HOME
DETAILS

ബിഹാര്‍: ബി.ജെ.പിയുടെ വിജയാഘോഷത്തിനിടെ പള്ളിക്കു നേരെ ആക്രമണം

  
backup
November 13, 2020 | 1:14 AM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af

 

അഞ്ചുപേര്‍ക്ക്
പരുക്ക്
പട്‌ന: ബിഹാറില്‍ ബി.ജെ.പി നടത്തിയ വിജയാഘോഷത്തിനിടെ പള്ളിക്ക് നേരെ ആക്രമണം. കിഴക്കന്‍ ചമ്പാരനിലെ ജാമുവ ഗ്രാമത്തിലാണ് സംഭവം. പള്ളിയിലെ മൈക്കും കവാടങ്ങളും അടിച്ചു തകര്‍ക്കുകയും വസ്തുവകകള്‍ എടുത്ത് കൊണ്ടുപോവുകയും ചെയ്തു. അംഗശുദ്ധീകരണത്തിനുള്ള ഹൗളും (ജലസംഭരണി) ശൗചാലയങ്ങളും തകര്‍ത്തിട്ടുണ്ട്. പള്ളിയില്‍ വൈകുന്നേരത്തെ നിസ്‌കാരത്തിനെത്തിയ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ജാമുവ ഉള്‍പ്പെടുന്ന ധക്ക മണ്ഡലത്തില്‍ ബി.ജെ.പി നേതാവ് പവന്‍ കുമാര്‍ ജയ്‌സ്വാളാണ് വിജയിച്ചത്. പവന്റെ വിജയം ആഘോഷിക്കാനായി കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് അഞ്ഞൂറോളം പേരാണ് തടിച്ചുകൂടിയിരുന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പള്ളിക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്നും ഈ സമയം പള്ളിയില്‍ നിസ്‌കാരം നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും പള്ളി പരിപാലകന്‍ മസ്ഹര്‍ ആലം പറഞ്ഞു. ഇത് നിങ്ങളുടെ രാജ്യമല്ലെന്നും ഉടന്‍ രാജ്യംവിടണമെന്നും വിളിച്ചുപറഞ്ഞായിരുന്നു ആക്രമണം. അക്രമികള്‍ ജയ്ശ്രീറാം മുദ്രാവാക്യങ്ങളും ഉയര്‍ത്തി. പ്രദേശത്തെ ഏറ്റവും പഴക്കംചെന്ന പള്ളിയാണ് ആക്രമിക്കപ്പെട്ടത്. പള്ളിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും ബി.ജെ.പി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പ്രദേശത്ത് 250 ഓളം മുസ്‌ലിം കുടുംബങ്ങളാണുള്ളത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ഭീതിയിലാണ്. ആക്രമണം സംബന്ധിച്ച് പ്രദേശത്തുകാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണം ഇനി ഉണ്ടാവില്ലെന്നും സ്ഥലം വിട്ടുപോവേണ്ടതില്ലെന്നും പൊലിസ് മുസ്‌ലിംകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത പൊലിസ് രണ്ടുപേരെ അറസ്റ്റ്‌ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31 മുതല്‍

Kerala
  •  13 days ago
No Image

രാഹുൽ ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനം 25-ന് ആരംഭിക്കും; ആദ്യ പരിപാടി കോഴിക്കോട്

Kerala
  •  13 days ago
No Image

ഇന്ന് അവധി: പത്രികാ സമർപ്പണത്തിന് നാളെ ക്ലൈമാക്സ്; സമയം നിശ്ചയിക്കുന്നതിലും സ്ഥാനാർഥികൾ തമ്മിൽ കടുത്ത മത്സരം

Kerala
  •  13 days ago
No Image

പരിഹാസങ്ങൾക്ക് മറുപടി നൽകി യു.ഡി.എഫ്; മൂന്ന് ദിവസത്തിനുള്ളിൽ 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

മത്സരം തമിഴ്‌നാടും ഡല്‍ഹിയും തമ്മിൽ; ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യത്തിനെതിരെ തമിഴ് വികാരം ആയുധമാക്കി ഡി.എം.കെ

National
  •  13 days ago
No Image

ഓൺലൈൻ ചൂതാട്ടത്തിനെതിരെ വൻ നടപടി: 300-ലധികം വെബ്‌സൈറ്റുകളും ആപ്പുകളും കേന്ദ്രം നിരോധിച്ചു

National
  •  13 days ago
No Image

മഥുരയിൽ സന്യാസി വാഹനാപകടത്തിൽ മരിച്ചു; പശുക്കടത്ത് ആരോപിച്ചു ഹിന്ദുത്വ സംഘടനകളുടെ വ്യാപക അക്രമം

National
  •  13 days ago
No Image

ഇസ്റാഈലിലെ അതീവ സുരക്ഷാ മേഖലകളിൽ ഇറാന്റെ മിസൈൽ ആക്രമണം; കനത്ത നാശനഷ്ടം, നിരവധി പേർക്ക് പരുക്ക്

International
  •  13 days ago
No Image

കനത്ത മഴയെ തുടര്‍ന്ന് ബൗഷര്‍-അമിറാത്ത് പാത താല്‍ക്കാലികമായി അടച്ചു

oman
  •  13 days ago
No Image

ഒമാനില്‍ വെള്ളപ്പൊക്ക ദുരന്തം; രണ്ട് പേര്‍ മരിച്ചു

oman
  •  13 days ago