HOME
DETAILS

കാണാതായ സഊദി മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെന്ന് തുര്‍ക്കി

  
backup
October 07, 2018 | 6:55 PM

%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b4%be%e0%b4%af-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0

 

 

അങ്കാറ: കാണാതായ പ്രമുഖ സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗ്ഗി കൊല്ലപ്പെട്ടെന്ന് തുര്‍ക്കി. സഊദി കോണ്‍സുലേറ്റിലാണ് മാധ്യമപ്രവര്‍ത്തകനെ കണ്ടെത്തിയതെന്നും പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് വ്യക്തമാകുന്നതെന്നും തുര്‍ക്കി അധികൃതര്‍ പറഞ്ഞു. സഊദി ഭരണകൂടത്തിന്റെ വിമര്‍ശകനായ ഇദ്ദേഹത്തെ ചൊവ്വാഴ്ച മുതലാണ് കാണാതായത്.
മാധ്യമപ്രവര്‍ത്തകനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സഊദിയില്‍നിന്ന് 15 അംഗങ്ങള്‍ തുര്‍ക്കിയിലേക്ക് എത്തിയെന്നാണ് അന്വേഷണസംഘം കരുതുന്നത്. എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സഊദി പറഞ്ഞു. വാഷിങ്ടണ്‍ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം പതിവ് രേഖകള്‍ തയാറാക്കുന്നതിന്റെ ഭാഗമായാണ് കോണ്‍സുലേറ്റില്‍ പ്രവേശിച്ചത്. കൊലപാതകം നടത്തിയെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് തുര്‍ക്കി ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ അലി ഇഹ്‌സാന്‍ യൂവുസ് പറഞ്ഞു.
എന്നാല്‍, മാധ്യമപ്രവര്‍ത്തകനില്ലെന്ന് തെളിയിക്കാനായി റോയിട്ടോഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് കോണ്‍സുലേറ്റില്‍ പ്രവേശിക്കാനായി സഊദി കോണ്‍സുല്‍ ജനറല്‍ അനുമതി നല്‍കിയിരുന്നു. ജമാല്‍ സഊദിയിലോ കോണ്‍സുലേറ്റിലോ ഇല്ലെന്നും അദ്ദേഹത്തെ കണ്ടെത്താനായി എംബസി തിരച്ചില്‍ നടത്തുകയാണെന്നും കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അല്‍ ഒതാബി പറഞ്ഞു.
ജമാലിനെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് പൈശാചികവും ഗുരുതരവുമായ പ്രവര്‍ത്തിയാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് എഡിറ്റോറിയല്‍ പേജ് ഡയരക്ടര്‍ ഫ്രഡ് ഹിയാത്തി പറഞ്ഞു. തന്റെ രാജ്യത്തെ മുഷ്യത്വത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് ആത്മാര്‍ഥതയോടെ എഴുതിയ വ്യക്തിയായിരുന്നു ജമാല്‍. അദ്ദേഹത്തിന്റെ എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സഊദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ ജമാല്‍ എഴുതിയിരുന്നു. കോണ്‍സുലേറ്റില്‍ പ്രവേശിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജമാല്‍ പുറത്തുവന്നില്ല. 11 മണിക്കൂര്‍ കോണ്‍സുലറ്റിന്റെ പുറത്ത് കാത്തിരുന്നെങ്കിലും അദ്ദേഹം തിരിച്ചുവന്നില്ല. ജമാല്‍ മരിച്ചിട്ടില്ലെന്നും അങ്ങനെ വിശ്വസിക്കാന്‍ തനിക്കാവുന്നില്ലെന്നും അദ്ദേഹത്തിന്റെ വധു ഹാറ്റിസ് സെങ്കിസ് ട്വിറ്ററിലൂടെ പറഞ്ഞു.
തുര്‍ക്കിയും സഊദിയും തമ്മിലുള്ള നയതന്ത്ര ബന്ധം മികച്ച രീതിയിലല്ല. ഗള്‍ഫ് ഉപരോധം ഉള്‍പ്പെടെയുള്ളവയില്‍ സഊദിയുടെ എതിര്‍ ചേരിയിലാണ് തുര്‍ക്കി. മാധ്യമപ്രവര്‍ത്തകന്റെ കൊലപാതക വാര്‍ത്ത പുറത്തുവന്നത് ബന്ധങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. എന്നാല്‍ കൊലപാതകത്തിനുള്ള വ്യക്തമായ തെളുകള്‍ നല്‍കാന്‍ തുര്‍ക്കിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു വാട്സ്ആപ്പ് കോൾ പോലും അപകടമാകാം; ഹാക്കിംഗ് ഭീഷണിയിൽ നിന്ന് രക്ഷനേടാൻ നിർദ്ദേശങ്ങളുമായി യുഎഇ സൈബർ കൗൺസിൽ

uae
  •  20 days ago
No Image

ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനശബ്ദമെന്ന്; പൊലിസെത്തി പരിശോധിച്ചപ്പോള്‍ ബസിന്റെ ടയര്‍ പൊട്ടിയത് 

National
  •  20 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: പവർ ബാങ്കിനും ഇ-സിഗരറ്റിനും പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ എയർ

oman
  •  20 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍, സുപ്രിംകോടതിയെ സമീപിച്ചുകൂടെയെന്ന് ഹൈക്കോടതി

Kerala
  •  20 days ago
No Image

കന്നഡ സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ ഫോൺ ഹാക്ക് ചെയ്ത് വാട്സാപ്പ് തട്ടിപ്പ്; പ്രതി പിടിയിൽ

crime
  •  20 days ago
No Image

തുർക്കി സൈനിക വിമാന ദുരന്തം; അനുശോചനം രേഖപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  20 days ago
No Image

എസ്.എസ്.കെ ഫണ്ട് കിട്ടിയിട്ടില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല, ഞങ്ങളൊന്നും മണ്ടന്മാരല്ല; ബിനോയ് വിശ്വത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  20 days ago
No Image

പാകിസ്താനിലെ സ്ഫോടനം; ഭയന്ന താരങ്ങളെ വിരട്ടി കളിപ്പിക്കാൻ ലങ്കൻ ക്രിക്കറ്റ് ബോർഡ്; പരമ്പര റദ്ദാക്കിയാൽ കർശന നടപടി

Cricket
  •  20 days ago
No Image

കുതിച്ചുയർന്ന് സ്വർണവില: 24കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

uae
  •  20 days ago
No Image

കണ്ണൂരില്‍ നഗരഭരണം പിടിക്കാന്‍ കച്ചകെട്ടി മുന്നണികള്‍; ജില്ലാപഞ്ചായത്തിലേക്ക് പുതുമുഖ പട്ടികയുമായി സി.പി.എം

Kerala
  •  20 days ago