HOME
DETAILS

ഉരുള്‍പൊട്ടല്‍ ദുരന്തം: തലപ്പിള്ളി താലൂക്കിലെ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 52 ലക്ഷം

  
backup
September 30, 2018 | 6:02 AM

%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82

 

വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നു ആശ്വാസധനസഹായമായി 52 ലക്ഷം രൂപ അനുവദിച്ചതായി തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 17 നാണ് തുക അനുവദിച്ചു കൊണ്ട് ജില്ലകലക്ടര്‍ ഉത്തരവായത്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ആഗസറ്റ് 16ന് കുറാഞ്ചേരിയിലും മുള്ളൂര്‍ക്കര പഞ്ചായത്തിലെ കാഞ്ഞിരശ്ശേരി, ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂര്‍ കോളനിയിലുമായി 24 പേരാണ് മരണമടഞ്ഞത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുറാഞ്ചേരി, തെക്കുംകര വില്ലേജില്‍ മാത്രമായി 19 പേരും കാഞ്ഞിരശേരിയില്‍ ഒരാളും കൊറ്റമ്പത്തൂര്‍ കോളനിയില്‍ നാലുപേരുമാണ് മരണപ്പെട്ടത്. ഇതില്‍ കുറാഞ്ചേരിയില്‍ മരണപ്പെട്ട പത്തുപേരുടെയും കാഞ്ഞിരശ്ശേരിയിലും കൊറ്റമ്പത്തൂരിലും മരണപ്പെട്ട ഒന്നു വീതവും ആകെ 12 പേരുടെ നിയമപരമായ അവകാശികള്‍ക്കാണ് നാലു ലക്ഷം രൂപാ വീതം ആശ്വാസ ധനസഹായം അനുവദിച്ചിട്ടുള്ളത്. കുറഞ്ചേരിയില്‍ മാത്രമായി പത്തുപേരുടെ അവകാശികള്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്.
പാറേക്കാട്ടില്‍ സജിയുടെ മകള്‍ എയ്ഞ്ചല്‍ , അമ്മ റോസിലി (റോസി), കൊല്ലംകുന്നേല്‍ സിജോയുടെ പിതാവ് മാത്യം (മത്തായി), അമ്മ റോസ, സഹോദരിയും പട്ടിക്കാട്, കണ്ണാറ, കരുത്തി വീട്ടില്‍ ബിനോജിന്റെ ഭാര്യയുമായ സൗമ്യ, മക്കള്‍, മെറിന്‍, മില്‍ന മുണ്ടംപ്ലാക്കല്‍ കെ.സി ഫാന്‍സിസ് ഭാര്യ സാലി, കൂടാതെ കന്നുകുഴിയില്‍ അയ്യപ്പന്‍ നായരുടെ മകന്‍ നാരായണന്‍ (മോഹനന്‍) എന്നിവരുടെ അവകാശികള്‍ക്കാണ് ധനസഹായം അനുവദിച്ചത്. അവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുക.
മരണപ്പെട്ട മുണ്ടം പ്ലാക്കല്‍ ജെന്‍സണ്‍, ഭാര്യ സുമിത മക്കളായ മോസസ്, ഫെനോക്ക്, യാഫത്ത് സഹോദരന്‍ ഷാജി, കന്നുകുഴിയില്‍ നാരായണന്റെ (മോഹനന്‍) ഭാര്യ ആശ, മക്കളായ അമല്‍, അഖില്‍ എന്നിവരുടെ അവകാശികള്‍ക്കും എത്രയും വേഗം ആശ്വാസധനസഹായം എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടന്നും തഹസില്‍ദാര്‍ പറഞ്ഞു.
മരണമടഞ്ഞവരുടെ നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും, വില്ലേജ് ഓഫിസില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാണ് തയാറാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡിന് 3.4 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്, നഷ്ടം 3.4 കോടി; എസ്.ഐ.ടി അന്വേഷണം 

Kerala
  •  21 minutes ago
No Image

ലോകത്തിലെ ആദ്യ മലയാളി; സഞ്ജുവിന് മുമ്പേ ചരിത്രത്തിലേക്ക് നടന്നുകയറി ഷറഫു

Cricket
  •  an hour ago
No Image

ഖത്തറിന്റെ 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റ്, യു.എ.ഇ ഗോള്‍ഡന്‍ വിസ; രണ്ടും ഒന്നിനൊന്ന് മെച്ചം; തമ്മിലുള്ള വ്യത്യാസം അറിയാം

qatar
  •  2 hours ago
No Image

ആണവ ചര്‍ച്ച: ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്; ഭീഷണികള്‍ക്കു മുന്നില്‍ തലകുനിക്കാതെ ഇറാന്‍ 

International
  •  2 hours ago
No Image

യു.ടി.എസ് ആപ്പ് ഈ മാസം കൂടി മാത്രം; റെയിൽവേ സേവനങ്ങൾക്ക് ഇനി 'റെയിൽ വൺ' ആപ്പ്

Kerala
  •  2 hours ago
No Image

ദുബൈയില്‍ വമ്പന്‍ മെഡിക്കല്‍ സിറ്റി തുറന്നു; ആയിരം പേര്‍ക്ക് തൊഴിലവസരം, 3,000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം

Abroad-education
  •  2 hours ago
No Image

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരാള്‍ കൂടി പിടിയില്‍ 

Kerala
  •  3 hours ago
No Image

ലാഭത്തില്‍ കുതിച്ചുചാട്ടം: 500 മില്യണ്‍ ദിര്‍ഹം കടന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് അറ്റാദായം

Business
  •  3 hours ago
No Image

മയക്കുമരുന്ന് കടത്ത് കേസില്‍ അഞ്ച് പ്രവാസികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ

Kuwait
  •  3 hours ago
No Image

ഡിജിറ്റൽ അറസ്റ്റ്: പണം തിരികെ നൽകാൻ മാർഗരേഖ; വാട്സ്ആപ്പിൽ ഉൾപ്പെടെ സിം ബൈൻഡിങ് നടപ്പാക്കുമെന്ന് കേന്ദ്രം

National
  •  3 hours ago