HOME
DETAILS

നാദാപുരം-കുറ്റ്യാടി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

  
backup
October 28, 2018 | 4:02 AM

%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d

കക്കട്ടില്‍: സംസ്ഥാനപാത 38ല്‍ കുറ്റ്യാടി മുതല്‍ നാദാപുരം വരെയുള്ള ഭാഗങ്ങളില്‍ സുരക്ഷാ നടപടികളൊരുക്കാത്തതിനാല്‍ അപകടം പതിവായി.
ഇന്നലെ രാവിലെ കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയില്‍ നരിപ്പറ്റ റോഡിന് സമീപം നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അടച്ചിട്ട കടയിലേക്ക് കയറി. വന്‍ ദുരന്തം ഒഴിവായി. ബ്രേക്ക് ഡൗണായതാണ് അപകട കാരണമെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഈ പാതയില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞു പോയിട്ടും അധികൃതര്‍ ഉണരാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. അപകടം കുറയ്ക്കാക്കാന്‍ സ്ഥാപിച്ച വരമ്പുകളില്‍ അടയാളങ്ങള്‍ മാഞ്ഞുപോയത് പല അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അമിത വേഗതയിലെത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.
അപകടങ്ങള്‍ ഏറെയും നടക്കുന്നത് അമ്പലകുളങ്ങര, വട്ടോളി, കത്തനാടന്‍ കല്ല് ഭാഗങ്ങളിലാണ്. കണ്ണൂര്‍ വിമാനത്താവള റോഡ് വികസനത്തിന്റെ ഭാഗമായി 30 മീറ്റര്‍ വരെ വീതി കൂട്ടുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് വട്ടോളി മുതല്‍ മൊകേരി വരെയും അമ്പലകുളങ്ങര വരെയും ഫുട്പാത്ത് നിര്‍മിക്കുന്ന പണി പൂര്‍ത്തിയായിട്ടുണ്ട്. വട്ടോളി നാഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് നടപ്പാത നിര്‍മാണം ആരംഭിച്ചത്. നാദാപുരത്തിനും കുറ്റ്യാടിക്കുമിടയില്‍ പാതയോരത്ത് ചെറുതും വലുതുമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയെങ്കിലും അപകട രഹിത പാതയാക്കാനുള്ള നടപടി വൈകിപ്പിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടമുണ്ടാവുമ്പോള്‍ മാത്രം ഉണരുന്ന അധികൃതര്‍ പിന്നീട് വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്നത്.
സീബ്രാ ലൈനുകളും പൂര്‍ണമായി മാഞ്ഞു പോയതു കാരണം കാല്‍നട യാത്രക്കാരും ഭീതിയിലാണ്. സ്വകാര്യ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരുടെ കേബിള്‍ കുഴികളും ജലവിതരണ കുഴലുകള്‍ പൊട്ടി വെള്ളം പരന്നൊഴുകുന്നതും അനധികൃത വാഹന പാര്‍ക്കിങ്ങും അപകട ഭീഷണി ഇരട്ടിയാക്കിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍-യുകെ നിക്ഷേപ സഹകരണം ശക്തമാക്കാന്‍ ചര്‍ച്ച

bahrain
  •  6 minutes ago
No Image

അന്ന് ഇന്ത്യയെ വിമാനം കാണിച്ച് ട്രോളാൻ ശ്രമിച്ചു; ഇന്ന് വീട്ടിലിരുന്ന് പട്ടം പറത്തുന്നു; ഹാരിസ് റൗഫിന് സോഷ്യൽ മീഡിയയിൽ പരിഹാസം

Cricket
  •  13 minutes ago
No Image

2025-ല്‍ റെക്കോഡ് നേട്ടം; യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയോടെ ബഹ്‌റൈന്‍ വിമാനത്താവളം

bahrain
  •  16 minutes ago
No Image

വിവാഹം ക്ഷണിക്കാൻ പോയവർ സഞ്ചരിച്ച ബൈക്കിൽ അമിത വേ​ഗതയിലെത്തിയ ഓഡി കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

National
  •  38 minutes ago
No Image

രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം'; ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം പിബി

Kerala
  •  an hour ago
No Image

പാകിസ്താനെതിരെ പുതിയ നീക്കവുമായി ഇന്ത്യ; ചെനാബില്‍ 5,129 കോടിയുടെ മെഗാ അണക്കെട്ട് പണിയുന്നു

National
  •  an hour ago
No Image

ദേവ സേവനങ്ങൾ ഇനി ചാറ്റ്ജിപിടിയിലൂടെ; വിപ്ലവകരമായ ചുവടുവെപ്പുമായി ദുബൈ

uae
  •  an hour ago
No Image

എക്സ്ട്രാ ടൈമിൽ കളി കൈവിട്ട് കേരളം; കേരളത്തെ വീഴ്ത്തി സർവീസസ് സന്തോഷ് ട്രോഫി ചാമ്പ്യന്മാർ

Football
  •  an hour ago
No Image

ടി20 ലോകകപ്പ് 2026: അഫ്ഗാൻ പടയെ തകർത്ത് ന്യൂസിലൻഡിന് ചരിത്ര വിജയം

Cricket
  •  2 hours ago
No Image

നെല്ലുല്‍പാദനം വര്‍ദ്ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി

Kerala
  •  2 hours ago