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ എറണാകുളം ഡെ. എക്‌സൈസ് കമ്മിഷനര്‍ ചന്ദ്രപാലന്റെ നിയന്ത്രണത്തിലുള്ള ടോപ് നാര്‍ക്കോട്ടിക്കസ് സീക്രട്ട് ഗ്രൂപ്പ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലുള്ള അന്‍പതോളം യുവാക്കളെ വിവിധ ഘട്ടങ്ങളിലായി പിടികൂടി വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ജൂഡ്‌സനെക്കുറിച്ച് വിവരം കിട്ടുന്നത്. ആയുധങ്ങളും മയക്കുമരുന്നുകളും പരിശോധനകള്‍ ഇല്ലാതെ നേപ്പാളില്‍ നിന്നും യഥേഷ്ടം ഇന്ത്യയിലേക്ക് കടത്താമെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
നാര്‍കോട്ടിക്‌സ് ആക്ട് പ്രകാരം 100 ഗ്രാം ചരസ് കൈവശം വച്ചാല്‍ തന്നെ 10 വര്‍ഷം കഠിന തടവു കിട്ടാവുന്ന ശിക്ഷയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  a day ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  a day ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  a day ago
No Image

വി.ഡി സതീശന് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് കേരളം 

Kerala
  •  a day ago
No Image

കൊച്ചി മെട്രോയില്‍ റെക്കോര്‍ഡ് കുതിപ്പ്;  യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, വരുമാനത്തിലും നേട്ടം

Kerala
  •  a day ago
No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  a day ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a day ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  a day ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  a day ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  a day ago