
'മിന്നലില്‍' വലഞ്ഞ് യാത്രക്കാര്‍
കോഴിക്കോട്: കെ.എസ്.ആര്.ടി.സി റിസര്‍വേഷന്‍ കൗണ്ടറുകളുടെ നിയന്ത്രണം കുടുംബശ്രീക്ക് നല്കുന്നതില് പ്രതിഷേധിച്ച് കോഴിക്കോട് ഡിപ്പോയിലും ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയപ്പോള്‍ വലഞ്ഞത് യാത്രക്കാര്‍. മൂന്നര മണിക്കൂര്‍ കെ.എസ്.ആര്.ടി.സി ബസോട്ടം നിലച്ചപ്പോള്‍ കൊയ്ത്ത് സ്വകാര്യ ബസുകള്‍ക്കും. ഇന്നലെ രാവിലെ 8.45 മുതല്‍ കോഴിക്കോട്ടുനിന്നുള്ള സര്‍വിസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്.
ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് റിസര്‍വേഷന്‍ കൗണ്ടറിന്റെ നിയന്ത്രണം കുടുംബശ്രീയെ ഏല്‍പ്പിക്കില്ലെന്നു രേഖാമൂലം ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് 12ഓടെയാണു സമരം അവസാനിപ്പിച്ചത്. പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്റ്റാന്‍ഡില്‍ സ്ഥലമില്ലാത്തതിനാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബസ് നിര്‍ത്തിയിട്ടാണു പല ജീവനക്കാരും മിന്നല്‍ സമരത്തില്‍ പങ്കെടുത്തത്. പൊലിസെത്തി സര്‍വിസ് പുനരാരംഭിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും സര്‍വിസ് പുനരാരംഭിക്കാന്‍ ജീവനക്കാരില്‍ പലരും തയാറായില്ല. എന്നാല്‍ ചിലര്‍ പൊലിസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍വിസുകള്‍ നടത്തുകയും ചെയ്തു.
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് പതിവ് യാത്രക്കാരും ദീര്‍ഘദൂര യാത്രക്കാരും ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യബസുകളെയാണ് ആശ്രയിച്ചത്. കെ.എസ്.ആര്.ടി.സി കോഴിക്കോട് ഡിപ്പോയില്‍ എത്തിയ മറ്റു ജില്ലകളില്‍ നിന്നുള്ള ബസുകളും മിന്നല്‍ പണിമുടക്കില്‍ പങ്കാളികളായതോടെ യാത്രക്കാരെല്ലാം മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. രാവിലെ ഓഫിസ് സമയം കഴിഞ്ഞാല്‍ തിരക്കു കുറവുള്ള സ്വകാര്യബസുകളില്‍ വന്‍ തിരക്കാണ് ഇതോടെ അനുഭവപ്പെട്ടത്. കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലേക്കും തൃശൂര്‍ ജില്ലയിലേക്കുമുള്ള സ്വകാര്യബസുകളിലാണ് തിരക്ക് ഏറേയും അനുഭവപ്പെട്ടത്.
വിവിധ സ്ഥലങ്ങളില്‍നിന്ന് യാത്രക്കാരുമായി കോഴിക്കോട് ഡിപ്പോയിലെത്തിയ ദീര്‍ഘദൂര ബസുകള്‍ ഓടാതിരുന്നതോടെ ബസുകളെക്കൊണ്ട് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡും നിറഞ്ഞു. ബസുകളുടെ തിരക്ക് മാവൂര്‍ റോഡിലേക്ക് കടന്നതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
ഇന്നലെ രാവിലെ മുതലാണ് കെ.എസ്.ആര്.ടി.സിയില്‍ മിന്നല്‍പണിമുടക്കുമായി ജീവനക്കാര്‍ രംഗത്തെത്തിയത്. കുടുംബശ്രീ ജിവനക്കാര്‍ പരിശീലനത്തിനെത്തുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഉപരോധസമരം സംഘടിപ്പിച്ചിരുന്നു. ജീവനക്കാര്‍ കുടുംബശ്രീ അംഗങ്ങളെ തടയുമെന്നത് കണക്കിലെടുത്ത് രാവിലെ മുതല്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ പൊലിസ് നിലയുറപ്പിച്ചിരുന്നു. ട്രാഫിക് നോര്‍ത്ത് അസി. കമ്മിഷണര്‍ പി.കെ രാജുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹമായിരുന്നു കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ നിലയുറപ്പിച്ചത്. എന്നാല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല. അതിനിടെയാണ് തിരുവനന്തപുരത്തു സമരം നടത്തിയ ജീവനക്കാര്‍ക്കു നേരെ പൊലിസ് കൈയേറ്റമുണ്ടായത്. ഇതറിഞ്ഞതിനു ശേഷമാണ് ജീവനക്കാര്‍ സര്‍വിസ് നിര്‍ത്തിവച്ച് സമരം ശക്തമാക്കിയത്.
വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലേക്കും തെക്കന്‍ ജില്ലകളിലേക്കുമുള്ള കോഴിക്കോട്ടുനിന്നുള്ള സര്‍വിസുകള്‍ മൂന്നേ മുക്കാല്‍ മണിക്കൂറോളം പൂര്‍ണമായും നിലച്ചു. ജില്ലയുടെ വിവിധ മേഖലയിലേക്കുള്ള സര്‍വിസുകളും നിലച്ചു. ഇതോടെ രാവിലെ ജോലിസ്ഥലത്തേക്കും എയര്‍പോര്‍ട്ടിലേക്കും മറ്റും പോകാനായി കെ.എസ്.ആര്.ടി.സിയെ ആശ്രയിക്കുന്ന യാത്രക്കാര്‍ പെരുവഴിയിലായി. 9.30ന് സമരം ഒത്തുതീര്‍പ്പായെന്ന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു. എന്നാല്‍ സമരം ഒത്തുതീര്‍ന്നുവെന്ന പ്രചാരണം തെറ്റാണെന്നും യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ചര്‍ച്ച നടത്തിയതിനു ശേഷം ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ സമരത്തില്‍ നിന്ന് പിന്മാറുമെന്നും ജീവനക്കാര്‍ പറഞ്ഞു.
എന്നാല്‍ കെ.എസ്.ആര്.ടി.സി സി.എം.ഡി ടോമിന് ജെ. തച്ചങ്കരിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുടുംബശ്രീ ജീവനക്കാര്‍ക്കുള്ള പരിശീലനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളിലെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളുടെ ചുമതല കുടുംബശ്രീക്ക് നല്കാന് തീരുമാനിച്ചത്. എന്നാല്‍ പുറമെ നിന്നുള്ളവരെ കെ.എസ്.ആര്.ടി.സിയിലേക്ക് കടന്നുവരാന്‍ അനുവദിക്കില്ലെന്നാണു ജീവനക്കാരുടെ നിലപാട്. രാവിലെ ആറു മുതല്‍ രാത്രി പത്തരവരെയാണ് കൗണ്ടറുകളുടെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍
Kerala
• 2 days ago
സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി
Saudi-arabia
• 2 days ago
ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ
National
• 3 days ago
ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു
International
• 3 days ago
കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്
International
• 3 days ago
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്
Kerala
• 3 days ago
ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്
International
• 3 days ago
മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ
National
• 3 days ago
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി
National
• 3 days ago
ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി
National
• 3 days ago
മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു
National
• 3 days ago
ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?
International
• 3 days ago
ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്
International
• 3 days ago
60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു
Business
• 3 days ago
ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു
Cricket
• 3 days ago
സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്
International
• 3 days ago
ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു
International
• 3 days ago
അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും
uae
• 3 days ago
ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ
Kerala
• 3 days ago
"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം
National
• 3 days ago
ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം
Kerala
• 3 days ago