HOME
DETAILS

13 കോടി രൂപയുടെ ചരസുമായി ഒരാള്‍ കൊച്ചിയില്‍ പിടിയില്‍

  
backup
May 22, 2019 | 5:22 PM

13-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%92%e0%b4%b0


കൊച്ചി: പതിമൂന്നുകോടി രൂപയുടെ ചരസുമായി അന്തര്‍ദേശീയ ബന്ധമുള്ള മയക്കുമരുന്നു കണ്ണി കൊച്ചിയില്‍ പിടിയില്‍. പുതുവൈപ്പ് ലൈറ്റ് ഹൗസിന് സമീപം ആലുവാ പറമ്പ് വീട്ടില്‍ വര്‍ഗീസ് ജൂഡ്(52) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെ സാഹസികമായിട്ട് കണ്ടെയ്‌നര്‍ റോഡില്‍ മൂലമ്പിള്ളിക്കടുത്തു വച്ചാണ് ജൂഡ്‌സണെ എക്‌സൈസ് പിടികൂടിയത്. എക്‌സൈസുകാര്‍ ജൂഡ്‌സനെ വളഞ്ഞതോടെ ഇയാള്‍ തോക്കെടുത്ത് നിറയൊഴിക്കാന്‍ ശ്രമിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശ നിര്‍മിത തോക്കും വെടിയുണ്ടകളും 6.5 കിലോ ചരസും ഇയാളില്‍ നിന്നും പിടികൂടി. ചോക്ലേറ്റ് രൂപത്തില്‍ പായ്ക്ക് ചെയ്തിട്ടുള്ള ചരസിന് ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റില്‍ 13 കോടി രൂപയുടെ മൂല്യമുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ചരസുവേട്ടയാണ് കൊച്ചിയില്‍ നടന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


ജൂഡ്‌സണ്‍ വര്‍ഷങ്ങളായി എക്‌സൈസിനെ വെട്ടിച്ച് കേരളത്തിലേക്ക് ചരസും മറ്റ് ലഹരിമരുന്നുകളും എത്തിക്കുന്നുണ്ട്. നേപ്പാളില്‍ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തുന്നുണ്ടെന്ന് എക്‌സൈസിന് വിവരം കിട്ടിയിട്ടുണ്ടെങ്കിലും മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമായിരുന്നില്ല. എക്‌സൈസ് സംഘത്തിന് ഇയാളെക്കുറിച്ച് പലവട്ടം സൂചന കിട്ടിയിട്ടുണ്ടെങ്കിലും അവസാന നിമിഷം രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ എറണാകുളം ഡെ. എക്‌സൈസ് കമ്മിഷനര്‍ ചന്ദ്രപാലന്റെ നിയന്ത്രണത്തിലുള്ള ടോപ് നാര്‍ക്കോട്ടിക്കസ് സീക്രട്ട് ഗ്രൂപ്പ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലുള്ള അന്‍പതോളം യുവാക്കളെ വിവിധ ഘട്ടങ്ങളിലായി പിടികൂടി വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ജൂഡ്‌സനെക്കുറിച്ച് വിവരം കിട്ടുന്നത്. ആയുധങ്ങളും മയക്കുമരുന്നുകളും പരിശോധനകള്‍ ഇല്ലാതെ നേപ്പാളില്‍ നിന്നും യഥേഷ്ടം ഇന്ത്യയിലേക്ക് കടത്താമെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
നാര്‍കോട്ടിക്‌സ് ആക്ട് പ്രകാരം 100 ഗ്രാം ചരസ് കൈവശം വച്ചാല്‍ തന്നെ 10 വര്‍ഷം കഠിന തടവു കിട്ടാവുന്ന ശിക്ഷയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏരിയാ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മില്‍ കൂട്ടരാജി, പാര്‍ട്ടി വിട്ടത് 24 ഓളം പേര്‍

Kerala
  •  13 days ago
No Image

'വിശപ്പും ദാരിദ്ര്യവും അറിയുന്ന സാധാരണക്കാരനാണ് ഞാന്‍, നിങ്ങളുടെ 'തമ്പി', തെറ്റ് ചെയ്യില്ല കൂടെയുള്ളവരെ ചെയ്യാന്‍ അനുവദിക്കില്ല, അങ്ങിനെ ഒരു മോഹമുണ്ടെങ്കില്‍ മായ്ച്ചു കളഞ്ഞേക്കൂ...' മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിന്റെ വൈകാരിക പ്രസംഗം

National
  •  13 days ago
No Image

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡനം; ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിലിംഗ്: പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

Kerala
  •  13 days ago
No Image

അവയവദാനത്തിനായി വ്യാജരേഖ: മുഖ്യപ്രതി നജീബ് പിടിയില്‍

Kerala
  •  13 days ago
No Image

തമിഴ് മണ്ണിൽ ‘ദളപതി’ യുഗം: ദ്രാവിഡ കോട്ടകൾ തകരുമോ? ബിജെപിയുടെ തന്ത്രങ്ങളും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയും; In-Depth Story

National
  •  13 days ago
No Image

തമിഴ്‌നാട്ടില്‍ വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത ഒന്‍പത് മന്ത്രിമാര്‍ ഇവരെല്ലാം...

National
  •  13 days ago
No Image

സ്റ്റാലിന്‍ പറഞ്ഞു സഖ്യ കക്ഷികള്‍ പിന്തുണച്ചു; വിജയ്‌യുടെ  അന്തിമ 'വിജയത്തി'ന് പിന്നില്‍ ഡി.എം.കെയുടെ ഇടപെടലെന്ന് പാര്‍ട്ടി വക്താവ്   

National
  •  13 days ago
No Image

ബ്രസീലിന്റെ ആശങ്ക, മെസ്സിയുടെ പ്രതീക്ഷ; നെയ്മറുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് അർജന്റീന നായകൻ

Football
  •  14 days ago
No Image

വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം , ഒരാള്‍ക്ക് പരുക്ക്

Kerala
  •  14 days ago
No Image

ഫോളോവേഴ്‌സ് ഇല്ലെങ്കിലും ഇനി 'താരമാകാം'; എൽ.പി.എല്ലിലെ വിചിത്ര നിയമം പിൻവലിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

Cricket
  •  14 days ago