HOME
DETAILS

സ്വകാര്യ ബസുകളുടെ എണ്ണം 18 വര്‍ഷത്തിനിടെ പകുതിയില്‍ താഴെയായി

  
Web Desk
October 10 2018 | 19:10 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%82-18

 



കൊച്ചി: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം തകര്‍ച്ചയിലേക്ക്. സര്‍ക്കാര്‍ അടിയന്തരമായി പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ യാത്രാക്ലേശം രൂക്ഷമാകും. ഇന്ധന വില വര്‍ധനവും യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവും കാരണം പ്രവര്‍ത്തനച്ചെലവ് കണ്ടെത്താനാകാതെ ദിവസംതോറും സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തിവയ്ക്കുകയാണ്. ഇതോടൊപ്പം താങ്ങാനാവാത്ത ഡീസല്‍ വില വര്‍ധനവിന്റെ പേരില്‍ ലാഭകരമല്ലാത്ത റൂട്ടുകളിലെ സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതോടെ പൊതുഗതാഗത സംവിധാനമാകെ താളംതെറ്റുന്ന നിലയിലേക്ക് നീങ്ങുകയാണ്.
1998-2000 കാലയളവില്‍ സംസ്ഥാനത്ത് 30,250ല്‍ പരം സ്വകാര്യ ബസുകളാണ് സര്‍വിസ് നടത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ അതിന്റെ എണ്ണം 12,465 ആയി കുറഞ്ഞുവെന്ന് ബസ് ഉടമാ സംഘം നേതാവ് എം.ബി സത്യന്‍ വിശദീകരിക്കുന്നു. 2017ല്‍ ബസ് ചാര്‍ജ് വര്‍ധന പഠിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് 14,500 സ്വകാര്യ ബസുകള്‍ ഉണ്ടെന്നായിരുന്നു കണക്ക്.
ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ എണ്ണം 12,500ല്‍ താഴെയായിരിക്കുകയാണ്. ഡീസല്‍ വില വര്‍ധനയ്‌ക്കൊപ്പം യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതും ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കി.
നേരത്തെ, ഒരു ബസില്‍ പ്രതിദിനം ശരാശരി ആയിരം യാത്രക്കാര്‍ വരെ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ശരാശരി 750 യാത്രക്കാര്‍ എന്ന നിലയിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. ഇതില്‍തന്നെ 40 ശതമാനം വിദ്യാര്‍ഥികളുമാണ്. രാവിലെയും വൈകിട്ടുമുള്ള ട്രിപ്പുകളില്‍ മാത്രമാണ് മിക്ക ബസുകളും സീറ്റ് നിറഞ്ഞ അവസ്ഥയുള്ളത്. ഈ ട്രിപ്പുകളില്‍ വിദ്യാര്‍ഥികളുടെ ആധിക്യവും കൂടുതലാണ്. യാത്രാ ഇളവായ കണ്‍സഷന്‍ കഴിച്ച് 80 വിദ്യാര്‍ഥികളില്‍നിന്ന് കിട്ടുന്ന പണം ഒരു ലിറ്റര്‍ ഡീസലിനേ തികയുകയുള്ളൂ. ഇപ്പോള്‍ ഓടിക്കിട്ടുന്ന പണംകൊണ്ട് പ്രവര്‍ത്തനച്ചെലവു പോലും മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ല എന്നാണ് ബസ് ഉടമകളുടെ പരാതി.
പുതിയ ഒരു ബസ് നിരത്തിലിറക്കുമ്പോള്‍ 32 ലക്ഷം രൂപയെങ്കിലും ചെലവ് വരും. മിക്കവരും ബാങ്കില്‍നിന്നു വായ്പയെടുത്താണ് ബസ് വാങ്ങുന്നത്. വായ്പയുടെ തിരിച്ചടവു തന്നെ മാസം അരലക്ഷത്തിനടുത്തു വരും. നേരത്തേ ബസിന്റെ സീറ്റ് അടിസ്ഥാനമാക്കിയും ഇപ്പോള്‍ ഫ്‌ലോര്‍ ഏരിയ അടിസ്ഥാനമാക്കിയുമാണ് നികുതി കണക്കാക്കുന്നത്.
പ്രതിവര്‍ഷം ഒന്നര ലക്ഷത്തില്‍ താഴെ രൂപ ഇതിനും ചെലവു വരും. ഇതു കൂടാതെ, 80,000 രൂപക്കടുത്ത് ഇന്‍ഷുറന്‍സും അടക്കണം. ഡീസല്‍വില കുത്തനെ വര്‍ധിക്കാന്‍ തുടങ്ങിയതോടെ അടുത്തിടെ 2860 ബസുകളാണ് സര്‍വിസ് നിര്‍ത്തിവയ്ക്കുന്നതിനുള്ള അപേക്ഷ നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago