HOME
DETAILS

യമനിൽ പോരാട്ടം കനക്കുന്നു; ഇരുന്നൂറിലധികം വിമതർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ 

  
backup
November 07, 2018 | 4:13 PM

46454564561231313
റിയാദ്: സംഘർഷം രൂക്ഷമായ യമനിൽ സ്ഥിഗതികൾ അതീവ ഗുരുതരമാകുന്നതായി റിപ്പോർട്ട്. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമനിലെ അവശേഷിക്കുന്ന സ്ഥലങ്ങൾ പിടിച്ചെടുക്കാനായി ഔദ്യോഗിക സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന ശക്തമായ മുന്നേറ്റമാണ് നടത്തുന്നതെന്നാണ് കണക്കുകൾ. ഇതിനകം ഹുദൈദയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന ആക്രമണങ്ങളിൽ ഇരുനൂറോളം വിമതർ കൊല്ലപ്പെട്ടതായാണ് വിവരം.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 120 പേരാണ് കൊല്ലപ്പെട്ടത്. ഈ മാസം ഇരു വിഭാഗവും തമ്മിൽ വെടിനിർത്തൽ കരാറിലേർപ്പെടാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തു വന്ന ശേഷമാണു പോരാട്ടം രൂക്ഷമായത്. യമൻ, അറബ് സഖ്യ സേന അംഗങ്ങൾക്കും പരിക്കുകളും നാശ നഷ്ടങ്ങളും  ഉണ്ടായിട്ടുണ്ട്.പോരാട്ടം രൂക്ഷമായതിനെ തുടർന്ന് ഗത്യന്തരമില്ലാതെ സാധാരണക്കാർ മേഖലയിൽ നിന്നും പാലായനം ചെയ്യുന്നതായാണ് വിവരം. 
 
രാജയത്തെ പ്രധാന തുറമുഖമാണ് ഹുദൈദ. ഇതിനാൽ തന്നെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖം കീഴടക്കാനായാൽ അത് യമൻ സർക്കാരിന്റെയും പിന്തണക്കുന്ന സഊദി യുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയുടെയും നിർണ്ണായക വിജയമായിരിക്കും. ഹൂഥികൾക്ക് ആയുധങ്ങളും മറ്റു വസ്‌തുക്കളും എത്തുന്നത് ഈ തുറമുഖം വഴിയാണ്.
 
ഹുദൈദ തുറമുഖത്തിന് നാല് മീറ്റർ അകലെ വരെ സർക്കാർ സൈന്യത്തിന് ഏതാണ്  കഴിഞ്ഞിട്ടുണ്ട്. വ്യാപകമായി മൈനുകൾ പാകിയതിനെ തുടർന്ന് തുടർന്നുള്ള മുന്നേറ്റം ഔദ്യോഗിക സർക്കാരിന് മുന്നിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കര മാർഗ്ഗം മുന്നേറ്റം നടത്തുന്ന യമൻ സൈന്യത്തിന് വ്യോമാക്രമണ അകമ്പടിയാണ് സഊദി നേതൃത്വത്തിലുള്ള സഖ്യ സേന നടത്തുന്നത്. യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ കൊണ്ട് വരാനും യു എൻ നേതൃത്വത്തിൽ ഈ മാസം ഇരു വിഭാഗത്തെയും ഉൾപ്പെടുത്തി കരാർ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമമാണ് നടന്നു വരുന്നത്. 
 
 
 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago