HOME
DETAILS

ഇരകളുടെ സമരമല്ല, ഉയരേണ്ടത് ജനകീയ സമരം

  
backup
October 18, 2018 | 1:35 AM

%e0%b4%87%e0%b4%b0%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%89%e0%b4%af%e0%b4%b0%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f


നാഷണല്‍ ഹൈവേ വികസനത്തിന്റെ പേരില്‍ 3 ഡി നോട്ടിഫിക്കേഷനിറക്കി ജനങ്ങളെ കുടിയിറക്കുന്ന തിരക്കിലാണു സര്‍ക്കാരും അധികാരികളും. 30 മീറ്ററില്‍ ആറുവരിപ്പാത ഉണ്ടാക്കി വികസിപ്പിക്കാമെന്നിരിക്കെയാണ് ബി.ഒ.ടി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കു വേണ്ടി 45 മീറ്ററില്‍ സ്ഥലമെടുക്കുന്നത്. എന്നിട്ട് പുനരധിവാസ സംവിധാനവുമൊരുക്കാതെ വീടൊഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയാണ്. എവിടത്തേയ്ക്കാണു പോവേണ്ടത്. വാടകവീട്ടിലേയ്‌ക്കെന്നാണു മറുപടിയെങ്കില്‍ ഇത്രയും കുടുംബങ്ങള്‍ക്കു വേണ്ട വീടുകള്‍ എവിടെയാണു ലഭ്യമാകുന്നത്.
അധികൃതരും, സര്‍ക്കാരും യാഥാര്‍ഥ്യബോധത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. കാരണം ഇതു കുറേ മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ചും കടമെടുത്തും ഉണ്ടാക്കിയെടുത്ത വീടുകളില്‍ താമസിക്കുന്നവരോട് ഒരു സുപ്രഭാതത്തില്‍ ഇതു സര്‍ക്കാര്‍ ഭൂമിയിലാണെന്നു പറയുന്നത് ഭരണനിര്‍വഹണത്തിന്റെ ഏകാധിപത്യ മുഖമാണു കാണിക്കുന്നത്.
സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളുമടങ്ങുന്ന താമസക്കാരെ തെരുവിലേക്കെറിയുകയെന്നതു നിസാര കാര്യമല്ല. നഷ്ടപരിഹാരം തരുന്നില്ലേ എന്നായിരിക്കും ചോദ്യം. ആ സ്ഥലത്ത് അവസാനമായി ചെയ്ത ഏറ്റവും വലിയ 10 റജിസ്‌ട്രേഷന്‍ വിലകളുടെ ആവറേജിന്റെ 20 ശതമാനം കൂട്ടി അതിന്റെ ഇരട്ടിയാണു നഷ്ടപരിഹാരം.
നാട്ടില്‍ വികസനം നടക്കണ്ടേ എന്നതായിരിക്കും അടുത്ത ചോദ്യം. തീര്‍ച്ചയായും വേണം. ജനദ്രോഹപരമല്ലാത്ത, മനുഷ്യത്വവിരുദ്ധമല്ലാത്ത, പരിസ്ഥിതി നാശകാരിയല്ലാത്ത വികസനമാണു വേണ്ടത്. ഈ ബൈപ്പാസ് നിര്‍മാണവും അതോടനുബന്ധിച്ച ഇരസൃഷ്ടിപ്പുമെല്ലാം കേവലം ആ അലൈന്‍മെന്റില്‍ വരുന്നവരുടെ മാത്രം പ്രശ്‌നമാണെന്നു മനസിലാക്കി മറ്റുള്ളവര്‍ കൌതുകക്കാരായി നോക്കി നില്‍ക്കുകയോ മൗനമവലംബിക്കുകയോ ആണ്. പരിസ്ഥിതി വിരുദ്ധമായ, ജനദ്രോഹകരമായ വികസനപദ്ധതികള്‍ രാജ്യത്തിനാകെ വിപത്തും വിനാശവുമാണെന്ന പാഠമാണല്ലോ പ്രളയം നല്‍കിയത്. അതിനാല്‍ ഇനിയുമൊരു ദുരന്തം നമ്മെ വിഴുങ്ങാതിരിക്കാന്‍ കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കിക്കൊണ്ടും തണ്ണീര്‍ തടങ്ങളും വയലേലകളും മണ്ണിട്ടു നികത്തിക്കൊണ്ടും കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചുകൊണ്ടും നടത്തുന്ന വികസനപദ്ധതികള്‍ക്കെതിരേ രാഷ്ട്രീയത്തിനതീതമായി എല്ലാവരും ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.
ബി.ഒ.ടി മുതലാളിമാരുടെ ലാഭക്കൊതി തീര്‍ത്തുകൊടുക്കുക എന്നതിലുപരി നാടും നാട്ടാരും കുന്നും മലയും നദിയും വയലും ഇവിടെ നിലനില്‍ക്കേണ്ടതുണ്ട്. നമ്മുടെ മക്കളും പേരമക്കളുമുള്‍പ്പെടുന്ന ഭാവിതലമുറകള്‍ക്കും ഇവിടെ സമാധാനത്തോടെ ജീവിക്കേണ്ടതുണ്ട് എന്ന വികസന കാഴ്ചപ്പാടാണു ജനപക്ഷ സര്‍ക്കാരിനുണ്ടാവേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  a day ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  a day ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  a day ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  a day ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  a day ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  a day ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  a day ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  a day ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  a day ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  a day ago