HOME
DETAILS

ആസിഫിനും നാസിനും കണ്ണീരില്‍ കുതിര്‍ന്ന വിട

  
backup
June 06, 2017 | 9:35 PM

%e0%b4%86%e0%b4%b8%e0%b4%bf%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b4%bf



ഹരിപ്പാട്: തിങ്കളാഴ്ച തൃക്കുന്നപ്പുഴയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ പല്ലന കുളഞ്ഞിപ്പറമ്പില്‍ അബ്ദുള്‍ റഷീദിന്റെ മകന്‍ ആസിഫിനും (21), മീനത്ത് കിഴക്കതില്‍ അബ്ദുള്‍ ജലീലിന്റെ മകന്‍ നാസിനും (22) കണ്ണീരില്‍ കുതിര്‍ന്ന വിട വാങ്ങലാണ് പല്ലന ഗ്രാമം നല്‍കിയത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ ഇരുവരുടേയും മയ്യിത്ത് വീടുകളില്‍ 2 മണിയോടെ എത്തിയപ്പോള്‍ ഹൃദയഭേദകമായ രംഗങ്ങളാണുണ്ടായത്. ഇരുവരും പഠിച്ച പല്ലന മഹാകവി കുമാരനാശാന്‍ സ്മാരക ഹൈസ്‌ക്കൂളില്‍ 2.30 ന് പൊതുദര്‍ശനത്തിന്  കിടത്തിയപ്പോള്‍   പല്ലന ഗ്രാമം ഒന്നടങ്കം സ്‌കൂള്‍ മുറ്റത്തേക്ക് ഒഴുകിയെത്തി.ആസിഫ് പഠിച്ചു കൊണ്ടിരുന്ന കോയമ്പത്തൂര്‍ ശ്രീകൃഷ്ണ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ്, ശ്രീറാം വോളിബോള്‍ അക്കാദമി എന്നിവിടങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വോളീബോള്‍ ടീമംഗങ്ങള്‍, നാസ് പഠിച്ച ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐയിലെ അധ്യാപകര്‍ ,വിദ്യാര്‍ത്ഥികള്‍ എന്നിവരും യാത്രാമൊഴിയേകുവാന്‍ എത്തിയിരുന്നു.
ഇരുവരുടേയും മയ്യത്ത് നിസ്‌ക്കാരത്തിന് പല്ലന ജുമാഅത്ത് ചീഫ് ഇമാം മുഹമ്മദ് ഹനീഫ മൗലവി, പാലത്തറ ജുമാ മസ്ജിജിദ് ഇമാം ഹസ്സന്‍ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി.   തുടര്‍ന്ന് 3 മണിക്ക് നാസിമിന്റെ ഖബറടക്കം പല്ലന ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും, 3.30ന്ന് ആസിഫിന്റെ ഖബറടക്കം പാനൂര്‍ പാലത്തറ ജുമാഅത്ത് ഖബര്‍സ്ഥാനിലും നടത്തി.വിവിധ രാഷ്ടീയ സാംസക്കാരിക നേതാക്കള്‍  ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തി.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍ എം. പി എന്നിവര്‍ അനുശോചനമറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്ട് സൈക്യാട്രിക് കൗൺസിലർ റിമാൻഡിൽ

Kerala
  •  7 days ago
No Image

ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും

Kerala
  •  7 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; വിരമിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കെ പ്രിൻസിപ്പലിന് സസ്പെൻഷൻ

Kerala
  •  7 days ago
No Image

കേരളത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗഷിഗനെ നിയമിച്ചു

Kerala
  •  7 days ago
No Image

രാഹുൽ ഗാന്ധിക്കെതിരെ ഹരജി നൽകിയ ബി.ജെ.പി പ്രവർത്തകൻ ഇനി 'കൊക്രോച്ച് ജനതാ പാർട്ടിക്ക്' പുറകെ; കോടതിയിൽ ഹരജി

National
  •  7 days ago
No Image

എബോള വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജ്യങ്ങൾ, മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എയർലൈൻ

uae
  •  7 days ago
No Image

വഴിയിൽ നിന്നും വീണുകിട്ടിയ ഒരു ലക്ഷം ദിർഹം പൊലിസിൽ ഏൽപ്പിച്ചു; ഇന്ത്യൻ പ്രവാസിക്ക് ആദരം

uae
  •  7 days ago
No Image

എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം; ഇ.ഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല: മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

ഇടിവിന് പിന്നാലെ വൻ തിരിച്ചുവരവ്; ദുബൈയിൽ സ്വർണ്ണവിലയിൽ വലിയ വർദ്ധനവ്

uae
  •  7 days ago
No Image

'സതീശന്‍ ആദ്യമായി ഒരു കാര്യം പറഞ്ഞതാണ്, മോദി അപ്പോ തന്നെ ഫോണെടുത്ത് കുത്തി'; ഇ.ഡി റെയ്ഡ് മോദി-വി.ഡി ഡീലെന്ന ആരോപണത്തില്‍ പരിഹാസവുമായി മുഖ്യമന്ത്രി

Kerala
  •  7 days ago