HOME
DETAILS

രാഹുലിനുമേല്‍ സമ്മര്‍ദവുമായി കോണ്‍ഗ്രസില്‍ കൂട്ടരാജി

  
backup
June 28, 2019 | 6:07 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%81%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%b5

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരുന്നതിന് രാഹുല്‍ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്താന്‍ രാജി തന്ത്രവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഇതിന്റെ ഭാഗമായി എ.ഐ.സി.സി നിയമ വിഭാഗം തലവന്‍ വിവേക് തന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളും നിരവധി പ്രവര്‍ത്തകരും ഇന്നലെ രാജിവച്ചു.
ചുരുങ്ങിയത് 80 നേതാക്കളെങ്കിലും രാജിവച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ മഹിളാകോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാരും ഉള്‍പ്പെടും. രാഹുലിന് പുതിയ ടീമിനെ തെരഞ്ഞെടുക്കാന്‍ എല്ലാവരും രാജിവയ്ക്കണമെന്നും തന്‍ഹ ആവശ്യപ്പെട്ടു. രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന രാഹുലിന്റെ കടുംപിടുത്ത നിലപാട് പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ, കമല്‍നാഥ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് നേതാക്കള്‍ രാജിയിലൂടെ സമ്മര്‍ദവുമായി രംഗത്തെത്തിയത്.


പാര്‍ട്ടിയിലെ സ്തംഭനം നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ തന്‍ഹ രാഹുലിന് പുതിയ സംഘത്തെ തെരഞ്ഞെടുക്കാന്‍ എല്ലാവരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രാഹുലിന്റെ നിലപാട് പാര്‍ട്ടിയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വ്യക്തമാക്കിയിരുന്നു. രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‌ലിയും ഇന്നലെ വ്യക്തമാക്കി. അതിനാല്‍ പ്രവര്‍ത്തക സമിതി ചേര്‍ന്ന് വേഗത്തില്‍ മറ്റൊരാളെ തെരഞ്ഞെടുക്കണമെന്നും അനിശ്ചിതത്വം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും വീരപ്പമൊയ്‌ലി പറഞ്ഞു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ പദവിയില്‍ തുടരാമെന്ന് സമ്മതിച്ച രാഹുല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍ എത്രയും പെട്ടെന്ന് പകരക്കാരനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ആവര്‍ത്തിക്കുന്നത്.


രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തന്റെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടും രാഹുല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് അറിയിച്ചത്. ലോക്‌സഭാ നേതൃസ്ഥാനം ഏറ്റെടുക്കാനും രാഹുല്‍ തയാറായിരുന്നില്ല. നേതാക്കളൊക്കെയും യോഗത്തിലും അല്ലാതെയും രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമം തുടരുമ്പോഴും യു.പി.എ അധ്യക്ഷ സോണിയ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. രാഹുലിന് മേല്‍ അധിക സമ്മര്‍ദം വേണ്ടെന്നും രാഹുല്‍ തീരുമാനിക്കട്ടെയെന്നുമാണ് സോണിയയുടെ നിലപാട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമൂസയെച്ചൊല്ലിയുണ്ടായ തർക്കം: 65-കാരനെ വെട്ടിക്കൊന്ന കേസിൽ സ്ത്രീക്ക് വേണ്ടി തിരച്ചിൽ

National
  •  a month ago
No Image

ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 140 മില്യൺ ദിർഹം തിരിച്ചുപിടിച്ച് അബൂദബി പൊലിസ്

uae
  •  a month ago
No Image

ചരിത്രത്തിലേക്ക് നടന്നുകയറാൻ ഹിറ്റ്മാൻ; കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  a month ago
No Image

റെക്കോർഡ് വിലയിലും തിളങ്ങി സ്വർണ്ണം; ദീപാവലിക്ക് യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്ക് വൻ ഡിമാൻഡ്

uae
  •  a month ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്

Cricket
  •  a month ago
No Image

അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് സഊദി; ഉന്നത പദവി ദുരുപയോഗം ചെയ്ത 17 സർക്കാർ ജീവനക്കാർ പിടിയിൽ

Saudi-arabia
  •  a month ago
No Image

മുംബൈ നോട്ടമിട്ട വെടിക്കെട്ട് താരത്തെ റാഞ്ചാൻ സഞ്ജുവിന്റെ രാജസ്ഥാൻ; സർപ്രൈസ്‌ നീക്കം ഒരുങ്ങുന്നു

Cricket
  •  a month ago
No Image

ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന്  ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

ബറാക്ക ആണവ നിലയത്തിൽ മോക്ക് ഡ്രില്ലുമായി അബൂദബി പൊലിസ്; ചിത്രങ്ങളെടുക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  a month ago
No Image

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു, 20 പേർക്കെതിരെ ഉടൻ നടപടി

National
  •  a month ago