
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ ദുരന്തം കൂടിയെത്തിയതോടെ, മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്. മന്ത്രി വീണാജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിയതോടെ വകുപ്പ് കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സാപ്രതിസന്ധി സജീവ ചർച്ചയായപ്പോൾ, ആരോഗ്യമേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന വാദം ഉയർത്തി പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ്, കോട്ടയത്ത് കെട്ടിടം തകർന്നുവീണ് കൂട്ടിരുപ്പുകാരി മരണപ്പെട്ടത്. ദുരന്തമുണ്ടായി ആദ്യ മണിക്കൂറുകളിൽ വിഷയം ലഘൂകരിക്കാൻ മന്ത്രിമാരായ വീണാജോർജും വി.എൻ വാസവനും നടത്തിയ ശ്രമമാണ് പ്രതിഷേധം ആളിക്കത്താൻ കാരണമായത്.
മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. മന്ത്രിമാർ സ്ഥലത്തെത്തി ആ കെട്ടിടം അടഞ്ഞു കിടക്കുന്നതാണെന്നും അകത്ത് ആരും ഇല്ലെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാപ്രവർത്തനം നടക്കാതെ പോയതെന്നും സതീശൻ ചൂണ്ടിക്കാട്ടി. നിരവധി പേർ ശുചിമുറി ഉപയോഗിച്ചിരുന്നതായി കൂട്ടിരിപ്പുകാർ പറയുന്നുണ്ട്. എന്നിട്ടും എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം ഉപയോഗിക്കുന്നതല്ലെന്നും ആരും ഇല്ലെന്നും മന്ത്രിമാർ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ആരെങ്കിലും തയാറാക്കുന്ന നറേറ്റീവ് പറയുക എന്നതു മാത്രമാണ് മന്ത്രിയുടെ ജോലി. അത്യാസന്ന ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്താൻ പോലും മന്ത്രിയുടെ നിലപാട് കൊണ്ട് കഴിഞ്ഞില്ല. എന്തുകൊണ്ട് രക്ഷാപ്രവർത്തനം വൈകിയെന്നതിൽ അന്വേഷണം നടത്തണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. മന്ത്രിമാർ നിജസ്ഥിതി പരിശോധിച്ചശേഷമായിരുന്നു തകർന്ന കെട്ടിടത്തിൽ ആളില്ലായിരുന്നുവെന്ന് പറയേണ്ടത്. അല്ലായിരുന്നെങ്കിൽ പാവപ്പെട്ട വീട്ടമ്മയുടെ ജീവൻ രക്ഷിക്കാമായിരുന്നു.
ഇത് മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും കെ.സി പറഞ്ഞു. മന്ത്രിമാരുടെ ഭാഗത്ത് നിന്ന് ഗുരുതര അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തലയും രൂക്ഷവിമർശനമാണ് ആരോഗ്യവകുപ്പിനെതിരേ ഉന്നയിച്ചത്. പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.
വീണയെ വിടാതെ വിവാദങ്ങൾ
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ കസേരയിലിരുന്ന് നാലുവർഷം പിന്നിടുന്നതിനിടെ വീണാ ജോർജിനെ വിവാദങ്ങൾ വിടാതെ പിന്തുടരുന്നു. നേരത്തേ കോഴിക്കോട്, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജിലുണ്ടായ ചികിത്സാ പിഴവുകൾ, ആശാസമരം തുടങ്ങിയ വിഷയങ്ങളിൽ മന്ത്രി സ്വീകരിച്ച നിലപാടുകൾ ഇടതുമുന്നണിയ്ക്കുള്ളിൽ തന്നെ വിമർശനത്തിനിടയാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ആരോഗ്യമേഖലയെ ആകമാനം പ്രതിസന്ധിയിലാക്കി തിരുവനന്തപുരം മെഡിക്കൽ കോളജിൽ യൂറോളജി വകുപ്പ് മേധാവിയുടെ തുറന്നുപറച്ചിലുണ്ടായത്. ആദ്യം സിസ്റ്റത്തിന്റെ പ്രശ്‌നമാണെന്നും ഡോക്ടറെ പിന്തുണയ്ക്കുന്നുവെന്നും വിശദീകരിച്ച് മന്ത്രി രംഗത്തെത്തിയെങ്കിലും തൊട്ടുപിന്നാലെ ഡോക്ടർക്കെതിരേ വിമർശനവുമായി ഇടത് കേന്ദ്രങ്ങൾ രംഗം സജീവമാക്കി. ഇതിനിടെയാണ് വൻ പ്രഹരമേൽപ്പിച്ച് കോട്ടയം മെഡിക്കൽ കോളജിലെ ദുരന്തം. വീണാ ജോർജിനെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി തുടരുന്നുണ്ടെങ്കിലും മന്ത്രിക്കെതിരേ സി.പി.എമ്മിനുള്ളിലും ഘടകകക്ഷികളിലും പ്രതിഷേധം ശക്തമാവുകയാണ്.
സംഭവത്തിൽ ആരോഗ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട ഇന്ന് വൈകുന്നേരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പരസ്യ കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ കെ.എസ്.ആര്‍.ടി.സി; ഇനി കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ആർക്കും പരസ്യം പിടിക്കാം; തൊഴിൽദാന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി
Kerala
• 3 days ago
UAE Weather: അസ്ഥിര കാലാവസ്ഥ തുടരുന്നു; യുഎഇയില്‍ കൂടുതല്‍ മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം
Weather
• 3 days ago
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
Kerala
• 3 days ago
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ
National
• 3 days ago
ഒമാനിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ
oman
• 3 days ago
ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
Kerala
• 3 days ago
ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
uae
• 3 days ago
നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്
National
• 3 days ago
ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
uae
• 3 days ago
തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി
Football
• 3 days ago
നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ
uae
• 3 days ago
വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• 3 days ago
ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് എഫ്സിസി
International
• 3 days ago
എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു
Kerala
• 3 days ago
57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 3 days ago
നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും
National
• 3 days ago
അവൻ മെസിയോ റൊണാൾഡോയോ അല്ല, എങ്കിലും ഭാവിയിൽ മികച്ച താരമാകും: ജർമൻ ഇതിഹാസം
Football
• 3 days ago
'ദുബൈയെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം': ഗതാഗതക്കുരുക്കിനോട് 'നോ' പറയാൻ ഒരുങ്ങി ദുബൈ; ട്രാക്ക്ലെസ് ട്രാം സർവീസ് ആരംഭിക്കുന്നു
uae
• 3 days ago
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം
Kerala
• 3 days ago
പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും
International
• 3 days ago
ഓസ്ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം
Cricket
• 3 days ago