HOME
DETAILS

പെരുമ്പടന്ന മത്സ്യമാര്‍ക്കറ്റിനു സമീപത്തെ വാഹനപാര്‍ക്കിങ് യാത്രക്കാരെ വലയ്ക്കുന്നു

  
backup
May 20, 2017 | 10:03 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d



പറവൂര്‍: തിരക്കേറിയ പെരുമ്പടന്ന മത്സ്യ മാര്‍ക്കറ്റിനു സമീപത്തെ റോഡരികിലെ അനധികൃത വാഹന പാര്‍ക്കിങ് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. മല്‍സ്യമാര്‍ക്കറ്റിനായി പുതിയതായി കെട്ടിടം നിര്‍മിച്ചപ്പോള്‍ വന്ന അശാസ്ത്രീയതയാണ് ഗതാഗത കുരുക്കിന് കാരണമാകുന്നത്. പെരുമ്പടന്ന കവലയില്‍ നിന്നും മല്‍സ്യമാര്‍ക്കറ്റിനു മുന്നിലൂടെ പോകുന്ന റോഡ് വളരെ ഇടുങ്ങിയതാണ്.
ഇതുവഴിയാണ്  പറവൂര്‍ വലിയ മാര്‍ക്കറ്റിലേക്ക് വാഹനങ്ങളും ആളുകളും പോകുന്നത്. വൈപ്പിന്‍,ചാത്തനാട് ഭാഗങ്ങളില്‍ നിന്നുള്ള ആളുകളും വാഹനങ്ങളും വടക്കേക്കര,ചിറ്റാറ്റുകര, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളിലേക്ക് പോകാന്‍ എളുപ്പ മാര്‍ഗം തേടുന്നത് ഇതുവഴിയാണ്.
ഇതോടെ ഇവിടെ തിരക്ക് വര്‍ധിക്കുകയുംചെയ്തു. പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചപ്പോള്‍ വാഹന പാര്‍ക്കിങ്ങിനുള്ള സ്ഥലം കണ്ടെത്താതെയാണ് അധികൃതര്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ പെരുമ്പടന്ന മാര്‍ക്കറ്റില്‍ വരുന്നവരുടെ കാറുകളോ ഇരുചക്ര വാഹനങ്ങളോ പാര്‍ക്കുചെയ്യാന്‍ നിര്‍വാഹമില്ലാതായി. മീന്‍ വാങ്ങാന്‍ വരുന്നവരുടെ നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളാണ് ഇടുങ്ങിയ റോഡുവക്കില്‍ പാര്‍ക്ക് ചെയ്യേണ്ടിവരുന്നത്.
ഇത് മിക്കവാറും ദിവസങ്ങളില്‍ കാല്‍ നട യാത്രക്കാരെയും വാഹനയാത്രക്കാരെയും വലക്കുകയാണ്. ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ഒരു നോ പാര്‍ക്കിങ് ബോര്‍ഡാണ് അധികൃതര്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
ഇതിനിടെ പൊലിസിന്റെ വാഹന പരിശോധനയും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കായാണ്. റോഡില്‍ സ്ഥലപരിമിതി മൂലം മീന്‍ വാങ്ങാന്‍ വരുന്നവരുടെ വാഹനങ്ങള്‍ നോ പാര്‍ക്കിങ് ബോര്‍ഡിന്റെ അടിയില്‍ വയ്‌ക്കേണ്ട സാഹചര്യമാണ്.
ഇത്തരത്തില്‍ വാഹനങ്ങള്‍ വച്ച് പോകുന്നവരില്‍ നിന്നും പൊലിസ് പിഴ ചുമത്തുന്നതായി പരാതി ഉയരുന്നുണ്ട്. നഗരസഭയുടെ ദീര്‍ഘ വീക്ഷണമില്ലായ്മക്കും പിടിപ്പുകേടിനും പിഴ ഒടുക്കേണ്ടിവരുന്നത് മാര്‍ക്കറ്റില്‍ എത്തുന്ന ഉപഭോക്താക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  6 days ago
No Image

'ഇത് ഞാൻ എന്റെ ഭാര്യക്ക് സമ്മാനമായി നൽകും': കാർപെറ്റിന് പിന്നാലെ കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് പൂച്ചട്ടി കൊണ്ടുപോയി യുവാവ്; വീഡിയോ വൈറൽ

National
  •  6 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  6 days ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  6 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം

National
  •  6 days ago
No Image

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

Cricket
  •  6 days ago
No Image

അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

Abroad-career
  •  6 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ റൂട്ട് മാപ്പ് പുറത്തിറക്കി ആർടിഎ; 2029-ൽ പ്രവർത്തനം ആരംഭിക്കും

uae
  •  6 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോക റെക്കോർഡിൽ മിന്നിതിളങ്ങി ഹർദിക് പാണ്ഡ്യ

Cricket
  •  6 days ago
No Image

ഇലക്ഷൻ കമ്മിഷൻ ഇന്ത്യയുടേത്, മോദിയുടേതല്ല: ബാലറ്റിലേക്ക് മടങ്ങിയാൽ ബിജെപി തോൽക്കും

National
  •  6 days ago