HOME
DETAILS

വ്യാപാരക്കരാറായില്ല, കശ്മീരില്‍ മേല്‍ക്കൈ നേടിയില്ല, നിക്ഷേപവുമില്ല; പക്ഷെ, മോദിയുടെ യു.എസ് സന്ദര്‍ശനത്തെ ആഘോഷിച്ച് ബി.ജെ.പി

  
Web Desk
September 29 2019 | 14:09 PM

no-trade-deal-no-kashmir-win-no-investment-but-bjp-celebrating-modi-return-from-us

 

ന്യൂഡല്‍ഹി: കൊട്ടിഘോഷിച്ച് നടത്തിയ യു.എസ് സന്ദര്‍ശനത്തിനു ശേഷം മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഘോഷത്തോടെ തന്നെ സ്വീകരണം നല്‍കിയിരിക്കുകയാണ് ബി.ജെ.പി. എന്നാല്‍ വലിയ പ്രതീക്ഷയോടെ പോയ മോദിക്ക് യു.എസില്‍ നിന്ന് നയതന്ത്രപരമായി ഒന്നും നേടാനായില്ലെന്നതാണ് വസ്തുത. യു.എസ്- ഇന്ത്യ തമ്മില്‍ കുറച്ചുകാലമായി തുടരുന്ന വ്യാപാരയുദ്ധത്തിന് പരിഹാരം കാണാനോ, ഒരു വ്യാപാരക്കരാറിലെത്താനോ മോദി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് ആയില്ല എന്നതാണ് പ്രധാന നഷ്ടം.

കശ്മീര്‍ വിഷയത്തില്‍ കൂടുതല്‍ പിന്തുണ ആര്‍ജ്ജിക്കാനോ യു.എസിനെ ബോധ്യപ്പൈടുത്താനോ പോലും ഈ സന്ദര്‍ശനത്തിലൂടെ സാധിച്ചിട്ടില്ല. രാജ്യത്ത് വികസനോന്മുകമായ ഏതെങ്കിലും പരിപാടിയില്‍ നിക്ഷേപവും ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.

വ്യാപാര കരാറായില്ല

ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടികളാണ് വ്യാപാര രംഗത്ത് ഡൊണാള്‍ഡ് ട്രംപ് കൈക്കൊണ്ടത്. മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറ്റ ഉടനെ തന്നെ ഇന്ത്യയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കി. 1974 മുതല്‍ ഇന്ത്യ അനുഭവിച്ചിരുന്ന ആനുകൂല്യമാണ് ഇതോടെ ഇല്ലാതായത്. കൂടാതെ, നിരവധി ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേല്‍ ട്രംപ് സര്‍ക്കാര്‍ തീരുവ വര്‍ധിപ്പിക്കുകയോ പുതുതായി ഏര്‍പ്പെടുത്തുകയോ ചെയ്തു. ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള നടപടികളൊന്നും ഇതുവരെ കാര്യക്ഷമമായുണ്ടായില്ല. ട്രംപും മോദിയുടെ കൂടിക്കാഴ്ച നടത്തുന്നതോടെ അതുണ്ടാവുമെന്നാണ് സാമ്പത്തികോ ലോകം പ്രതീക്ഷിച്ചിരുന്നത്.

നിക്ഷേപവും കൊണ്ടുവരാനായില്ല

വിദേശ നിക്ഷേപ രംഗത്ത് ഉദാരവല്‍ക്കരണം ശക്തമാക്കിയുള്ള നിലപാടെടുത്ത സര്‍ക്കാരാണ് മോദിയുടേത്. വിദേശങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പല പദ്ധതികള്‍ രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്തും പ്രഖ്യാപിച്ചു. ഒടുവില്‍ സാമ്പത്തിക പ്രതിസന്ധിയെത്തിയെന്ന ഘട്ടത്തിലും വിദേശനിക്ഷേപകര്‍ക്കുള്ള കര്‍ശന ഉപാധികള്‍ ഒഴിവാക്കി ധനമന്ത്രി നിര്‍മല സീതാരാമനും പ്രഖ്യാപനങ്ങള്‍ നടത്തി.

മോദി എല്ലാ വിദേശരാജ്യങ്ങളിലും പറയുന്ന കാര്യം കൂടിയാണ്, 'ഇന്ത്യയില്‍ നിക്ഷേപിക്കൂ' എന്നത്. അതാതു രാജ്യങ്ങളിലെ കച്ചവട ഭീമന്മാരുമായി യോഗവും സംഘടിപ്പിക്കാറുണ്ട്. ഇത്തവണയും അതുണ്ടായി. ടെക്‌സാസില്‍ മാത്രം മോദി കണ്ടത് ഊര്‍ജരംഗത്തെ 17 അമേരിക്കന്‍ ഭീമന്‍ കമ്പനികളെയാണ്. ന്യൂയോര്‍ക്കില്‍ 40 അമേരിക്കന്‍ മള്‍ട്ടിനാഷണല്‍സുമായും കൂടിക്കാഴ്ച നടത്തി. എന്നാല്‍ ഇവരില്‍ നിന്നൊന്നും കാര്യമായ ഒരു പ്രതികരണവും ഉണ്ടായില്ല. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മെല്ലെപ്പോക്കും കനത്ത തൊഴില്‍നഷ്ടവുമാണ് ഇവരെ പിന്തിരിപ്പിക്കാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.

പേരിന് ഒരു കരാറുണ്ടായി. അത് മോദിയുടെ 'ഹൗഡി മോദി' പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായ ടെല്ലൂരിയാനുമായിട്ട് ഇന്ത്യയുടെ പെട്രോനെറ്റിന്റെ കരാറാണ്. ഈ കരാറിലൂടെ 60 ബില്യണ്‍ ഡോളറിന്റെ വ്യാപാരവും അതിലൂടെ അരലക്ഷം തൊഴിലും സൃഷ്ടിക്കുമെന്നാണ് മോദി പറയുന്നത്.

കശ്മീര്‍ കൂടുതല്‍ സങ്കീര്‍ണമായി

കശ്മീര്‍ വിഷയത്തിലും 'സുഹൃത്ത്' ട്രംപിന്റെ പൂര്‍ണവിശ്വാസം നേടാന്‍ മോദിക്കായിട്ടില്ല. അതിന് മികച്ച ഉദാഹരണമാണ്, മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും മുന്‍നിലപാടു തന്നെ ആവര്‍ത്തിക്കുന്നു എന്നുള്ളത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും ആ വിഷയത്തില്‍ പാകിസ്താനുമായി ചര്‍ച്ചയേ ആവശ്യമില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

തീവ്രവാദ വിഷയത്തില്‍ പാകിസ്താനാണ് ലോകത്തെ ഏറ്റവും ശല്യമായ രാജ്യമെന്ന് അവതരിപ്പിക്കാനും ട്രംപിനെക്കൊണ്ട് മോദി ശ്രമിച്ചിരുന്നു. എന്നാല്‍ ഇറാനാണ് അതെന്നാണ് ട്രംപ് പറയുന്നത്. അതിലുമൊരു മാറ്റമുണ്ടാക്കാന്‍ മോദിക്കായില്ല. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടും മോദിയോടും തനിക്ക് ഒരേ സമീപനമാണമെന്ന് മോദിയുടെ മുന്‍പില്‍ വച്ചു തന്നെ ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.

രണ്ടാമതും പ്രധാനമന്ത്രിയായ ശേഷം മോദിയും ട്രംപു തമ്മില്‍ നടത്തിയ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ട്രംപിനു പക്ഷെ, മോദിയോട് പ്രത്യേക അനുകമ്പയൊന്നും ഇതുവരെ തോന്നിയതുമില്ല. ട്രംപ് പറയുന്നത് ഇങ്ങനെ: 'പരസ്പരം അറിയുകയാണെങ്കില്‍ മോദിയും ഇമ്രാനും ഒന്നിച്ചുപോകും. ആ ഒത്തുചേരലില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ പുറത്തുവരുമെന്നും ഞാന്‍ കരുതുന്നു''.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം

Football
  •  a day ago
No Image

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ

Cricket
  •  a day ago
No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  a day ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  a day ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  a day ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  a day ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  a day ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  a day ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  a day ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  a day ago


No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  a day ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  a day ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  a day ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  a day ago