HOME
DETAILS

ട്രംപിന്റെ ആദ്യ സന്ദര്‍ശനം

  
backup
May 23, 2017 | 8:35 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6

അമേരിക്കന്‍ പ്രസിഡണ്ട് ട്രെംപിന്റെ ആദ്യ വിദേശസന്ദര്‍ശനം അറബ്മുസ്‌ലിം രാജ്യങ്ങളുടെ നെടുംതൂണായ സഊദി അറേബ്യയിലേയ്ക്കായതു യാദൃച്ഛികമാവാനിടയില്ല. ആസൂത്രിതമായ നീക്കം തന്നെയാണിത്. ഇസ്രാഈലിനു ഭീഷണിയാവാനിടയുള്ള ഇറാനെ തകര്‍ക്കുകയെന്നതു തന്നെയാവണം ആ ലക്ഷ്യം.
ഇറാക്കും സിറിയയും ശവപ്പറമ്പായി മാറിക്കഴിഞ്ഞു. അടുത്തത് ഇറാനാണ്. സാമ്രാജ്യത്വ സയണിസ്റ്റ് കൂട്ടുകെട്ട് അതിനുള്ള ശ്രമം വളരെമുമ്പുതന്നെ ആരംഭിച്ചിട്ടുണ്ട്. ആണവായുധം, അയല്‍ രാജ്യങ്ങളുമായുള്ള ചെറിയ അതിര്‍ത്തി തര്‍ക്കങ്ങള്‍, യമനിലെ ഹൂതികള്‍ക്കും ലബനാനിലെ ഹിസ്ബുള്ള വിഭാഗത്തിനും സിറിയന്‍ ഭരണാധികാരി ബശ്ശാറുല്‍ അസദിനും നല്‍കുന്ന പിന്തുണ തുടങ്ങി ചില കാരണങ്ങള്‍ അവര്‍തന്നെ ഉണ്ടാക്കിവയ്ക്കുന്നുമുണ്ട്.
സഊദിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സഖ്യരാഷ്ട്രങ്ങളെ ഉപയോഗപ്പെടുത്തി ഇറാനെ തകര്‍ത്താല്‍ നേട്ടങ്ങള്‍ പലതാണ്, മേഖലയില്‍ ഇസ്രാഈലിനെതിരേ രൂപപ്പെടുന്ന ഭീഷണികള്‍ ഒന്നൊന്നായി ഇല്ലാതാക്കാം. ആദ്യം ഇറാന്‍, ഇറാനെതിരേയുള്ള യുദ്ധത്തിലൂടെ സ്വയം തകര്‍ച്ച ക്ഷണിച്ചുവരുത്തുന്ന സഊദി അടക്കമുള്ള മുസ്‌ലിം രാജ്യങ്ങള്‍. തുടര്‍ന്നുണ്ടാകുന്ന അസ്ഥിരതയില്‍ സാമ്രാജ്യത്വ സയണിസ്റ്റ് ശക്തികള്‍ക്കു ഗള്‍ഫ് മേഖലയും മധ്യേഷ്യയും അടക്കിവാഴാന്‍ സാധിക്കും.
യമനിലെ ഹൂതികള്‍ക്കെതിരേ രൂപം കൊണ്ട സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയെ സംശയത്തോടെയാണ് അമേരിക്കയും ഇസ്രാഈലും നോക്കിക്കാണുന്നത്. ഭാവിയില്‍ തങ്ങള്‍ക്ക് അതു ഭീഷണിയാകുമെന്ന് അവര്‍ കാണുന്നു. മേഖലയില്‍ ഉയര്‍ന്നുവരുന്ന മറ്റൊരു പ്രധാനശക്തിയെ തകര്‍ക്കുകയെന്നതുകൂടി സയണിസ്റ്റ് ഒളിഅജന്‍ഡയിലുണ്ട്.
അതു തുര്‍ക്കിയാണ്. സുന്നി രാജ്യമാണെങ്കിലും ഇറാനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും സിറിയന്‍പ്രശ്‌നത്തില്‍ സഊദി പക്ഷത്തു നില്‍ക്കുകയും പലപ്പോഴും ചടുലമായ നീക്കങ്ങളിലൂടെ ഇസ്രാഈലിന്റെയും യൂറോപ്പിന്റെയും ഉറക്കം കെടുത്തുകയും ചെയ്യുന്ന തുര്‍ക്കിയെ ഭാവിയില്‍ ഒറ്റപ്പെടുത്തി ഇല്ലാതാക്കാന്‍ സാമ്രാജ്യശക്തികള്‍ ഇപ്പോള്‍തന്നെ പദ്ധതിയാവിഷ്‌കരിക്കുന്നുണ്ട്. തുര്‍ക്കിയിലെ ഹിതപരിശോധനയും ഉര്‍ദുഗാന്റെ ചില വര്‍ത്തമാനങ്ങളും സംശയത്തോടെയാണ് അമേരിക്ക വീക്ഷിക്കുന്നത്. ഐ.എസിന്റെ പേരില്‍ തുര്‍ക്കി വിമതമരായ കുര്‍ദുകള്‍ക്ക് ആയുധം നല്‍കാനുള്ള പെന്റഗണിന്റെ നീക്കം ഇതിന്റെ ഭാഗമാണ്.
എന്തൊക്കെയാണെങ്കിലും ഈ വിഷയത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു ചിന്ത അറബ് മുസ്‌ലിം ഭരണാധികാരികളില്‍ നിന്നുണ്ടായിട്ടില്ലെന്നാണു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്, ട്രെംപിന്റെ സന്ദര്‍ശനം ഒരു മഹാഭാഗ്യം പോലെയാണ് അറബ് മാധ്യമങ്ങള്‍ കൊണ്ടാടുന്നത് .
തങ്ങളുടെ ഏറ്റവും നല്ല ആയുധ വിപണിയാക്കി അറബ് മേഖലയെ മാറ്റി സമ്പത്തു കൈയടക്കലും ഒപ്പം സാമുവല്‍ പി ഹണ്ടിംഗ്ടണ്‍ മുന്നോട്ട്‌വച്ച സംസ്‌കാരങ്ങളുടെ സംഘട്ടനത്തിലൂടെ ഇസ്‌ലാമിന്റെ നശീകരണവും ലക്ഷ്യംവച്ചു ശത്രു വലതുകാല്‍വച്ചു കടന്നുവരികയാണ്. ഈ ശത്രുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതു കാണുമ്പോള്‍ കണ്ടിട്ടും കൊണ്ടിട്ടും മനസ്സിലാകാത്ത ഒരു ജനതയാണോ ഇന്നും അറബ് ലോകത്തുള്ളതെന്നു സംശയിച്ചുപോകുകയാണ്.

അലി, പന്താരങ്ങാടി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുംക്രൂരത: കാട്ടാനയെ വെടിവച്ചും വാലിൽ തീ കൊളുത്തിയും കൊലപ്പെടുത്തി; പ്രതികൾ റിമാൻഡിൽ

International
  •  2 days ago
No Image

ശ്വാസകോശരോഗങ്ങൾ തമ്മിൽ നേരിട്ട് ബന്ധമില്ല; വായുമലിനീകരണം ഒരു ഘടകം മാത്രമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

National
  •  2 days ago
No Image

അസമിൽ ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു; അഞ്ച് കോച്ചുകൾ പാളം തെറ്റി

National
  •  2 days ago
No Image

'പണി കിട്ടുമോ'? ആധിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ; നിർധന സ്ത്രീകളെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കും

Kerala
  •  2 days ago
No Image

ബംഗ്ലാദേശിൽ വ്യാപക അക്രമം; വിദ്യാർഥി നേതാവിന്റെ മരണം കത്തിപ്പടരുന്നു, ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ കനത്ത ജാഗ്രത

National
  •  2 days ago
No Image

ലക്ഷ്യം ഗാന്ധിജിയെ മായ്ക്കുക, തൊഴിൽ അവകാശം നിഷേധിക്കുക

Kerala
  •  2 days ago
No Image

യാത്ര ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ; സ്വീകരണ സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

samastha-centenary
  •  2 days ago
No Image

ഇസ്‌ലാം അറിയുന്നവർ മുസ്‌ലിംകളെ തീവ്രവാദികളാക്കില്ല: മന്ത്രി മനോ തങ്കരാജ്

Kerala
  •  2 days ago
No Image

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

Kerala
  •  2 days ago
No Image

പെൺകുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും കനിഞ്ഞില്ല; രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത, ഒടുവിൽ പൊലിസ് ഇടപെടൽ

Kerala
  •  2 days ago