HOME
DETAILS

അടിസ്ഥാന സൗകര്യങ്ങളില്ല; പിങ്ക് പൊലിസ് കിതക്കുന്നു

  
backup
June 17 2017 | 22:06 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d-18

കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്കായി നടപ്പിലാക്കിയ പിങ്ക് പൊലിസ് പട്രോള്‍ സംവിധാനം ഇഴയുന്നു. നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പിങ്ക് പൊലിസിന്റെ സേവനം വനിതകള്‍ക്ക് ലഭിക്കുന്നത്.
വനിതാ പൊലിസുകാര്‍ മാത്രമുള്ള യൂണിറ്റുകള്‍ പ്രത്യേക വാഹനങ്ങളില്‍ സ്ത്രീ സുരക്ഷക്കായി ജനങ്ങളിലേക്കിറങ്ങിയാണ് സേവനം ഉറപ്പുവരുത്തുന്നത്. ഇതിനായി പരാതിക്കാര്‍ക്ക് വിളിക്കാന്‍ 1515 എന്ന ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തി. എന്നാല്‍ ദിനേന ശരാശരി അഞ്ച് പരാതികളെങ്കിലും ലഭിക്കുന്ന ഓരോ യൂണിറ്റിലും ജീവനക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗൗരവമായ ശ്രദ്ധ പതിയാത്തത് ഇവരുടെ ജോലി ഭാരം വര്‍ധിപ്പിക്കുകയാണ്.


തിരുവനന്തപുരത്ത് മാത്രമാണ് ആവശ്യത്തിന് അംഗബലവും അടിസ്ഥാന സൗകര്യങ്ങളുമുള്ളത്. കോഴിക്കോട് യൂണിറ്റില്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനോട് ചേര്‍ന്ന് പേരിന് തയാറാക്കിയ ഇടുങ്ങിയ മുറിയിലാണ് പിങ്ക് പൊലിസിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. നാലുപേരുടെ സേവനം ഉറപ്പാക്കേണ്ട കണ്‍ട്രോള്‍ റൂമില്‍ രണ്ടുപേര്‍ക്ക് കഷ്ടിച്ച് ഇരിക്കാനുള്ള സ്ഥലം മാത്രമാണുള്ളത്.
റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും കണക്കുകള്‍ സൂക്ഷിക്കാനും മറ്റുമായി കംപ്യൂട്ടര്‍ പോലും ഇവിടെയില്ല. ഇവര്‍ക്കായി അനുവദിച്ച വാഹനങ്ങളില്‍ ജി.പി.എസ് സൗകര്യവും കാമറയും ഘടിപ്പിക്കണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല.


ജി.പി.എസ് സംവിധാനം ഘടിപ്പിക്കാത്തതിനാല്‍ 1515 നമ്പറില്‍ വിളിച്ചാല്‍ പരാതി പറയുന്നയാളുമായി പൊലിസ് പെട്രോള്‍ വാഹനത്തിന്റെ തത്സമയ ട്രാക്കിങ് ഇപ്പോള്‍ സാധ്യമല്ല. ആദ്യം പരാതിക്കാരുടെ ഫോണ്‍ കണ്‍ട്രോള്‍ റൂമിലേക്കും പിന്നീട് ഇവര്‍ വാഹനത്തിലുള്ള പൊലിസുകാര്‍ക്ക് മൊബൈലില്‍ വിവരം കൈമാറുന്നതുമാണ് നിലവിലെ രീതി.

 

കൊച്ചിയിലും സമാനസാഹചര്യമാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക്കുമായി സഹകരിച്ചാണ് സാങ്കേതിക സൗകര്യങ്ങള്‍ ചെയ്യുന്നതെങ്കിലും പൂര്‍ണമായും ഫണ്ട് അനുവദിക്കാത്തത് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിലങ്ങുതടിയാവുകയാണ്.


എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥയും നാല് വനിതാ സിവില്‍ പൊലിസ് ഓഫിസര്‍മാരും(ഡബ്ല്യു.സി.പി.ഒ), വനിതാ ഡ്രൈവറുമാണ് പെട്രോളിങ് സമയത്ത് വാഹനത്തിലുണ്ടാവേണ്ടത്.രാവിലെ എട്ടുമുതല്‍ രണ്ടുവരെയും രണ്ടുമുതല്‍ രാത്രി എട്ടുവരെയുമായി രണ്ട് ഷിഫ്റ്റുകളിലായാണ് ജോലി സമയമെങ്കിലും ആവശ്യത്തിന് അംഗങ്ങളില്ലാത്തതിനാല്‍ ഒരു ദിവസം മുഴുവന്‍ ഒരേ ആളുകള്‍ ജോലി ചെയ്യുകയാണ്.ഇരുപത് പേരില്‍ താഴെ മാത്രമാണ് കൊച്ചിയിലും കോഴിക്കോട്ടുമുള്ള അംഗബലം. ആവശ്യത്തിന് അവധിയെടുക്കാന്‍ പോലും കഴിയാത്ത ദയനീയ സാഹചര്യത്തിലാണ് പൊലിസുകാര്‍ ഡ്യൂട്ടിക്കെത്തുന്നത്. ജില്ലാ പൊലിസ് മേധാവികള്‍ക്ക് നേരിട്ട് ലഭിക്കുന്ന സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കേണ്ടതും ഇപ്പോള്‍ പിങ്ക് പൊലിസിന്റെ ചുമതലയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലക്കുടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ശുചിത്വക്കുറവ്, അബൂദബിയില്‍ അഞ്ചു റെസ്‌റ്റോറന്റുകളും ഒരു സൂപ്പര്‍മാര്‍ക്കറ്റും അടച്ചുപൂട്ടി

uae
  •  3 months ago
No Image

തോൽവിയിലും ഇടിമിന്നലായി മുംബൈ ക്യാപ്റ്റൻ; സ്വന്തമാക്കിയത്‌ ടി-20യിലെ വമ്പൻ നേട്ടം

Cricket
  •  3 months ago
No Image

യു.എസില്‍ നിന്ന് നാടു കടത്തപ്പെട്ട രണ്ടാം സംഘം ഇന്ത്യയിലെത്തി; ഇത്തവണ 'കയ്യാമ'മില്ലെന്ന് സൂചന 

National
  •  3 months ago
No Image

അവനാണ് ഫുട്ബോളിലെ ഏറ്റവും മോശം താരം: റൊണാൾഡോ നസാരിയോ

Football
  •  3 months ago
No Image

പാലക്കാട് ജില്ല ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല; വനിത വാര്‍ഡിലെ രോഗികളെ മാറ്റി

Kerala
  •  3 months ago
No Image

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി

National
  •  3 months ago
No Image

സ്വർണവാൾ, സ്വർണക്കിരീടം, സ്വർണ അരപ്പട്ട; ജയലളിതയുടെ നിധിശേഖരം തമിഴ്നാടിന് കൈമാറി കർണാടക

National
  •  3 months ago
No Image

രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

National
  •  3 months ago
No Image

സ്വന്തം മൈതാനത്തും നക്ഷത്രമെണ്ണി ബ്ലാസ്റ്റേഴ്സ്; മോഹൻ ബ​ഗാനെതിരെ മൂന്ന് ​ഗോളിന്റെ തോൽവി

Football
  •  3 months ago