HOME
DETAILS

വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തതു ന്യായീകരിച്ച് നെഹ്‌റു കോളജ് അധികൃതര്‍

  
backup
July 27, 2019 | 7:58 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b8%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d

 

 


ജിഷ്ണു പ്രണോയിയുടെ ചിത്രമുള്ള കാര്‍ഡ് വിതരണം ചെയ്ത സംഭവം

തിരുവില്വാമല (തൃശൂര്‍) : നവാഗത വിദ്യാര്‍ഥികള്‍ക്ക് ജിഷ്ണു പ്രണോയുടെ ചിത്രം അടങ്ങിയ കാര്‍ഡ് വിതരണം ചെയ്തതിന് എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്ത നടപടിയെ ന്യായീകരിച്ച് നെഹ്‌റു കോളജ് മാനേജ്‌മെന്റ്.
ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ഓറിയന്റേഷന്‍ ക്ലാസിനിടയില്‍ അനുവാദം ഇല്ലാതെ എത്തിയതിനാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് കോളജ് പ്രിന്‍സിപ്പല്‍ അംബികാ ദേവി പത്രക്കുറിപ്പില്‍ അറിയിച്ചു. അച്ചടക്കം ലംഘിച്ച് എത്തിയ സീനിയര്‍ വിദ്യാര്‍ഥികളെ റാഗിങ് നിരോധന നടപടിയുടെ ഭാഗമായുള്ള അച്ചടക്ക നടപടി മാത്രമാണ് കോളജ് എടുത്തത്. കക്ഷി രാഷ്ട്രീയത്തിന് അനുവാദം ഇല്ലാത്ത കോളജില്‍ സസ്‌പെന്‍ഷന്‍ നടപടി രാഷ്ട്രീയ താല്‍പര്യത്തിന് അനുസൃതമായി വളച്ചൊടിക്കാനാണ് എസ്.എഫ്.ഐ. ശ്രമിക്കുന്നത് എന്നാണ് മാനേജ്‌മെന്റിന്റെ വാദം.
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അടക്കമുള്ള ഏഴ് വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തത്.എന്നാല്‍ അധ്യാപകരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് പരാതി എഴുതി വാങ്ങിയതെന്ന് ആരോപിച്ച് എസ്.എഫ്.ഐ രംഗത്തെത്തിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പുതിയ ബാച്ചിലെ വിദ്യാര്‍ഥികള്‍ കോളജിലെത്തിയത്. ഇവര്‍ക്ക് ജിഷ്ണുവിന്റെ ചിത്രമുള്ള ആശംസാകാര്‍ഡും മിഠായിയും ജിഷ്ണുവിന്റെ ബാച്ചിലുള്ള വിദ്യാര്‍ഥികള്‍ വിതരണം ചെയ്യുകയായിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് ക്ലാസുകള്‍ കയറിയിറങ്ങി കാര്‍ഡ് വിതരണം നടന്നത്.
അതേസമയം വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ കേരള സംസ്ഥാന യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സാങ്കേതിക സര്‍വകലാശാല രജിസ്ട്രാറോടും ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും നെഹ്‌റു കോളജ് പ്രിന്‍സിപ്പാളിനോടും വിഷയത്തില്‍ അടിയന്തിരമായി ഇടപെടുന്നതിനും വിഷയം പുനഃപരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ആ നമ്പർ ഇനി നിലവിലില്ല’; പിണറായി വിജയൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ റദ്ദാക്കി പൊതുഭരണ വകുപ്പ്

Kerala
  •  7 days ago
No Image

ആർ‌സി‌ബിയുടെ നായകന്മാരിൽ വിരാട് കോഹ്‌ലി തന്നെ രാജാവ്! കിരീടം നേടിക്കൊടുത്ത പട്ടീദാറും കോഹ്‌ലിക്ക് കീഴിൽ തന്നെ

Cricket
  •  7 days ago
No Image

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; ഉത്തര ഇസ്റാഈലിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാന്റെ അന്ത്യശാസനം; ബെയ്റൂട്ടിൽ തൊട്ടാൽ കനത്ത തിരിച്ചടി!

International
  •  7 days ago
No Image

ആകാശത്ത് അയാൾക്ക് ഒരേയൊരു എതിരാളി അയാൾ മാത്രം; ആരും തൊടാത്ത സിംഹാസനത്തിൽ ഇന്നും ജർമ്മനിയുടെ 'ഹെഡ് മാസ്റ്റർ

Football
  •  7 days ago
No Image

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം, പെൺകുട്ടി തനിച്ചായ നേരം നോക്കി വീട്ടിലെത്തി; ജ്യൂസിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് പീഡനം; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

യുഎഇയിലെ പാർക്കിംഗ് പേയ്‌മെന്റുകൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നു; അബുദബിയിലും ദുബൈയിലും വമ്പൻ മാറ്റങ്ങൾ

uae
  •  8 days ago
No Image

സമയം കളഞ്ഞാൽ എതിരാളികൾക്ക് കോർണർ കിക്ക്! മെസ്സി ഒപ്പിട്ട ആ കളി ഇനി നടക്കില്ല; ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിക്കാൻ പുതിയ 5 സെക്കൻഡ് നിയമം!

Football
  •  8 days ago
No Image

ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ 'ക്രൗഡ് പുള്ളർ' പാർട്ടിക്ക് പുറത്തേക്കോ? തനിവഴി തേടി കെ. അണ്ണാമലൈ; തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പത്തിന് സൂചന!

National
  •  8 days ago
No Image

ഒറ്റ മഴയിൽ മുങ്ങി തലസ്ഥാനം; കടുത്ത നടപടിയുമായി സർക്കാർ; ഓടകളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴയെന്ന് മന്ത്രി സി. പി. ജോൺ

Kerala
  •  8 days ago
No Image

എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം 

uae
  •  8 days ago