HOME
DETAILS

ഉരുള്‍പൊട്ടല്‍ ദുരന്തം: തലപ്പിള്ളി താലൂക്കിലെ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 52 ലക്ഷം

  
backup
September 30, 2018 | 6:02 AM

%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82

 

വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നു ആശ്വാസധനസഹായമായി 52 ലക്ഷം രൂപ അനുവദിച്ചതായി തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 17 നാണ് തുക അനുവദിച്ചു കൊണ്ട് ജില്ലകലക്ടര്‍ ഉത്തരവായത്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ആഗസറ്റ് 16ന് കുറാഞ്ചേരിയിലും മുള്ളൂര്‍ക്കര പഞ്ചായത്തിലെ കാഞ്ഞിരശ്ശേരി, ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂര്‍ കോളനിയിലുമായി 24 പേരാണ് മരണമടഞ്ഞത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുറാഞ്ചേരി, തെക്കുംകര വില്ലേജില്‍ മാത്രമായി 19 പേരും കാഞ്ഞിരശേരിയില്‍ ഒരാളും കൊറ്റമ്പത്തൂര്‍ കോളനിയില്‍ നാലുപേരുമാണ് മരണപ്പെട്ടത്. ഇതില്‍ കുറാഞ്ചേരിയില്‍ മരണപ്പെട്ട പത്തുപേരുടെയും കാഞ്ഞിരശ്ശേരിയിലും കൊറ്റമ്പത്തൂരിലും മരണപ്പെട്ട ഒന്നു വീതവും ആകെ 12 പേരുടെ നിയമപരമായ അവകാശികള്‍ക്കാണ് നാലു ലക്ഷം രൂപാ വീതം ആശ്വാസ ധനസഹായം അനുവദിച്ചിട്ടുള്ളത്. കുറഞ്ചേരിയില്‍ മാത്രമായി പത്തുപേരുടെ അവകാശികള്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്.
പാറേക്കാട്ടില്‍ സജിയുടെ മകള്‍ എയ്ഞ്ചല്‍ , അമ്മ റോസിലി (റോസി), കൊല്ലംകുന്നേല്‍ സിജോയുടെ പിതാവ് മാത്യം (മത്തായി), അമ്മ റോസ, സഹോദരിയും പട്ടിക്കാട്, കണ്ണാറ, കരുത്തി വീട്ടില്‍ ബിനോജിന്റെ ഭാര്യയുമായ സൗമ്യ, മക്കള്‍, മെറിന്‍, മില്‍ന മുണ്ടംപ്ലാക്കല്‍ കെ.സി ഫാന്‍സിസ് ഭാര്യ സാലി, കൂടാതെ കന്നുകുഴിയില്‍ അയ്യപ്പന്‍ നായരുടെ മകന്‍ നാരായണന്‍ (മോഹനന്‍) എന്നിവരുടെ അവകാശികള്‍ക്കാണ് ധനസഹായം അനുവദിച്ചത്. അവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുക.
മരണപ്പെട്ട മുണ്ടം പ്ലാക്കല്‍ ജെന്‍സണ്‍, ഭാര്യ സുമിത മക്കളായ മോസസ്, ഫെനോക്ക്, യാഫത്ത് സഹോദരന്‍ ഷാജി, കന്നുകുഴിയില്‍ നാരായണന്റെ (മോഹനന്‍) ഭാര്യ ആശ, മക്കളായ അമല്‍, അഖില്‍ എന്നിവരുടെ അവകാശികള്‍ക്കും എത്രയും വേഗം ആശ്വാസധനസഹായം എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടന്നും തഹസില്‍ദാര്‍ പറഞ്ഞു.
മരണമടഞ്ഞവരുടെ നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും, വില്ലേജ് ഓഫിസില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാണ് തയാറാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  10 hours ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  11 hours ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  11 hours ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  11 hours ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  12 hours ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  12 hours ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  12 hours ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  12 hours ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  12 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  12 hours ago