HOME
DETAILS

ബിഹാര്‍: ബി.ജെ.പിയുടെ വിജയാഘോഷത്തിനിടെ പള്ളിക്കു നേരെ ആക്രമണം

  
backup
November 13, 2020 | 1:14 AM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af

 

അഞ്ചുപേര്‍ക്ക്
പരുക്ക്
പട്‌ന: ബിഹാറില്‍ ബി.ജെ.പി നടത്തിയ വിജയാഘോഷത്തിനിടെ പള്ളിക്ക് നേരെ ആക്രമണം. കിഴക്കന്‍ ചമ്പാരനിലെ ജാമുവ ഗ്രാമത്തിലാണ് സംഭവം. പള്ളിയിലെ മൈക്കും കവാടങ്ങളും അടിച്ചു തകര്‍ക്കുകയും വസ്തുവകകള്‍ എടുത്ത് കൊണ്ടുപോവുകയും ചെയ്തു. അംഗശുദ്ധീകരണത്തിനുള്ള ഹൗളും (ജലസംഭരണി) ശൗചാലയങ്ങളും തകര്‍ത്തിട്ടുണ്ട്. പള്ളിയില്‍ വൈകുന്നേരത്തെ നിസ്‌കാരത്തിനെത്തിയ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ജാമുവ ഉള്‍പ്പെടുന്ന ധക്ക മണ്ഡലത്തില്‍ ബി.ജെ.പി നേതാവ് പവന്‍ കുമാര്‍ ജയ്‌സ്വാളാണ് വിജയിച്ചത്. പവന്റെ വിജയം ആഘോഷിക്കാനായി കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് അഞ്ഞൂറോളം പേരാണ് തടിച്ചുകൂടിയിരുന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പള്ളിക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്നും ഈ സമയം പള്ളിയില്‍ നിസ്‌കാരം നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും പള്ളി പരിപാലകന്‍ മസ്ഹര്‍ ആലം പറഞ്ഞു. ഇത് നിങ്ങളുടെ രാജ്യമല്ലെന്നും ഉടന്‍ രാജ്യംവിടണമെന്നും വിളിച്ചുപറഞ്ഞായിരുന്നു ആക്രമണം. അക്രമികള്‍ ജയ്ശ്രീറാം മുദ്രാവാക്യങ്ങളും ഉയര്‍ത്തി. പ്രദേശത്തെ ഏറ്റവും പഴക്കംചെന്ന പള്ളിയാണ് ആക്രമിക്കപ്പെട്ടത്. പള്ളിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും ബി.ജെ.പി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പ്രദേശത്ത് 250 ഓളം മുസ്‌ലിം കുടുംബങ്ങളാണുള്ളത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ഭീതിയിലാണ്. ആക്രമണം സംബന്ധിച്ച് പ്രദേശത്തുകാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണം ഇനി ഉണ്ടാവില്ലെന്നും സ്ഥലം വിട്ടുപോവേണ്ടതില്ലെന്നും പൊലിസ് മുസ്‌ലിംകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത പൊലിസ് രണ്ടുപേരെ അറസ്റ്റ്‌ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  8 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  8 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  8 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  8 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  8 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  8 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  8 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  8 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  8 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  8 days ago