HOME
DETAILS

പെരുമ്പടന്ന മത്സ്യമാര്‍ക്കറ്റിനു സമീപത്തെ വാഹനപാര്‍ക്കിങ് യാത്രക്കാരെ വലയ്ക്കുന്നു

  
backup
May 20, 2017 | 10:03 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d



പറവൂര്‍: തിരക്കേറിയ പെരുമ്പടന്ന മത്സ്യ മാര്‍ക്കറ്റിനു സമീപത്തെ റോഡരികിലെ അനധികൃത വാഹന പാര്‍ക്കിങ് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. മല്‍സ്യമാര്‍ക്കറ്റിനായി പുതിയതായി കെട്ടിടം നിര്‍മിച്ചപ്പോള്‍ വന്ന അശാസ്ത്രീയതയാണ് ഗതാഗത കുരുക്കിന് കാരണമാകുന്നത്. പെരുമ്പടന്ന കവലയില്‍ നിന്നും മല്‍സ്യമാര്‍ക്കറ്റിനു മുന്നിലൂടെ പോകുന്ന റോഡ് വളരെ ഇടുങ്ങിയതാണ്.
ഇതുവഴിയാണ്  പറവൂര്‍ വലിയ മാര്‍ക്കറ്റിലേക്ക് വാഹനങ്ങളും ആളുകളും പോകുന്നത്. വൈപ്പിന്‍,ചാത്തനാട് ഭാഗങ്ങളില്‍ നിന്നുള്ള ആളുകളും വാഹനങ്ങളും വടക്കേക്കര,ചിറ്റാറ്റുകര, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളിലേക്ക് പോകാന്‍ എളുപ്പ മാര്‍ഗം തേടുന്നത് ഇതുവഴിയാണ്.
ഇതോടെ ഇവിടെ തിരക്ക് വര്‍ധിക്കുകയുംചെയ്തു. പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചപ്പോള്‍ വാഹന പാര്‍ക്കിങ്ങിനുള്ള സ്ഥലം കണ്ടെത്താതെയാണ് അധികൃതര്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ പെരുമ്പടന്ന മാര്‍ക്കറ്റില്‍ വരുന്നവരുടെ കാറുകളോ ഇരുചക്ര വാഹനങ്ങളോ പാര്‍ക്കുചെയ്യാന്‍ നിര്‍വാഹമില്ലാതായി. മീന്‍ വാങ്ങാന്‍ വരുന്നവരുടെ നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളാണ് ഇടുങ്ങിയ റോഡുവക്കില്‍ പാര്‍ക്ക് ചെയ്യേണ്ടിവരുന്നത്.
ഇത് മിക്കവാറും ദിവസങ്ങളില്‍ കാല്‍ നട യാത്രക്കാരെയും വാഹനയാത്രക്കാരെയും വലക്കുകയാണ്. ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ഒരു നോ പാര്‍ക്കിങ് ബോര്‍ഡാണ് അധികൃതര്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
ഇതിനിടെ പൊലിസിന്റെ വാഹന പരിശോധനയും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കായാണ്. റോഡില്‍ സ്ഥലപരിമിതി മൂലം മീന്‍ വാങ്ങാന്‍ വരുന്നവരുടെ വാഹനങ്ങള്‍ നോ പാര്‍ക്കിങ് ബോര്‍ഡിന്റെ അടിയില്‍ വയ്‌ക്കേണ്ട സാഹചര്യമാണ്.
ഇത്തരത്തില്‍ വാഹനങ്ങള്‍ വച്ച് പോകുന്നവരില്‍ നിന്നും പൊലിസ് പിഴ ചുമത്തുന്നതായി പരാതി ഉയരുന്നുണ്ട്. നഗരസഭയുടെ ദീര്‍ഘ വീക്ഷണമില്ലായ്മക്കും പിടിപ്പുകേടിനും പിഴ ഒടുക്കേണ്ടിവരുന്നത് മാര്‍ക്കറ്റില്‍ എത്തുന്ന ഉപഭോക്താക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

Kerala
  •  7 days ago
No Image

ഇനി മിനുട്ടുകൾക്കുള്ളിൽ വിസ; വിസ ബൈ പ്രൊഫൈൽ പദ്ധതിയുമായി സഊദി

Saudi-arabia
  •  7 days ago
No Image

ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന് പ്രചാരണം; വ്യാജമെന്ന് ദുബൈ ആർടിഎ

uae
  •  7 days ago
No Image

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും കമന്റും; പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിത്വം തെറിച്ചു, സ്വതന്ത്രനായി മത്സരിക്കും

Kerala
  •  7 days ago
No Image

In-depth Story : ബിഹാറിലെ മുസ്ലിം വോട്ടുകൾക്ക് സംഭവിച്ചതെന്ത്? ഉവൈസി മുസ്ലിം വോട്ട് പിളർത്തിയോ; കണക്കുകൾ പറയുന്നത്

Trending
  •  7 days ago
No Image

തെളിവില്ലെന്ന് പൊലിസ്, തുടക്കം മുതല്‍ അട്ടിമറി ശ്രമം, ഒടുവില്‍ പാലത്തായിലെ ക്രൂരതയ്ക്ക് ശിക്ഷ ജീവപര്യന്തം - കേസിന്റെ നാള്‍വഴികള്‍

Kerala
  •  7 days ago
No Image

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന് ജീവപര്യന്തം

Kerala
  •  7 days ago
No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  7 days ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  7 days ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  7 days ago