HOME
DETAILS

നാദാപുരം-കുറ്റ്യാടി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

  
backup
October 28, 2018 | 4:02 AM

%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d

കക്കട്ടില്‍: സംസ്ഥാനപാത 38ല്‍ കുറ്റ്യാടി മുതല്‍ നാദാപുരം വരെയുള്ള ഭാഗങ്ങളില്‍ സുരക്ഷാ നടപടികളൊരുക്കാത്തതിനാല്‍ അപകടം പതിവായി.
ഇന്നലെ രാവിലെ കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയില്‍ നരിപ്പറ്റ റോഡിന് സമീപം നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അടച്ചിട്ട കടയിലേക്ക് കയറി. വന്‍ ദുരന്തം ഒഴിവായി. ബ്രേക്ക് ഡൗണായതാണ് അപകട കാരണമെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഈ പാതയില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞു പോയിട്ടും അധികൃതര്‍ ഉണരാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. അപകടം കുറയ്ക്കാക്കാന്‍ സ്ഥാപിച്ച വരമ്പുകളില്‍ അടയാളങ്ങള്‍ മാഞ്ഞുപോയത് പല അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അമിത വേഗതയിലെത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.
അപകടങ്ങള്‍ ഏറെയും നടക്കുന്നത് അമ്പലകുളങ്ങര, വട്ടോളി, കത്തനാടന്‍ കല്ല് ഭാഗങ്ങളിലാണ്. കണ്ണൂര്‍ വിമാനത്താവള റോഡ് വികസനത്തിന്റെ ഭാഗമായി 30 മീറ്റര്‍ വരെ വീതി കൂട്ടുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് വട്ടോളി മുതല്‍ മൊകേരി വരെയും അമ്പലകുളങ്ങര വരെയും ഫുട്പാത്ത് നിര്‍മിക്കുന്ന പണി പൂര്‍ത്തിയായിട്ടുണ്ട്. വട്ടോളി നാഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് നടപ്പാത നിര്‍മാണം ആരംഭിച്ചത്. നാദാപുരത്തിനും കുറ്റ്യാടിക്കുമിടയില്‍ പാതയോരത്ത് ചെറുതും വലുതുമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയെങ്കിലും അപകട രഹിത പാതയാക്കാനുള്ള നടപടി വൈകിപ്പിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടമുണ്ടാവുമ്പോള്‍ മാത്രം ഉണരുന്ന അധികൃതര്‍ പിന്നീട് വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്നത്.
സീബ്രാ ലൈനുകളും പൂര്‍ണമായി മാഞ്ഞു പോയതു കാരണം കാല്‍നട യാത്രക്കാരും ഭീതിയിലാണ്. സ്വകാര്യ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരുടെ കേബിള്‍ കുഴികളും ജലവിതരണ കുഴലുകള്‍ പൊട്ടി വെള്ളം പരന്നൊഴുകുന്നതും അനധികൃത വാഹന പാര്‍ക്കിങ്ങും അപകട ഭീഷണി ഇരട്ടിയാക്കിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹത്തിന്റെ കിരീടനേട്ടത്തിൽ ഞാൻ സന്തോഷവാനാണ്: സുനിൽ ഛേത്രി

Cricket
  •  10 days ago
No Image

പ്രവാസികൾക്ക് വമ്പൻ ഇളവുമായി സഊദി; വ്യാവസായിക മേഖലയിലെ വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി നിർത്തലാക്കി

Saudi-arabia
  •  10 days ago
No Image

വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു

Kerala
  •  10 days ago
No Image

പോറ്റിയെ കേറ്റിയെ' പാരഡി ഗാനം: ഗാനരചയിതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്; ​ഗാനത്തിന്റെ പേരിൽ കാര്യവട്ടം ക്യാമ്പസിൽ സംഘർഷം

Kerala
  •  10 days ago
No Image

ലേലത്തിൽ ആ താരത്തെ അവർ വാങ്ങുമ്പോൾ മറ്റുള്ള ടീമുകൾ ഉറങ്ങുകയായിരുന്നു: അശ്വിൻ

Cricket
  •  10 days ago
No Image

പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; വിബി ജി റാംജി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം

National
  •  10 days ago
No Image

ഈ വർഷം പ്രതിദിനം വിതരണം ചെയ്തത് 4,000 ബർഗറുകൾ; യുഎഇയിലെ ആളുകളുടെ തീറ്റപ്രിയം കണ്ട് അത്ഭുതപ്പെട്ട് ഡെലിവറി ആപ്പുകൾ

uae
  •  10 days ago
No Image

കടകളിൽ കിടന്നുറങ്ങുന്ന പ്രവാസി തൊഴിലാളികൾ ജാഗ്രതൈ; ബഹ്‌റൈനിൽ പരിശോധന ശക്തമാക്കുന്നു

bahrain
  •  10 days ago
No Image

മദ്യപാനത്തിനിടെയുള്ള തർക്കം; അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു

Kerala
  •  10 days ago
No Image

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ; ഹരജി നാളെ പരിഗണിക്കും

Kerala
  •  10 days ago