രാജ്യസഭ തെരഞ്ഞെടുപ്പ്; ഒഡിഷയിലും ബിഹാറിലും അട്ടിമറി
ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലും ഒഡിഷയിലും അട്ടിമറി. കക്ഷി മാറി വോട്ട് ചെയ്യലും(ക്രോസ് വോട്ടിങ്), വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കലും ഉണ്ടായതോടെ ഇരു സംസ്ഥാനങ്ങളിലും എൻ.ഡി.എയ്ക്ക് വിജയം. ബിഹാറിൽ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളും എൻ.ഡി.എ നേടി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രി രാം നാഥ് താക്കൂർ, ആർ.എൽ.എം പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹ തുടങ്ങിയവർ വിജയിച്ചവരിൽപ്പെടുന്നു. ഭരണസഖ്യമായ എൻ.ഡി.എയിലെ 202 എം.എൽ.എമാരും വോട്ട് ചെയ്തു. എന്നാൽ പ്രതിപക്ഷത്തെ 41 എം.എൽ.എമാരിൽ 37 പേർ മാത്രമാണ് വോട്ടെടുപ്പിനെത്തിയത്.
മൂന്ന് കോൺഗ്രസ് എം.എൽ.എമാരും ഒരു ആർ.ജെ.ഡി എം.എൽ.എയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അസസുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിലെ അഞ്ചും, ബി.എസ്.പിയിലെ ഒന്നും എം.എൽ.എമാർ പ്രതിപക്ഷ സ്ഥാനാർഥിയായ ആർ.ജെ.ഡിയിലെ അമരേന്ദ്ര ധാരി സിങ്ങിന് വോട്ട് രേഖപ്പെടുത്തിയെങ്കിലും കോൺഗ്രസ്, ആർ.ജെ.ഡി എം.എൽ.എമാരുടെ വിട്ടുനിൽക്കലാണ് പരാജയപ്പെടാൻ കാരണം. ബിഹാറിൽ ഒരു സീറ്റിൽ വിജയം ഉറപ്പിച്ചിരുന്ന പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരച്ചടിയാണുണ്ടായത്.
ഒഡിഷയിൽ ബി.ജെ.പിയുടെ മൂന്ന് സ്ഥാനാർഥികളും ബി.ജെ.പി പിന്തുണച്ച സ്വതന്ത്രനും വിജയിച്ചു. മൻമോഹൻ സമൽ, സുജീത് കുമാർ, സന്ത്യപ്ത മിശ്ര എന്നീ ബി.ജെ.പി സ്ഥാനാർഥികളും സ്വതന്ത്രനായ ദിലീപ് റേയുമാണ് വിജയിച്ചത്. എട്ട് ബി.ജെ.ഡി എം.എൽ.എമാർ ബി.ജെ.പി സ്ഥാനാർഥിക്ക് അനുകൂലമായ വോട്ട് ചെയ്തതോടെയാണ് മൂന്നാമത്തെ സീറ്റിൽ വിജയപ്രതീക്ഷ പുലർത്തിയ പ്രതിപക്ഷം പരാജയപ്പെട്ടത്.
അതേസമയം, ഹരിയാനയിലെ വോട്ടെണ്ണൽ തർക്കത്തെ തുടർന്ന് വൈകി. വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായി കോൺഗ്രസ് ആരോപിച്ചതിനെ തുടർന്നാണ് വോട്ടെണ്ണൽ വൈകിയത്. മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഒഡിഷ, ബിഹാർ, പശ്ചിമബംഗാൾ, അസം, ചത്തീസ്ഗഡ്, ഹരിയാന, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവുവന്ന 37 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 26 സ്ഥാനാർഥികൾ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബി.ജെ.പി-7, കോൺഗ്രസ്-5, തൃണമൂൽ കോൺഗ്രസ്-4, ഡി.എം.കെ-2, ശിവസേന(ഷിൻഡെ), ആർ.പി.ഐ(അത്താവലെ), എൻ.സി.പി(അജിത്), എൻ.സി.പി(ശരദ് പവാർ), എ.ഐ.എ.ഡി.എം.കെ, ഡി.എം.ഡി.കെ, പി.എം.കെ, യു.പി.പി.എൽ എന്നീ പാർട്ടികൾക്ക് ഓരോ സീറ്റിലുമാണ് എതിരില്ലാതെ വിജയിച്ചത്. ശരദ് പവാർ, മനു അഭിഷേക് സിംഗ്വി, തിരുച്ചി ശിവ, വിനോദ് താവ്‌ഡെ തുടങ്ങിയവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ പെടുന്നു.
അതേസമയം, ഒഡിഷയിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയതായി മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ സുതാര്യത നഷ്ടപ്പെട്ടതായും ബി.ജെ.പിയുടെ കൈകടത്തൽ പ്രകടമായതായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ
Kerala
• 7 hours ago10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ
uae
• 7 hours agoബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ
National
• 8 hours agoയുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു
uae
• 8 hours agoഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ
uae
• 8 hours agoവോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം
Kerala
• 8 hours agoസായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ
uae
• 8 hours agoകോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല
Kerala
• 8 hours agoഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ മർദ്ദിച്ചു; ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായും പരാതി; മുൻ ഉടമയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
Kerala
• 9 hours agoസുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു
Kerala
• 9 hours agoസംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 9 hours agoയുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന
International
• 10 hours agoബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ
latest
• 10 hours agoഇവിഎമ്മിന് കാവല്‍ നില്ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര
National
• 11 hours agoവരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി
National
• 12 hours ago500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍
Kerala
• 13 hours agoബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ്
National
• 13 hours ago5 വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ; പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Kerala
• 13 hours agoവനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story
'പച്ച സ്വർണ്ണം' എന്ന് വിളിക്കപ്പെടുന്ന കെണ്ടു ഇലകൾ (ബീഡി ഇല) സ്വതന്ത്രമായി ശേഖരിക്കാനും വിൽക്കാനുമുള്ള തങ്ങളുടെ നിയമപരമായ അധികാരം സർക്കാർ അട്ടിമറിക്കുമ്പോൾ അതിനെതിരെ പോരാടുകയാണ് ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ....