HOME
DETAILS

കുരുക്കഴിയാതെ നഗരഹൃദയം

  
Web Desk
May 08 2017 | 20:05 PM

%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%82


കാസര്‍കോട്: ജില്ലയുടെ വികസനത്തിന് എന്നും തലവേദനയായ നഗരത്തിലെ ഗതാഗതക്കുരുക്ക് എന്നു തീരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പരിഷ്‌കാരങ്ങള്‍ പലതും നടപ്പാക്കിയിട്ടും ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഗതാഗതക്കുരുക്ക് മുറുകുന്നതല്ലാതെ അഴിയുന്നില്ല.
ജില്ലയിലെ ഗതാഗത പ്രശ്‌നങ്ങളെ സംബന്ധിച്ച് പഠിച്ച് പരിഹാരമെടുക്കുന്നതിനായി ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് പരിശോധന നടത്തി ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പലതും വാഗ്ദാനങ്ങളായി മാത്രം നിലനില്‍ക്കുകയാണ്.
പേ പാര്‍ക്കിങ് സംവിധാനം ഉള്‍പ്പടെയുള്ള ബദല്‍ നിര്‍ദേശങ്ങളും തെരുവ് കച്ചവടക്കാരുടെ പുനരധിവാസവും ഇനിയും പൂര്‍ത്തിയായിട്ടില്ല. കാസര്‍കോട്-മംഗളൂരു ദേശീയ പാതയില്‍ ആവശ്യത്തിനു ട്രാഫിക് സിഗ്നല്‍ സംവിധാനങ്ങളില്ലാത്തതും ഗതാഗതക്കുരുക്ക് മുറുകാന്‍ കാരണമാവുന്നു. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് പോകാനായി ബസുകള്‍ പുറത്ത് കടക്കുന്ന ജങ്ഷനില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാന്‍ സിഗ്നല്‍ സംവിധാനമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.
സിഗ്നല്‍ പോയിട്ട് ഇവിടത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ഒരു ട്രാഫിക് പൊലിസും പോലുമില്ല. മിനുറ്റുകള്‍ക്കുള്ളില്‍ വിദ്യാഗര്‍, കാഞ്ഞങ്ങാട്, മംഗളൂരു, റെയില്‍വേ സ്‌റ്റേഷന്‍, മധൂര്‍, ബദിയടുക്ക എന്നീ ഭാഗങ്ങളിലേക്ക് പോവേണ്ട ബസുകളും ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും തമ്മില്‍ മത്സരമാണ് പ്രധാനമായും ഇവിടെ ഗതാഗതക്കുരുക്കിന് കാരണമാവുന്നത്.
ബസ് സ്റ്റാന്‍ഡില്‍ നിന്നു വരുന്ന ബസുകള്‍ തന്നെ റോഡിന്റെ ഇരുവശങ്ങളിലേക്കും പോകേണ്ട രണ്ടും മൂന്നും ബസുകളാണ് ഒരേ സമയം റോഡിലേക്ക് കടക്കുന്നത്. ഇതുമുലം രണ്ടു ഭാഗത്തു നിന്നും വരുന്ന മറ്റു വാഹനങ്ങള്‍ ബസുകള്‍ കടന്നു പോകുന്നത് വരെ കാത്തു നില്‍ക്കേണ്ടി വരുന്നു. കൂടാതെ ഈ ഭാഗത്ത് കാല്‍നട യാത്രക്കാര്‍ക്ക് റോഡിനു ഇരു വശവും കടക്കാന്‍ സീബ്രാലൈന്‍ അടക്കമുള്ള സുരക്ഷാ സംവിധാനമില്ലത്തതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. ബസുകളെയും ദേശീയപാതയിലെ വാഹനങ്ങളെയും നിയന്ത്രിക്കാനുള്ള സ്ഥിരം സംവിധാനം ഇവിടെ ഒരുക്കുകയാണെങ്കില്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഒരു പോലെ ഗുണകരമാവും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago