HOME
DETAILS

ബിഹാര്‍: ബി.ജെ.പിയുടെ വിജയാഘോഷത്തിനിടെ പള്ളിക്കു നേരെ ആക്രമണം

  
backup
November 13, 2020 | 1:14 AM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af

 

അഞ്ചുപേര്‍ക്ക്
പരുക്ക്
പട്‌ന: ബിഹാറില്‍ ബി.ജെ.പി നടത്തിയ വിജയാഘോഷത്തിനിടെ പള്ളിക്ക് നേരെ ആക്രമണം. കിഴക്കന്‍ ചമ്പാരനിലെ ജാമുവ ഗ്രാമത്തിലാണ് സംഭവം. പള്ളിയിലെ മൈക്കും കവാടങ്ങളും അടിച്ചു തകര്‍ക്കുകയും വസ്തുവകകള്‍ എടുത്ത് കൊണ്ടുപോവുകയും ചെയ്തു. അംഗശുദ്ധീകരണത്തിനുള്ള ഹൗളും (ജലസംഭരണി) ശൗചാലയങ്ങളും തകര്‍ത്തിട്ടുണ്ട്. പള്ളിയില്‍ വൈകുന്നേരത്തെ നിസ്‌കാരത്തിനെത്തിയ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ജാമുവ ഉള്‍പ്പെടുന്ന ധക്ക മണ്ഡലത്തില്‍ ബി.ജെ.പി നേതാവ് പവന്‍ കുമാര്‍ ജയ്‌സ്വാളാണ് വിജയിച്ചത്. പവന്റെ വിജയം ആഘോഷിക്കാനായി കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് അഞ്ഞൂറോളം പേരാണ് തടിച്ചുകൂടിയിരുന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പള്ളിക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്നും ഈ സമയം പള്ളിയില്‍ നിസ്‌കാരം നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും പള്ളി പരിപാലകന്‍ മസ്ഹര്‍ ആലം പറഞ്ഞു. ഇത് നിങ്ങളുടെ രാജ്യമല്ലെന്നും ഉടന്‍ രാജ്യംവിടണമെന്നും വിളിച്ചുപറഞ്ഞായിരുന്നു ആക്രമണം. അക്രമികള്‍ ജയ്ശ്രീറാം മുദ്രാവാക്യങ്ങളും ഉയര്‍ത്തി. പ്രദേശത്തെ ഏറ്റവും പഴക്കംചെന്ന പള്ളിയാണ് ആക്രമിക്കപ്പെട്ടത്. പള്ളിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും ബി.ജെ.പി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പ്രദേശത്ത് 250 ഓളം മുസ്‌ലിം കുടുംബങ്ങളാണുള്ളത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ഭീതിയിലാണ്. ആക്രമണം സംബന്ധിച്ച് പ്രദേശത്തുകാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണം ഇനി ഉണ്ടാവില്ലെന്നും സ്ഥലം വിട്ടുപോവേണ്ടതില്ലെന്നും പൊലിസ് മുസ്‌ലിംകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത പൊലിസ് രണ്ടുപേരെ അറസ്റ്റ്‌ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ മെസ്സിയേക്കാൾ മികച്ചവനല്ലെന്ന് മുൻ പ്രീമിയർ ലീ​ഗ് താരം; കാരണം ഇതാണ്

Football
  •  7 days ago
No Image

വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ആമസോൺ സ്ഥാപകൻ ജെഫ് ബെസോസുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

uae
  •  7 days ago
No Image

മദ്യപിച്ച് വാഹനമോടിച്ചതിന് പിഴയടയ്ക്കാൻ കോടതിയിൽ എത്തി; കാത്തുനിൽക്കാൻ പറഞ്ഞ സമയം നോക്കി വീണ്ടും മദ്യപിച്ചെത്തിയതോടെ പുതിയ കേസ്

Kerala
  •  7 days ago
No Image

ഒൻപതാം ക്ലാസുകാരിയെ കടന്നുപിടിച്ച സംഭവം: കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവ്

Kerala
  •  7 days ago
No Image

റോഡ് അറ്റകുറ്റപ്പണി: വാദി അൽ ബനാത് സ്ട്രീറ്റിൽ മൂന്ന് ദിവസം ഭാഗിക ഗതാഗത നിയന്ത്രണം

qatar
  •  7 days ago
No Image

തേക്കടിയിൽ കടുവ സെൻസസ് നിരീക്ഷണ സംഘത്തെ കാട്ടുപോത്ത് ആക്രമിച്ചു; വാച്ചർക്ക് ഗുരുതര പരിക്ക്

Kerala
  •  7 days ago
No Image

4 കോടിയുടെ ഇൻഷുറൻസ് പോളിസി; മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

National
  •  7 days ago
No Image

ഈജിപ്തില്‍ നാലു നില കെട്ടിടത്തില്‍ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

latest
  •  7 days ago
No Image

'തന്നെക്കാൾ സൗന്ദര്യമുള്ള മറ്റാരും ഉണ്ടാകരുത്': 6 വയസുള്ള മരുമകളെ വെള്ളത്തിൽ മുക്കിക്കൊന്നു; സ്വന്തം മകൻ ഉൾപ്പെടെ 4 കുട്ടികളെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

crime
  •  7 days ago
No Image

യുഎഇ പൊതു അവധി 2026: 9 ദിവസം ലീവെടുത്താൽ 38 ദിവസം അവധി; കൂടുതലറിയാം

uae
  •  7 days ago