HOME
DETAILS

ബിഹാര്‍: ബി.ജെ.പിയുടെ വിജയാഘോഷത്തിനിടെ പള്ളിക്കു നേരെ ആക്രമണം

  
Web Desk
November 13 2020 | 01:11 AM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af

 

അഞ്ചുപേര്‍ക്ക്
പരുക്ക്
പട്‌ന: ബിഹാറില്‍ ബി.ജെ.പി നടത്തിയ വിജയാഘോഷത്തിനിടെ പള്ളിക്ക് നേരെ ആക്രമണം. കിഴക്കന്‍ ചമ്പാരനിലെ ജാമുവ ഗ്രാമത്തിലാണ് സംഭവം. പള്ളിയിലെ മൈക്കും കവാടങ്ങളും അടിച്ചു തകര്‍ക്കുകയും വസ്തുവകകള്‍ എടുത്ത് കൊണ്ടുപോവുകയും ചെയ്തു. അംഗശുദ്ധീകരണത്തിനുള്ള ഹൗളും (ജലസംഭരണി) ശൗചാലയങ്ങളും തകര്‍ത്തിട്ടുണ്ട്. പള്ളിയില്‍ വൈകുന്നേരത്തെ നിസ്‌കാരത്തിനെത്തിയ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ജാമുവ ഉള്‍പ്പെടുന്ന ധക്ക മണ്ഡലത്തില്‍ ബി.ജെ.പി നേതാവ് പവന്‍ കുമാര്‍ ജയ്‌സ്വാളാണ് വിജയിച്ചത്. പവന്റെ വിജയം ആഘോഷിക്കാനായി കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് അഞ്ഞൂറോളം പേരാണ് തടിച്ചുകൂടിയിരുന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പള്ളിക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്നും ഈ സമയം പള്ളിയില്‍ നിസ്‌കാരം നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും പള്ളി പരിപാലകന്‍ മസ്ഹര്‍ ആലം പറഞ്ഞു. ഇത് നിങ്ങളുടെ രാജ്യമല്ലെന്നും ഉടന്‍ രാജ്യംവിടണമെന്നും വിളിച്ചുപറഞ്ഞായിരുന്നു ആക്രമണം. അക്രമികള്‍ ജയ്ശ്രീറാം മുദ്രാവാക്യങ്ങളും ഉയര്‍ത്തി. പ്രദേശത്തെ ഏറ്റവും പഴക്കംചെന്ന പള്ളിയാണ് ആക്രമിക്കപ്പെട്ടത്. പള്ളിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും ബി.ജെ.പി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പ്രദേശത്ത് 250 ഓളം മുസ്‌ലിം കുടുംബങ്ങളാണുള്ളത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ഭീതിയിലാണ്. ആക്രമണം സംബന്ധിച്ച് പ്രദേശത്തുകാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണം ഇനി ഉണ്ടാവില്ലെന്നും സ്ഥലം വിട്ടുപോവേണ്ടതില്ലെന്നും പൊലിസ് മുസ്‌ലിംകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത പൊലിസ് രണ്ടുപേരെ അറസ്റ്റ്‌ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  3 hours ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  4 hours ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  4 hours ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  4 hours ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  4 hours ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  5 hours ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  5 hours ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  6 hours ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  6 hours ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  6 hours ago