HOME
DETAILS

പെരുമ്പടന്ന മത്സ്യമാര്‍ക്കറ്റിനു സമീപത്തെ വാഹനപാര്‍ക്കിങ് യാത്രക്കാരെ വലയ്ക്കുന്നു

  
backup
May 20, 2017 | 10:03 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d



പറവൂര്‍: തിരക്കേറിയ പെരുമ്പടന്ന മത്സ്യ മാര്‍ക്കറ്റിനു സമീപത്തെ റോഡരികിലെ അനധികൃത വാഹന പാര്‍ക്കിങ് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. മല്‍സ്യമാര്‍ക്കറ്റിനായി പുതിയതായി കെട്ടിടം നിര്‍മിച്ചപ്പോള്‍ വന്ന അശാസ്ത്രീയതയാണ് ഗതാഗത കുരുക്കിന് കാരണമാകുന്നത്. പെരുമ്പടന്ന കവലയില്‍ നിന്നും മല്‍സ്യമാര്‍ക്കറ്റിനു മുന്നിലൂടെ പോകുന്ന റോഡ് വളരെ ഇടുങ്ങിയതാണ്.
ഇതുവഴിയാണ്  പറവൂര്‍ വലിയ മാര്‍ക്കറ്റിലേക്ക് വാഹനങ്ങളും ആളുകളും പോകുന്നത്. വൈപ്പിന്‍,ചാത്തനാട് ഭാഗങ്ങളില്‍ നിന്നുള്ള ആളുകളും വാഹനങ്ങളും വടക്കേക്കര,ചിറ്റാറ്റുകര, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളിലേക്ക് പോകാന്‍ എളുപ്പ മാര്‍ഗം തേടുന്നത് ഇതുവഴിയാണ്.
ഇതോടെ ഇവിടെ തിരക്ക് വര്‍ധിക്കുകയുംചെയ്തു. പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചപ്പോള്‍ വാഹന പാര്‍ക്കിങ്ങിനുള്ള സ്ഥലം കണ്ടെത്താതെയാണ് അധികൃതര്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ പെരുമ്പടന്ന മാര്‍ക്കറ്റില്‍ വരുന്നവരുടെ കാറുകളോ ഇരുചക്ര വാഹനങ്ങളോ പാര്‍ക്കുചെയ്യാന്‍ നിര്‍വാഹമില്ലാതായി. മീന്‍ വാങ്ങാന്‍ വരുന്നവരുടെ നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളാണ് ഇടുങ്ങിയ റോഡുവക്കില്‍ പാര്‍ക്ക് ചെയ്യേണ്ടിവരുന്നത്.
ഇത് മിക്കവാറും ദിവസങ്ങളില്‍ കാല്‍ നട യാത്രക്കാരെയും വാഹനയാത്രക്കാരെയും വലക്കുകയാണ്. ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ഒരു നോ പാര്‍ക്കിങ് ബോര്‍ഡാണ് അധികൃതര്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
ഇതിനിടെ പൊലിസിന്റെ വാഹന പരിശോധനയും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കായാണ്. റോഡില്‍ സ്ഥലപരിമിതി മൂലം മീന്‍ വാങ്ങാന്‍ വരുന്നവരുടെ വാഹനങ്ങള്‍ നോ പാര്‍ക്കിങ് ബോര്‍ഡിന്റെ അടിയില്‍ വയ്‌ക്കേണ്ട സാഹചര്യമാണ്.
ഇത്തരത്തില്‍ വാഹനങ്ങള്‍ വച്ച് പോകുന്നവരില്‍ നിന്നും പൊലിസ് പിഴ ചുമത്തുന്നതായി പരാതി ഉയരുന്നുണ്ട്. നഗരസഭയുടെ ദീര്‍ഘ വീക്ഷണമില്ലായ്മക്കും പിടിപ്പുകേടിനും പിഴ ഒടുക്കേണ്ടിവരുന്നത് മാര്‍ക്കറ്റില്‍ എത്തുന്ന ഉപഭോക്താക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  5 days ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 days ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  5 days ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  5 days ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  5 days ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  5 days ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  5 days ago
No Image

രണ്ടര വയസ്സുകാരന്റെ കണ്ണിന് സമീപം മുറിവ്; 'തുന്നലിന് പകരം പശ ഉപയോഗിച്ച് മുറിവൊട്ടിച്ച് ഡോക്ടർമാർ'; പരാതിയുമായി കുടുംബം

National
  •  5 days ago
No Image

കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ പരിശോധന; എ.കെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

Kerala
  •  5 days ago