HOME
DETAILS

നാദാപുരം-കുറ്റ്യാടി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

  
backup
October 28, 2018 | 4:02 AM

%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d

കക്കട്ടില്‍: സംസ്ഥാനപാത 38ല്‍ കുറ്റ്യാടി മുതല്‍ നാദാപുരം വരെയുള്ള ഭാഗങ്ങളില്‍ സുരക്ഷാ നടപടികളൊരുക്കാത്തതിനാല്‍ അപകടം പതിവായി.
ഇന്നലെ രാവിലെ കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയില്‍ നരിപ്പറ്റ റോഡിന് സമീപം നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അടച്ചിട്ട കടയിലേക്ക് കയറി. വന്‍ ദുരന്തം ഒഴിവായി. ബ്രേക്ക് ഡൗണായതാണ് അപകട കാരണമെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഈ പാതയില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞു പോയിട്ടും അധികൃതര്‍ ഉണരാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. അപകടം കുറയ്ക്കാക്കാന്‍ സ്ഥാപിച്ച വരമ്പുകളില്‍ അടയാളങ്ങള്‍ മാഞ്ഞുപോയത് പല അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അമിത വേഗതയിലെത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.
അപകടങ്ങള്‍ ഏറെയും നടക്കുന്നത് അമ്പലകുളങ്ങര, വട്ടോളി, കത്തനാടന്‍ കല്ല് ഭാഗങ്ങളിലാണ്. കണ്ണൂര്‍ വിമാനത്താവള റോഡ് വികസനത്തിന്റെ ഭാഗമായി 30 മീറ്റര്‍ വരെ വീതി കൂട്ടുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് വട്ടോളി മുതല്‍ മൊകേരി വരെയും അമ്പലകുളങ്ങര വരെയും ഫുട്പാത്ത് നിര്‍മിക്കുന്ന പണി പൂര്‍ത്തിയായിട്ടുണ്ട്. വട്ടോളി നാഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് നടപ്പാത നിര്‍മാണം ആരംഭിച്ചത്. നാദാപുരത്തിനും കുറ്റ്യാടിക്കുമിടയില്‍ പാതയോരത്ത് ചെറുതും വലുതുമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയെങ്കിലും അപകട രഹിത പാതയാക്കാനുള്ള നടപടി വൈകിപ്പിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടമുണ്ടാവുമ്പോള്‍ മാത്രം ഉണരുന്ന അധികൃതര്‍ പിന്നീട് വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്നത്.
സീബ്രാ ലൈനുകളും പൂര്‍ണമായി മാഞ്ഞു പോയതു കാരണം കാല്‍നട യാത്രക്കാരും ഭീതിയിലാണ്. സ്വകാര്യ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരുടെ കേബിള്‍ കുഴികളും ജലവിതരണ കുഴലുകള്‍ പൊട്ടി വെള്ളം പരന്നൊഴുകുന്നതും അനധികൃത വാഹന പാര്‍ക്കിങ്ങും അപകട ഭീഷണി ഇരട്ടിയാക്കിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി ഇന്ന് ഡല്‍ഹിയില്‍; മോദിയേയും ചീഫ് ജസ്റ്റിസിനേയും സൈനിക മേധാവിയേയും കാണും 

National
  •  2 days ago
No Image

ബോണ്ടി ബീച്ച് വെടിവെപ്പ്: മരണം 15 ആയി, മരിച്ചവരില്‍ 10 വയസ്സുകാരിയും;  അക്രമികള്‍ അച്ഛനും മകനുമെന്ന് പൊലിസ് 

International
  •  3 days ago
No Image

എഴുത്തുകാരൻ എം രാഘവൻ അന്തരിച്ചു

Kerala
  •  3 days ago
No Image

കുവൈത്തിൽ സർക്കാർ ജോലികൾക്ക് ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം

Kuwait
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗിന് വർധിച്ചത് 713 സീറ്റ്

Kerala
  •  3 days ago
No Image

അദ്ദേഹത്തിന്റെ കളിയെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു: സച്ചിൻ

Others
  •  3 days ago
No Image

എന്തുകൊണ്ട് തോറ്റു? കാരണം തേടി സി.പി.എമ്മും സി.പി.ഐയും; സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗവും ഇന്ന്

Kerala
  •  3 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കത്തിനൊരുങ്ങി യു.ഡി.എഫ്

Kerala
  •  3 days ago
No Image

കനത്ത മഴ : റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന് സ്‌കൂൾ അവധി

Saudi-arabia
  •  3 days ago
No Image

ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായവർധന; സ്ഥാനക്കയറ്റം ലഭിച്ച 47 പേർ താഴെയിറങ്ങേണ്ടിവരും

Kerala
  •  3 days ago