HOME
DETAILS

നാദാപുരം-കുറ്റ്യാടി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

  
backup
October 28, 2018 | 4:02 AM

%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d

കക്കട്ടില്‍: സംസ്ഥാനപാത 38ല്‍ കുറ്റ്യാടി മുതല്‍ നാദാപുരം വരെയുള്ള ഭാഗങ്ങളില്‍ സുരക്ഷാ നടപടികളൊരുക്കാത്തതിനാല്‍ അപകടം പതിവായി.
ഇന്നലെ രാവിലെ കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയില്‍ നരിപ്പറ്റ റോഡിന് സമീപം നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അടച്ചിട്ട കടയിലേക്ക് കയറി. വന്‍ ദുരന്തം ഒഴിവായി. ബ്രേക്ക് ഡൗണായതാണ് അപകട കാരണമെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഈ പാതയില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞു പോയിട്ടും അധികൃതര്‍ ഉണരാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. അപകടം കുറയ്ക്കാക്കാന്‍ സ്ഥാപിച്ച വരമ്പുകളില്‍ അടയാളങ്ങള്‍ മാഞ്ഞുപോയത് പല അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അമിത വേഗതയിലെത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.
അപകടങ്ങള്‍ ഏറെയും നടക്കുന്നത് അമ്പലകുളങ്ങര, വട്ടോളി, കത്തനാടന്‍ കല്ല് ഭാഗങ്ങളിലാണ്. കണ്ണൂര്‍ വിമാനത്താവള റോഡ് വികസനത്തിന്റെ ഭാഗമായി 30 മീറ്റര്‍ വരെ വീതി കൂട്ടുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് വട്ടോളി മുതല്‍ മൊകേരി വരെയും അമ്പലകുളങ്ങര വരെയും ഫുട്പാത്ത് നിര്‍മിക്കുന്ന പണി പൂര്‍ത്തിയായിട്ടുണ്ട്. വട്ടോളി നാഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് നടപ്പാത നിര്‍മാണം ആരംഭിച്ചത്. നാദാപുരത്തിനും കുറ്റ്യാടിക്കുമിടയില്‍ പാതയോരത്ത് ചെറുതും വലുതുമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയെങ്കിലും അപകട രഹിത പാതയാക്കാനുള്ള നടപടി വൈകിപ്പിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടമുണ്ടാവുമ്പോള്‍ മാത്രം ഉണരുന്ന അധികൃതര്‍ പിന്നീട് വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്നത്.
സീബ്രാ ലൈനുകളും പൂര്‍ണമായി മാഞ്ഞു പോയതു കാരണം കാല്‍നട യാത്രക്കാരും ഭീതിയിലാണ്. സ്വകാര്യ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരുടെ കേബിള്‍ കുഴികളും ജലവിതരണ കുഴലുകള്‍ പൊട്ടി വെള്ളം പരന്നൊഴുകുന്നതും അനധികൃത വാഹന പാര്‍ക്കിങ്ങും അപകട ഭീഷണി ഇരട്ടിയാക്കിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടായേക്കും, പാർട്ടിയെ തകർക്കുന്ന നടപടിയെന്ന് എം.വി ജയരാജനും കെ.കെ രാഗേഷും

Kerala
  •  4 days ago
No Image

ഭീഷണിപ്പെടുത്തി പീഡനം, മനംനൊന്ത് 16-കാരിയുടെ ആത്മഹത്യാശ്രമം; 22-കാരനായ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  4 days ago
No Image

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

uae
  •  4 days ago
No Image

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

Kerala
  •  4 days ago
No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  4 days ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  4 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  4 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  4 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  4 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  4 days ago