HOME
DETAILS

പെരുമ്പടന്ന മത്സ്യമാര്‍ക്കറ്റിനു സമീപത്തെ വാഹനപാര്‍ക്കിങ് യാത്രക്കാരെ വലയ്ക്കുന്നു

  
backup
May 20, 2017 | 10:03 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d



പറവൂര്‍: തിരക്കേറിയ പെരുമ്പടന്ന മത്സ്യ മാര്‍ക്കറ്റിനു സമീപത്തെ റോഡരികിലെ അനധികൃത വാഹന പാര്‍ക്കിങ് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. മല്‍സ്യമാര്‍ക്കറ്റിനായി പുതിയതായി കെട്ടിടം നിര്‍മിച്ചപ്പോള്‍ വന്ന അശാസ്ത്രീയതയാണ് ഗതാഗത കുരുക്കിന് കാരണമാകുന്നത്. പെരുമ്പടന്ന കവലയില്‍ നിന്നും മല്‍സ്യമാര്‍ക്കറ്റിനു മുന്നിലൂടെ പോകുന്ന റോഡ് വളരെ ഇടുങ്ങിയതാണ്.
ഇതുവഴിയാണ്  പറവൂര്‍ വലിയ മാര്‍ക്കറ്റിലേക്ക് വാഹനങ്ങളും ആളുകളും പോകുന്നത്. വൈപ്പിന്‍,ചാത്തനാട് ഭാഗങ്ങളില്‍ നിന്നുള്ള ആളുകളും വാഹനങ്ങളും വടക്കേക്കര,ചിറ്റാറ്റുകര, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളിലേക്ക് പോകാന്‍ എളുപ്പ മാര്‍ഗം തേടുന്നത് ഇതുവഴിയാണ്.
ഇതോടെ ഇവിടെ തിരക്ക് വര്‍ധിക്കുകയുംചെയ്തു. പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചപ്പോള്‍ വാഹന പാര്‍ക്കിങ്ങിനുള്ള സ്ഥലം കണ്ടെത്താതെയാണ് അധികൃതര്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ പെരുമ്പടന്ന മാര്‍ക്കറ്റില്‍ വരുന്നവരുടെ കാറുകളോ ഇരുചക്ര വാഹനങ്ങളോ പാര്‍ക്കുചെയ്യാന്‍ നിര്‍വാഹമില്ലാതായി. മീന്‍ വാങ്ങാന്‍ വരുന്നവരുടെ നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളാണ് ഇടുങ്ങിയ റോഡുവക്കില്‍ പാര്‍ക്ക് ചെയ്യേണ്ടിവരുന്നത്.
ഇത് മിക്കവാറും ദിവസങ്ങളില്‍ കാല്‍ നട യാത്രക്കാരെയും വാഹനയാത്രക്കാരെയും വലക്കുകയാണ്. ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ഒരു നോ പാര്‍ക്കിങ് ബോര്‍ഡാണ് അധികൃതര്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
ഇതിനിടെ പൊലിസിന്റെ വാഹന പരിശോധനയും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കായാണ്. റോഡില്‍ സ്ഥലപരിമിതി മൂലം മീന്‍ വാങ്ങാന്‍ വരുന്നവരുടെ വാഹനങ്ങള്‍ നോ പാര്‍ക്കിങ് ബോര്‍ഡിന്റെ അടിയില്‍ വയ്‌ക്കേണ്ട സാഹചര്യമാണ്.
ഇത്തരത്തില്‍ വാഹനങ്ങള്‍ വച്ച് പോകുന്നവരില്‍ നിന്നും പൊലിസ് പിഴ ചുമത്തുന്നതായി പരാതി ഉയരുന്നുണ്ട്. നഗരസഭയുടെ ദീര്‍ഘ വീക്ഷണമില്ലായ്മക്കും പിടിപ്പുകേടിനും പിഴ ഒടുക്കേണ്ടിവരുന്നത് മാര്‍ക്കറ്റില്‍ എത്തുന്ന ഉപഭോക്താക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസം; കേരളത്തിലേക്കുള്ള 8 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി

Kerala
  •  7 days ago
No Image

മുക്കം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐയെ കാണാനില്ല;ലൊക്കേഷന്‍ മൈസൂരില്‍, അന്വേഷണം

Kerala
  •  7 days ago
No Image

എന്‍.ഐ.എ, ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; 36കാരന്‍ അറസ്റ്റില്‍

National
  •  7 days ago
No Image

മദ്രസാ ബോര്‍ഡ് പിരിച്ചു വിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍;  ഇനി മുതല്‍ ഒരൊറ്റ നിയന്ത്രണ അതോറിറ്റിക്ക് കീഴിലെന്ന് മുഖ്യമന്ത്രി

National
  •  7 days ago
No Image

കരാർ തർക്കം ഡൽഹി ഹൈക്കോടതിയിൽ; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ വൈകുന്നു

uae
  •  7 days ago
No Image

വ്യാപകമായ മഴ ലഭിച്ചു; കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

Kerala
  •  7 days ago
No Image

യുഎഇയിലെ വേനൽക്കാല യാത്രകൾ കുറഞ്ഞ ബജറ്റിൽ ഒതുക്കണോ? ചെലവ് കുറയ്ക്കാൻ ഇതാ ചില 'സ്മാർട്ട്' യാത്രാ നുറുങ്ങുകൾ

uae
  •  7 days ago
No Image

സമസ്ത കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ എ. ഉമര്‍കോയ തങ്ങള്‍ വഫാത്തായി

latest
  •  7 days ago
No Image

കളിക്കാന്‍ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലിസ് എസ്.ഐ അറസ്റ്റില്‍

Kerala
  •  7 days ago
No Image

'ടിക്കറ്റ് പിന്നെ മതി... ആദ്യം അച്ചപ്പം വാങ്ങൂ'; സ്വകാര്യ ബസിലെ കൗതുകക്കാഴ്ച, പിന്നില്‍ ജീവനക്കാരുടെ അതിജീവനപ്പോരാട്ടം

Kerala
  •  7 days ago