HOME
DETAILS

രാഹുലിനുമേല്‍ സമ്മര്‍ദവുമായി കോണ്‍ഗ്രസില്‍ കൂട്ടരാജി

  
backup
June 28, 2019 | 6:07 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%81%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%b5

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരുന്നതിന് രാഹുല്‍ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്താന്‍ രാജി തന്ത്രവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഇതിന്റെ ഭാഗമായി എ.ഐ.സി.സി നിയമ വിഭാഗം തലവന്‍ വിവേക് തന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളും നിരവധി പ്രവര്‍ത്തകരും ഇന്നലെ രാജിവച്ചു.
ചുരുങ്ങിയത് 80 നേതാക്കളെങ്കിലും രാജിവച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ മഹിളാകോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാരും ഉള്‍പ്പെടും. രാഹുലിന് പുതിയ ടീമിനെ തെരഞ്ഞെടുക്കാന്‍ എല്ലാവരും രാജിവയ്ക്കണമെന്നും തന്‍ഹ ആവശ്യപ്പെട്ടു. രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന രാഹുലിന്റെ കടുംപിടുത്ത നിലപാട് പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ, കമല്‍നാഥ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് നേതാക്കള്‍ രാജിയിലൂടെ സമ്മര്‍ദവുമായി രംഗത്തെത്തിയത്.


പാര്‍ട്ടിയിലെ സ്തംഭനം നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ തന്‍ഹ രാഹുലിന് പുതിയ സംഘത്തെ തെരഞ്ഞെടുക്കാന്‍ എല്ലാവരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രാഹുലിന്റെ നിലപാട് പാര്‍ട്ടിയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വ്യക്തമാക്കിയിരുന്നു. രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‌ലിയും ഇന്നലെ വ്യക്തമാക്കി. അതിനാല്‍ പ്രവര്‍ത്തക സമിതി ചേര്‍ന്ന് വേഗത്തില്‍ മറ്റൊരാളെ തെരഞ്ഞെടുക്കണമെന്നും അനിശ്ചിതത്വം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും വീരപ്പമൊയ്‌ലി പറഞ്ഞു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ പദവിയില്‍ തുടരാമെന്ന് സമ്മതിച്ച രാഹുല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍ എത്രയും പെട്ടെന്ന് പകരക്കാരനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ആവര്‍ത്തിക്കുന്നത്.


രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തന്റെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടും രാഹുല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് അറിയിച്ചത്. ലോക്‌സഭാ നേതൃസ്ഥാനം ഏറ്റെടുക്കാനും രാഹുല്‍ തയാറായിരുന്നില്ല. നേതാക്കളൊക്കെയും യോഗത്തിലും അല്ലാതെയും രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമം തുടരുമ്പോഴും യു.പി.എ അധ്യക്ഷ സോണിയ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. രാഹുലിന് മേല്‍ അധിക സമ്മര്‍ദം വേണ്ടെന്നും രാഹുല്‍ തീരുമാനിക്കട്ടെയെന്നുമാണ് സോണിയയുടെ നിലപാട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  8 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  8 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  8 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  8 days ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  8 days ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  8 days ago
No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  8 days ago
No Image

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

latest
  •  8 days ago
No Image

ഉംറ നിർവഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു

Saudi-arabia
  •  8 days ago
No Image

പുതിയ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കസ്റ്റഡിയിൽ; പൊലിസ് നീക്കം അർദ്ധരാത്രിയോടെ

Kerala
  •  8 days ago