HOME
DETAILS

കര്‍ണാടകത്തില്‍ ഇന്ന് മന്ത്രിസഭാ വികസനം; സ്ഥാനമോഹവുമായി നിരവധിപേര്‍

  
backup
August 19, 2019 | 7:49 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a8

 

ശരീഫ് കൂലേരി


ബംഗളൂരു: ബി.എസ് യദ്യൂരപ്പ സര്‍ക്കാരിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. കഴിഞ്ഞ ജൂലൈ 26ന് കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും മന്ത്രിപദവി മോഹികളുടെ കടുത്ത സമ്മര്‍ദം കാരണം മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ യദ്യൂരപ്പ വലിയ പ്രതിസന്ധിയിലായിരുന്നു.
ഇന്ന് രാവിലെ 10.30നും 11.30 നുമിടയില്‍ രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടക്കുമെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ മറിച്ചിട്ട് അധികാരത്തിലെത്തിയ ബി.ജെ.പിക്ക് മന്ത്രിമാരെ നിശ്ചയിക്കാന്‍ കഴിയാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് ഇന്ന് മന്ത്രിസഭ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് ഇന്നലെ രാത്രി വൈകി ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലെത്തിയിട്ടുണ്ട്. ആരെയെല്ലാം മന്ത്രിമാരാക്കണമെന്ന കാര്യത്തില്‍ അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ മന്ത്രിമാരുടെ പേര് വിവരം ഇതുവരെ പുറത്തുവിടാന്‍ യദ്യൂരപ്പ തയാറായിട്ടില്ല. മന്ത്രിപദവി മോഹിച്ച് നിരവധി പേര്‍ രംഗത്തുവന്നതോടെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം മന്ത്രിസഭാ വികസനത്തിനുള്ള അനുമതി നല്‍കാതിരുന്നത്. ഇന്ന് ബി.ജെ.പി എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ച ശേഷമായിരിക്കും സത്യപ്രതിജ്ഞ നടക്കുക. അതേസമയം മന്ത്രിസ്ഥാനം ലഭിക്കാത്തവരില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവരുമെന്നാണ് പറയപ്പെടുന്നതെങ്കിലും ഇത്തരത്തിലൊന്നുണ്ടാകില്ലെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
അതിനിടയില്‍ കൂടുതല്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയുണ്ടായേക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസും ജെ.ഡി.എസും സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ എം.എല്‍.എമാരെ കൂടെ നിര്‍ത്താന്‍ സിദ്ധരാമയ്യ തന്നെ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വഞ്ചിച്ച് ബി.ജെ.പി പക്ഷത്തേക്ക് പോയ വിമതര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനുള്ള നീക്കവും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇതിനിടയില്‍ കൂടുതല്‍ അധികാരത്തിനായി വിലപേശുന്ന വിമതരെ എന്തു വിലകൊടുത്തും തടയാനായി ബി.ജെ.പിയിലെ ഒരു വിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്. ഇവരുടെ സഹായവും സിദ്ധരാമയ്യ തേടിയിട്ടുണ്ടെന്നാണ് വിവരം. അധികാരം തിരിച്ചുപിടിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.
ബി.ജെ.പിയില്‍ വലിയ സ്ഥാനം പ്രതീക്ഷിച്ച വിമത എം.എല്‍.എ രമേശ് ജാര്‍ക്കിഹോളിയെ വെട്ടിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഉപമുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന ജാര്‍ക്കിഹോളിക്ക് ഇപ്പോള്‍ ആ പ്രതീക്ഷയില്ല. എ.എച്ച് വിശ്വനാഥ്, എസ്.ടി സോമശേഖര്‍ എന്നിവരാണ് ഇപ്പോള്‍ വിമത നീക്കത്തിലൂടെ മുന്‍നിരയിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വിറ്റ്‌സർലൻഡിലെ ആഡംബര റിസോർട്ടിലെ സ്ഫോടനം; മരിച്ചവരിൽ ഇറ്റാലിയൻ-ഇമാറാത്തി പൗരനും

uae
  •  12 days ago
No Image

ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തി: പോണ്ടിങ്

Cricket
  •  12 days ago
No Image

വ്യാജ തൊഴിൽ വിസ വാഗ്ദാനങ്ങളിൽ കുടുങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  12 days ago
No Image

മുന്നിലുള്ളത് സാക്ഷാൽ സച്ചിൻ മാത്രം; വീണ്ടും അടിച്ചുകയറി റൂട്ടിന്റെ തേരോട്ടം

Cricket
  •  12 days ago
No Image

റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങിലെ തീപിടിത്തം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നോട്ടിസ് അയച്ച് തൃശൂര്‍ കോര്‍പറേഷന്‍

Kerala
  •  12 days ago
No Image

കര്‍ണാടകയില്‍ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍ 

National
  •  12 days ago
No Image

'ആശങ്കാജനകം; വെനസ്വേലയിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ത്യ

Kerala
  •  12 days ago
No Image

'പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി അക്രമിക്കുന്നത് യുദ്ധപ്രഖ്യാപനം, അന്താരാഷ്ട്ര നിയമലംഘനം' ട്രംപിനെ നേരിട്ട് വിളിച്ച് എതിര്‍പ്പറിയിച്ച് മംദാനി

International
  •  12 days ago
No Image

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആരോഗ്യപ്രവർത്തകർ

Kerala
  •  12 days ago
No Image

'ഞാന്‍ പേടിച്ചെന്ന് പറഞ്ഞേക്ക്'  പുനര്‍ജനി പദ്ധതിയില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ശിപാര്‍ശയെ പരിഹസിച്ച് വി.ഡി സതീശന്‍ 

Kerala
  •  12 days ago