HOME
DETAILS

രാഹുലിനുമേല്‍ സമ്മര്‍ദവുമായി കോണ്‍ഗ്രസില്‍ കൂട്ടരാജി

  
backup
June 28, 2019 | 6:07 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%81%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%b5

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരുന്നതിന് രാഹുല്‍ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്താന്‍ രാജി തന്ത്രവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഇതിന്റെ ഭാഗമായി എ.ഐ.സി.സി നിയമ വിഭാഗം തലവന്‍ വിവേക് തന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളും നിരവധി പ്രവര്‍ത്തകരും ഇന്നലെ രാജിവച്ചു.
ചുരുങ്ങിയത് 80 നേതാക്കളെങ്കിലും രാജിവച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ മഹിളാകോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാരും ഉള്‍പ്പെടും. രാഹുലിന് പുതിയ ടീമിനെ തെരഞ്ഞെടുക്കാന്‍ എല്ലാവരും രാജിവയ്ക്കണമെന്നും തന്‍ഹ ആവശ്യപ്പെട്ടു. രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന രാഹുലിന്റെ കടുംപിടുത്ത നിലപാട് പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ, കമല്‍നാഥ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് നേതാക്കള്‍ രാജിയിലൂടെ സമ്മര്‍ദവുമായി രംഗത്തെത്തിയത്.


പാര്‍ട്ടിയിലെ സ്തംഭനം നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ തന്‍ഹ രാഹുലിന് പുതിയ സംഘത്തെ തെരഞ്ഞെടുക്കാന്‍ എല്ലാവരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രാഹുലിന്റെ നിലപാട് പാര്‍ട്ടിയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വ്യക്തമാക്കിയിരുന്നു. രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‌ലിയും ഇന്നലെ വ്യക്തമാക്കി. അതിനാല്‍ പ്രവര്‍ത്തക സമിതി ചേര്‍ന്ന് വേഗത്തില്‍ മറ്റൊരാളെ തെരഞ്ഞെടുക്കണമെന്നും അനിശ്ചിതത്വം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും വീരപ്പമൊയ്‌ലി പറഞ്ഞു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ പദവിയില്‍ തുടരാമെന്ന് സമ്മതിച്ച രാഹുല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍ എത്രയും പെട്ടെന്ന് പകരക്കാരനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ആവര്‍ത്തിക്കുന്നത്.


രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തന്റെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടും രാഹുല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് അറിയിച്ചത്. ലോക്‌സഭാ നേതൃസ്ഥാനം ഏറ്റെടുക്കാനും രാഹുല്‍ തയാറായിരുന്നില്ല. നേതാക്കളൊക്കെയും യോഗത്തിലും അല്ലാതെയും രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമം തുടരുമ്പോഴും യു.പി.എ അധ്യക്ഷ സോണിയ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. രാഹുലിന് മേല്‍ അധിക സമ്മര്‍ദം വേണ്ടെന്നും രാഹുല്‍ തീരുമാനിക്കട്ടെയെന്നുമാണ് സോണിയയുടെ നിലപാട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിന്നക്കനാലിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് സഹായവുമായി വനം മന്ത്രി ഷിബു ബേബി ജോണ്‍; മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് വനംവകുപ്പ്

Kerala
  •  19 hours ago
No Image

മേജർ മിസ്റ്റേക്ക്! ഇന്നസെന്റ് മരിച്ചപ്പോൾ വന്നത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെയെന്ന ആരോപണം തള്ളി പിണറായിയുടെ ഓഫിസ്

Kerala
  •  19 hours ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും, നാളെ മുതല്‍ മഴയുടെ ശക്തി കുറയും

Kerala
  •  19 hours ago
No Image

മുന്നറിയിപ്പുകള്‍ തള്ളി വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ ആക്രമണം, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 മരണം 

International
  •  19 hours ago
No Image

ദംബുള്ളയില്‍ ഗെയ്ക്‌വാഡ് ഷോ; ശ്രീലങ്ക എക്കെതിരെ ഇന്ത്യക്ക് മികച്ച ടോട്ടല്‍

Cricket
  •  20 hours ago
No Image

റഫറിക്കും വിസ കൊടുക്കാതെ യു.എസ്; സൊമാലിയന്‍ റഫറി പട്ടികയില്‍ നിന്നും ഒമറിനെ പുറത്താക്കി ഫിഫ

Football
  •  20 hours ago
No Image

ടോള്‍ അടക്കാന്‍ ഫാസ്ടാഗില്‍ പണമില്ല; എന്‍ എച്ച് 66 ല്‍ വണ്‍വേ തെറ്റിച്ച് തിരിച്ചോടിച്ച് കെ.എസ്.ആര്‍.ടി.സി

Kerala
  •  21 hours ago
No Image

'ദീദി മാറിപ്പോയി, അവര്‍ ഞങ്ങളെ കേട്ടില്ല' മമതക്കെതിരെ തൃണമൂല്‍ വിമത എം.പി ശദാബ്ദി റോയ്

National
  •  21 hours ago
No Image

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  21 hours ago
No Image

'ഇറാനെതിരെ ഇനി ആക്രമണം വേണ്ട, ഇസ്‌റാഈല്‍ ഒറ്റപ്പെടും...' നെതന്യാഹുവിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  21 hours ago