HOME
DETAILS

മുനീര്‍ പാടി, തെരുവ് ഗായകനുവേണ്ടി..

  
Web Desk
September 17 2018 | 02:09 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8d-%e0%b4%97%e0%b4%be%e0%b4%af%e0%b4%95

കോഴിക്കോട്: കടലേ....നീല കടലേ.....നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ... മൂന്നര പതിറ്റാണ്ട് കോഴിക്കോടന്‍ തെരുവോരങ്ങളെ സംഗീത സാന്ദ്രമാക്കിയിരുന്ന ബാബുഭായിയുടെ ഡോളകിന്റെയും ഭാര്യ ലതയുടെ ഹാര്‍മോണിയത്തിന്റെയും താളത്തില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഇങ്ങനെ പാടിത്തുടങ്ങിയപ്പോള്‍ സംഗീതാസ്വാദകരും കൂടെ പാടി. ബാബുക്കയുടെ പാദസ്പര്‍ശമേറ്റ സംഗീതപാരമ്പര്യത്തിന്റെ ഈറ്റില്ലമായ മധുരത്തെരുവില്‍ മുനീര്‍ പാടിയപ്പോള്‍ അധികാരവര്‍ഗത്തിനെതിരെയുള്ള പ്രതിഷേധമായി അത് മാറി.
ഇതിന് പിന്നാലെ പി. ഭാസ്‌കരന്റെ 'അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല...' എന്ന ഗാനം ആലപിച്ചു. 'പകലിന്‍ നിസാനി ആലം' എന്ന ഗാനവും ആലപിച്ചു. ബാബു ശങ്കര്‍ 'ബഡി ദൂര്‍സേ....' എന്ന ഗാനം ആലപിച്ചതും ഹൃദ്യമായി. ഷാഫി ചാലിയത്തിന്റെ 'എന്‍ സ്വരം പൂവിടും ഗാനമേ....' എന്ന ഗാനവും ശങ്കറിന്റെ മകള്‍ കൗസല്യയുടെ ഗാനവും ശ്രദ്ധേയമായി. ഭാര്യ ലത, ഭാര്യാപിതാവ് ചമല്‍ലാല്‍ എന്നിവരും സന്നിഹിതിരായിരുന്നു.
തന്റെ പാട്ടുകള്‍ക്ക് അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ പകച്ചുപോയ കോഴിക്കോടിന്റെ സ്വന്തം തെരുവ് ഗായകന്‍ ബാബുഭായിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും തെരുവുകളിലെ സര്‍ഗാത്മകത പോലും നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുമാണ് മുനീര്‍ പാട്ടുപാടിയത്.
തെരുവില്‍ പാട്ടുപാടി അന്നം കണ്ടെത്തിയിരുന്ന ബാബുശങ്കറിനെയും കുടുംബത്തെയും കഴിഞ്ഞ ദിവസം പൊലിസ് തടഞ്ഞത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പാട്ടുപാടുമ്പോള്‍ ആളുകള്‍ കൂടുന്നത് പ്രയാസമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ബാബുവിനോട് നഗരത്തില്‍ പാടരുതെന്ന് പൊലിസ് ആവശ്യപ്പെട്ടത്. വിഷയം സാമൂഹിക മാധ്യമങ്ങളടക്കം ഏറ്റെടുത്തതോടെ എം.കെ മുനീര്‍ പ്രശ്‌നത്തിലിടപെട്ടതിനെ തുടര്‍ന്ന് കലക്ടര്‍ യു.വി ജോസ് ബാബുവിന് പാടാനുള്ള അനുവാദം നല്‍കിയിരുന്നു.


ബാബു ഭായിക്ക് പുതിയ ഹാര്‍മോണിയം നല്‍കും: മുനീര്‍

 

കോഴിക്കോട്: കോഴിക്കോടന്‍ തെരുവുകളെ സംഗീത സാന്ദ്രമാക്കുന്ന ബാബുഭായിക്ക് പുതിയ ഹാര്‍മോണിയം വാങ്ങി നല്‍കുമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. ബാബുഭായിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാട്ടുപാടിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലോകം അംഗീകരിച്ച തെരുവ് ഗായകരെ നിഷേധിക്കാന്‍ ചരിത്രനഗരമായ കോഴിക്കോട്ട് ആരെയും അനുവദിക്കില്ല. വിദേശരാജ്യങ്ങളിലെല്ലാം തെരുവ് ഗായകരുണ്ട്. ബാബുരാജും കോഴിക്കോട് അബ്ദുല്‍ഖാദറും പാടിനടന്ന തെരുവാണിത്. ഇവിടെ സംഗീതം നിഷേധിക്കപ്പെടുമ്പോള്‍ ഇടപെടേണ്ടത് ജനപ്രതിനിധി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്തിയത്. ഈ തെരുവില്‍ ആര്‍ക്കും പാടാം. മിഠായിത്തെരുവ് നവീകരണവേളയില്‍ അത് പ്രഖ്യാപിച്ചതാണ്. ഇക്കാര്യത്തില്‍ മറിച്ചൊരു തീരുമാനം കോര്‍പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും മുനീര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  7 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  16 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  24 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  28 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  37 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  44 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago