
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ ദുരന്തം കൂടിയെത്തിയതോടെ, മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്. മന്ത്രി വീണാജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിയതോടെ വകുപ്പ് കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സാപ്രതിസന്ധി സജീവ ചർച്ചയായപ്പോൾ, ആരോഗ്യമേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന വാദം ഉയർത്തി പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ്, കോട്ടയത്ത് കെട്ടിടം തകർന്നുവീണ് കൂട്ടിരുപ്പുകാരി മരണപ്പെട്ടത്. ദുരന്തമുണ്ടായി ആദ്യ മണിക്കൂറുകളിൽ വിഷയം ലഘൂകരിക്കാൻ മന്ത്രിമാരായ വീണാജോർജും വി.എൻ വാസവനും നടത്തിയ ശ്രമമാണ് പ്രതിഷേധം ആളിക്കത്താൻ കാരണമായത്.
മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. മന്ത്രിമാർ സ്ഥലത്തെത്തി ആ കെട്ടിടം അടഞ്ഞു കിടക്കുന്നതാണെന്നും അകത്ത് ആരും ഇല്ലെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാപ്രവർത്തനം നടക്കാതെ പോയതെന്നും സതീശൻ ചൂണ്ടിക്കാട്ടി. നിരവധി പേർ ശുചിമുറി ഉപയോഗിച്ചിരുന്നതായി കൂട്ടിരിപ്പുകാർ പറയുന്നുണ്ട്. എന്നിട്ടും എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം ഉപയോഗിക്കുന്നതല്ലെന്നും ആരും ഇല്ലെന്നും മന്ത്രിമാർ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ആരെങ്കിലും തയാറാക്കുന്ന നറേറ്റീവ് പറയുക എന്നതു മാത്രമാണ് മന്ത്രിയുടെ ജോലി. അത്യാസന്ന ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്താൻ പോലും മന്ത്രിയുടെ നിലപാട് കൊണ്ട് കഴിഞ്ഞില്ല. എന്തുകൊണ്ട് രക്ഷാപ്രവർത്തനം വൈകിയെന്നതിൽ അന്വേഷണം നടത്തണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. മന്ത്രിമാർ നിജസ്ഥിതി പരിശോധിച്ചശേഷമായിരുന്നു തകർന്ന കെട്ടിടത്തിൽ ആളില്ലായിരുന്നുവെന്ന് പറയേണ്ടത്. അല്ലായിരുന്നെങ്കിൽ പാവപ്പെട്ട വീട്ടമ്മയുടെ ജീവൻ രക്ഷിക്കാമായിരുന്നു.
ഇത് മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും കെ.സി പറഞ്ഞു. മന്ത്രിമാരുടെ ഭാഗത്ത് നിന്ന് ഗുരുതര അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തലയും രൂക്ഷവിമർശനമാണ് ആരോഗ്യവകുപ്പിനെതിരേ ഉന്നയിച്ചത്. പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.
വീണയെ വിടാതെ വിവാദങ്ങൾ
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ കസേരയിലിരുന്ന് നാലുവർഷം പിന്നിടുന്നതിനിടെ വീണാ ജോർജിനെ വിവാദങ്ങൾ വിടാതെ പിന്തുടരുന്നു. നേരത്തേ കോഴിക്കോട്, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജിലുണ്ടായ ചികിത്സാ പിഴവുകൾ, ആശാസമരം തുടങ്ങിയ വിഷയങ്ങളിൽ മന്ത്രി സ്വീകരിച്ച നിലപാടുകൾ ഇടതുമുന്നണിയ്ക്കുള്ളിൽ തന്നെ വിമർശനത്തിനിടയാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ആരോഗ്യമേഖലയെ ആകമാനം പ്രതിസന്ധിയിലാക്കി തിരുവനന്തപുരം മെഡിക്കൽ കോളജിൽ യൂറോളജി വകുപ്പ് മേധാവിയുടെ തുറന്നുപറച്ചിലുണ്ടായത്. ആദ്യം സിസ്റ്റത്തിന്റെ പ്രശ്‌നമാണെന്നും ഡോക്ടറെ പിന്തുണയ്ക്കുന്നുവെന്നും വിശദീകരിച്ച് മന്ത്രി രംഗത്തെത്തിയെങ്കിലും തൊട്ടുപിന്നാലെ ഡോക്ടർക്കെതിരേ വിമർശനവുമായി ഇടത് കേന്ദ്രങ്ങൾ രംഗം സജീവമാക്കി. ഇതിനിടെയാണ് വൻ പ്രഹരമേൽപ്പിച്ച് കോട്ടയം മെഡിക്കൽ കോളജിലെ ദുരന്തം. വീണാ ജോർജിനെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി തുടരുന്നുണ്ടെങ്കിലും മന്ത്രിക്കെതിരേ സി.പി.എമ്മിനുള്ളിലും ഘടകകക്ഷികളിലും പ്രതിഷേധം ശക്തമാവുകയാണ്.
സംഭവത്തിൽ ആരോഗ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട ഇന്ന് വൈകുന്നേരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• 5 hours ago
ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ
uae
• 5 hours ago
വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Kerala
• 5 hours ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• 6 hours ago
ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്
Kerala
• 6 hours ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• 6 hours ago
പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• 7 hours ago
തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍
Kerala
• 7 hours ago
'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 7 hours ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍
International
• 8 hours ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 9 hours ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 9 hours ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 9 hours ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 10 hours ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 10 hours ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 10 hours ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 11 hours ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 11 hours ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 10 hours ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 10 hours ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 10 hours ago