HOME
DETAILS

കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ അജന്‍ഡകള്‍ പരിഗണിക്കാനായില്ല

  
Web Desk
July 25 2016 | 21:07 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87


തേഞ്ഞിപ്പലം:  കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇടത് അംഗങ്ങളുടെ നിസഹകരണത്തെ തുടര്‍ന്ന് സുപ്രധാന അജന്‍ഡകളൊന്നും പരിഗണിച്ചില്ല.  
വിഷയങ്ങള്‍ പുതിയ അംഗങ്ങള്‍ വിശദമായി പഠിച്ചതിനു ശേഷം മാത്രം പരിഗണിച്ചാല്‍ മതിയെന്ന്  സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ആറുപേര്‍ ഉള്‍പ്പെടുന്ന ഇടത്  സിന്‍ഡിക്കേറ്റംഗങ്ങള്‍ നിര്‍ബന്ധം പിടിച്ചതിനാല്‍ നാക് സന്ദര്‍ശനത്തിന്റെ  മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ മാത്രം ചര്‍ച്ച ചെയ്തു സിന്‍ഡിക്കേറ്റ്  പിരിയുകയായിരുന്നു.
കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗ മിനുട്ട്‌സിന് അംഗീകാരം  നല്‍കുന്നതും ഇടത് അംഗങ്ങള്‍ തടഞ്ഞു.  സുപ്രധാന വിഷയങ്ങളിലെ  120 ഓളം അജന്‍ഡകള്‍ യോഗത്തില്‍ വച്ചെങ്കിലും ഒരെണ്ണം പോലും ഇന്നലെ പരിഗണിക്കാനായില്ല.
തര്‍ക്കവിഷയങ്ങളിലുള്ള അജന്‍ഡകള്‍  മാറ്റിവച്ച്  ഭരണപരവും അക്കാദമികവുമായ വിഷയങ്ങളിലുള്ള അജന്‍ഡകള്‍  പരിഗണിക്കാമെന്ന് യോഗ അധ്യക്ഷനായ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ്  ബഷീറും രജിസ്ട്രാര്‍ ഡോ. ടി. അബ്ദുല്‍മജീദും മറ്റ് അംഗങ്ങളും അഭ്യര്‍ഥിച്ചെങ്കിലും ഇടത് അംഗങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. ഇതോടെ ഇന്നലെ രാവിലെ 10നു ചേര്‍ന്ന യോഗം നാക് പ്രതിനിധികളെ  സര്‍വകലാശാലയുടെ അക്കാദമിക ഭരണനേട്ടങ്ങളെ  ബോധ്യപ്പെടുത്തുന്നതിനുമായി തയാറാക്കിയ വീഡിയോ പ്രദര്‍ശനവും ചര്‍ച്ചയും  പൂര്‍ത്തിയാക്കി രാവിലെ പതിനൊന്നോടെ പിരിയുകയായിരുന്നു.
സര്‍ക്കാര്‍  നാമനിര്‍ദേശം ചെയ്ത സര്‍വകലാശാല ചരിത്രപഠന വിഭാഗത്തിലെ അധ്യാപകന്‍  ഡോ. പി. ശിവദാസനാണ് പുതിയ അംഗങ്ങള്‍ കാര്യങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷം മാത്രം അജന്‍ഡകള്‍ പരിഗണിച്ചാല്‍ മതിയെന്ന് സിന്‍ഡിക്കേറ്റില്‍  ആദ്യം ആവശ്യപ്പെട്ടത്. ഇതിനെ മറ്റ് ഇടതു അംഗങ്ങളും  പിന്തുണക്കുകയായിരുന്നു.
കേരള സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍  പ്രൊഫ: വീരമണികണ്ഠന്റെ പി.എച്ച്.ഡി പ്രബന്ധം കോപ്പിയടിയാണെന്ന്  സ്ഥിരീകരിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പഠന ബോര്‍ഡ് പുന: സംഘടനയും  പ്യൂണ്‍-വാച്ച്മാന്‍ റാങ്ക് ലിസ്റ്റ് ചോര്‍ച്ചയിലെ അന്വേഷണ വിഷയങ്ങളുമാണ്  ഇന്നലെ സിന്‍ഡിക്കേറ്റ് പരിഗണിക്കേണ്ടിയിരുന്ന സുപ്രധാന അജന്‍ഡകള്‍.  
സിന്‍ഡിക്കേറ്റ് ഓഗസ്റ്റ് ഒന്നിന് വീണ്ടും യോഗം ചേരും. സര്‍ക്കാര്‍  നാമനിര്‍ദേശം ചെയ്ത ആറ് പുതിയ അംഗങ്ങളും നേരത്തെയുള്ള മൂന്ന്  അംഗങ്ങളും അടക്കം സിന്‍ഡിക്കേറ്റില്‍ ഇടതിന്  ഒന്‍പതാണ് അംഗബലം.
ഇവര്‍ക്ക്  പുറമേ മെമ്പര്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി,  വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ കൂടിയാകുമ്പോള്‍ സിന്‍ഡിക്കേറ്റില്‍  ഭൂരിപക്ഷവുമാകും.
എന്നാല്‍ ഇന്നലത്തെ യോഗത്തില്‍ മെമ്പര്‍ സെക്രട്ടറിമാര്‍ ആരും  തന്നെയുണ്ടായിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago