HOME
DETAILS

. മാവോയിസ്റ്റ് പുനരധിവാസ പദ്ധതി: ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചു

  
Web Desk
July 27 2019 | 19:07 PM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8

 


കീഴടങ്ങാന്‍ അഞ്ച് ഉപാധികള്‍


കാളികാവ്: സംസ്ഥാനത്ത് മാവോയിസ്റ്റ് പുനരധിവാസ പദ്ധതിയിലെ ഭേദഗതിക്ക് സര്‍ക്കാരിന്റെ അംഗീകാരം. 2018 ല്‍ തയാറാക്കിയ പദ്ധതിക്ക് മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇതില്‍ കാതലായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുള്ളത്. സംസ്ഥാന പൊലിസ് മേധാവി തയാറാക്കിയ ഭേദഗതി നിര്‍ദേശങ്ങളില്‍ മുഖ്യമന്ത്രി ഒപ്പ് വച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങുന്നതോടെ പദ്ധതി നിലവില്‍ വരും. കീഴടങ്ങുന്നവരുടെ തുടര്‍ ജീവിതം നിരീക്ഷിച്ച ശേഷം തൊഴില്‍ സംരംഭങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ധനസഹായം നല്‍കാന്‍ ഭേദഗതിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കീഴടങ്ങാന്‍ അഞ്ച് ഉപാധികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലാ തലത്തില്‍ രൂപവല്‍ക്കരിക്കുന്ന സമിതിക്ക് മുന്‍പിലാണ് മാവോയിസ്റ്റുകള്‍ ആയുധം വച്ച് കീഴടങ്ങേണ്ടത്. കീഴടങ്ങുന്നവര്‍ കുറ്റകൃത്യങ്ങള്‍ സമിതിക്ക് മുന്നില്‍ തുറന്ന് സമ്മതിക്കണം. കൈവശമുള്ള പണത്തിന്റെ സ്രോതസും സൈന്യത്തില്‍ നിന്ന് ഉള്‍പ്പെടെ കൈവശപ്പെടുത്തിയ ആയുധങ്ങളുടെ കണക്കും വെളിപ്പെടുത്തണം. കീഴടങ്ങുന്നത് സ്വമേധയ ആണെന്ന് മാവോയിസ്റ്റുകള്‍ മാധ്യമങ്ങളില്‍ പരസ്യ പ്രസ്താവന നടത്തണം. കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ നിയമ നടപടിക്ക് വിധേയരാവേണ്ടിവരും.എന്നിവയാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധികള്‍.
എന്നാല്‍ കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ച് വിചാരണ വേണ്ടതാണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കും. കോടതി കേസ് പരിഗണിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഇടപെടലുണ്ടാവുക. കോടതിയുടെ അനുമതി തേടി മാപ്പുസാക്ഷിയാക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും പുനരധിവാസ പദ്ധതി രേഖയില്‍ പറയുന്നുണ്ട്.
മാവോയിസ്റ്റുകളെ മുഖ്യധാരാ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന പൊലിസ് മേധാവി പുനരധിവാസ പദ്ധതി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago