HOME
DETAILS

പനി പടര്‍ന്നു പിടിക്കുന്നു

  
backup
June 06 2017 | 21:06 PM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

കാസര്‍കോട്: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വിവിധ തരം പനികള്‍ പടരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ മൂന്നു പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. ആറു പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ബാധിതരായി ഇന്നലെ വൈകുന്നേരം വരെ മാത്രം അഞ്ഞൂറോളം പേര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി.
അതിനിടെ പനി ബാധിച്ചു തമിഴ്‌നാട് സ്വദേശി മരണപ്പെട്ടത് ജില്ലയെ പനി ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ബെള്ളൂരില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലിക്കെത്തിയ തമിഴ്‌നാട് തൃശിനാപ്പള്ളി സ്വദേശി പെരുമാളാ(60)ണ് മരണപ്പെട്ടത്. ഇന്നലെ രാവിലെയാണ് പനി മൂര്‍ച്ഛിച്ച് മരണപ്പെട്ടത്. ജനറല്‍ ആശുപത്രിയില്‍ പനി ബാധിച്ചു ചികിത്സക്കെത്തിയ പരപ്പയിലെ നിജേഷ് (28), ചാക്കിയിലെ വിജയന്‍ (30), എട്ടിക്കുളത്തെ ബാലകൃഷ്ണന്‍ (48), ചാമക്കൊച്ചിയിലെ നളിനി (40), ബന്തടുക്ക പരപ്പയിലെ സരോജിനി (44) എന്നിവര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം വരെ ചികിത്സക്കെത്തിയ 250 പേരില്‍ മൂന്നു പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബളാല്‍ അരിങ്കല്ലിലെ നാരായണന്‍(40), ചെമ്പഞ്ചേരിയിലെ കുഞ്ഞിരാമന്‍ (54), മടിക്കൈയിലെ ബ്രിജേഷ് (23) എന്നിവര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ കുഡ്‌ലുവിലെ 16 കാരന്‍, കാസര്‍കോട് കസബ ബീച്ചിലെ 61 കാരന്‍, നെല്ലിക്കുന്ന് ബീച്ചിലെ 44 കാരന്‍ എന്നിവര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധ സ്ഥിരീകരിച്ചത്. ഇവരെ വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രികളിലേക്കു മാറ്റി. കാലവര്‍ഷം ശക്തിപ്രാപിച്ചതിനു പിന്നാലെ പകര്‍ച്ച വ്യാധികളായ പനികള്‍ പടരുന്നതു ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വായുവിലൂടെ പകരുന്ന പനിയായ എച്ച് വണ്‍ എന്‍ വണിനെതിരേ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പു നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് വിദ്യാർഥിയുടെ ആത്മഹത്യ; സ്‌കൂളിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം, അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യം

Kerala
  •  25 minutes ago
No Image

മകളെ സ്‌കൂളില്‍ വിട്ട ശേഷം തിരിച്ചു വന്ന അഗ്രിക്കള്‍ച്ചര്‍ ഓഫിസറായ അമ്മ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  36 minutes ago
No Image

ബാങ്ക് മാനേജറുടെ കൺമുന്നിൽ സൈബർ തട്ടിപ്പ്; 7 മിനുട്ടിനിടെ തട്ടിയത് 4.25 ലക്ഷം, നിസ്സഹായരായി ജീവനക്കാർ

Kerala
  •  an hour ago
No Image

ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വെളിപെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിധീഷ് മുരളിധരനായി വ്യാപക അന്വേഷണം

Kerala
  •  an hour ago
No Image

ദീപാവലിക്ക് പടക്കങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം; രണ്ട് മണിക്കൂർ മാത്രം സമയം

Kerala
  •  2 hours ago
No Image

റഷ്യയില്‍ നിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പു നല്‍കിയെന്ന് ട്രംപ്; പ്രതികരിക്കാതെ ഇന്ത്യ

International
  •  2 hours ago
No Image

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: ഗസ്സയ്ക്ക് വീണ്ടും ടൺ കണക്കിന് സാധനങ്ങളുമായി യു.എ.ഇ സഹായ കപ്പൽ

uae
  •  3 hours ago
No Image

കേരളത്തിൽ തുലാവർഷം എത്തുന്നു; ഇനി മഴയ്‌ക്കൊപ്പം ഇടിമിന്നലും, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ

Kerala
  •  3 hours ago
No Image

സൗദിയിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

Saudi-arabia
  •  3 hours ago
No Image

കൊടുംകുറ്റവാളി ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും? സജിത കൊലക്കേസിൽ ശിക്ഷ വിധി ഇന്ന്

Kerala
  •  3 hours ago