HOME
DETAILS

എറിഞ്ഞിട്ടു; നിസാരം

  
backup
October 06, 2019 | 4:54 PM

%e0%b4%8e%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%be%e0%b4%b0%e0%b4%82


ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സിന്റെ ജയം

വിശാഖപട്ടണം: ഒന്നാം ടെസ്റ്റിന്റെ അവസാന ദിനം പിടിച്ചു നില്‍ക്കാമെന്ന ദക്ഷിണാഫ്രിക്കന്‍ വാലറ്റക്കാരുടെ വ്യാമോഹം ഇന്ത്യന്‍ ബൗളര്‍മാര്‍ അങ്ങ് കാറ്റില്‍ പറത്തിയതോടെ ജയം കൈപ്പിടിയിലൊതുക്കി ഇന്ത്യ. 395 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ സന്ദര്‍ശകരെ വെറും 191 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ 203 റണ്‍സിന്റെ വമ്പന്‍ ജയം അക്കൗണ്ടിലാക്കിയത്. സ്‌കോര്‍: ഇന്ത്യ 502-7 ഡിക്ലയേര്‍ഡ്, 323-4 ഡിക്ലയേര്‍ഡ്. ദക്ഷിണാഫ്രിക്ക: 431, 191. രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ താരം.
ജഡേജയുടെ ഓള്‍ റൗണ്ട് പ്രകടനവും മുഹമ്മദ് ഷമിയുടെ കുറ്റി തെറിപ്പിക്കല്‍ നയവുമാണ് അഞ്ചാം ദിനം ഇന്ത്യക്ക് ജയം അനായാസമാക്കിയത്. ഇന്നലെ ഷമി നേടിയ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ നാലെണ്ണവും കുറ്റി തെറിപ്പിച്ചായിരുന്നു. ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജ നാലും സ്വന്തമാക്കി. ഒരു ഘട്ടത്തില്‍ എട്ടിന് 70 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്ന പ്രോട്ടിയന്‍സിനെ സേനുരന്‍ ഡെയ്ന്‍ പീറ്റും (56) മുത്തുസ്വാമിയും (പുറത്താവാതെ 49) ചേര്‍ന്ന് അപരാജിതകൂട്ടുകെട്ടിലൂടെ സമനിലയിലെത്തിക്കുമെന്ന് പ്രതീക്ഷിച്ച ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ക്ക് മുഹമ്മദ് ഷമിയാണ് ആഘാതമുണ്ടാക്കിയത്. പീറ്റാണ് രണ്ടാം ഇന്നിങ്‌സിലെ ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍.

മുന്നില്‍കണ്ട തകര്‍ച്ച
നേരത്തേ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചാം ദിനം ഒന്നിന് 11 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആദ്യ ഇന്നിങ്‌സിലെ ചെറുത്തുനില്‍പ്പ് പുനഃസൃഷ്ടിക്കാനായില്ല. ക്രീസില്‍ ഇറങ്ങിയ ബാറ്റ്‌സ്മാന്‍മാരെല്ലാം പവലിയനിലേക്ക് ഒരു ഘോഷയാത്ര തന്നെ നടത്തി. ഷമി സ്റ്റംപ് ഇളക്കിയപ്പോള്‍ ജഡേജ വിക്കറ്റിന് മുന്നില്‍ കുരുക്കി. ആറു ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇതില്‍ നാലുപേര്‍ സംപൂജ്യരായി. ഡി ബ്രുയിന്‍ (10), ടെംബ ബാവുമ (0), ഡു പ്ലെസിസ് (13), ഡി കോക്ക് (0), ഫിലാണ്ടര്‍ (0), കേശവ് മഹാരാജ് (0) എന്നിവര്‍ വീണതോടെയാണ് ടീം 70ലേക്ക് തകര്‍ന്നടിഞ്ഞത്. ഇതില്‍ ഡു പ്ലെസിയുടേയും ഡി കോക്കിന്റേയും ബാവുമയുടേയും വിക്കറ്റ് ഇളക്കിയാണ് ഷമി ആക്രമണകാരിയായത്.


ഒരോവറില്‍ കളിമാറ്റി ജഡേജ
ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എറിഞ്ഞ 27ാം ഓവറാണ് മത്സരഫലത്തിന്റെ ഗതി തിരിച്ചത്. ഈ ഓവറില്‍ മൂന്ന് പേരെ പറഞ്ഞയച്ച താരം സന്ദര്‍ശകര്‍ക്ക് വലിയ ആഘാതം നല്‍കുകയും ചെയ്തു. ഓവര്‍ തുടങ്ങുമ്പോള്‍ അഞ്ചിന് 70 റണ്‍സായിരുന്നു ആഫ്രിക്കന്‍ സ്‌കോര്‍ബോര്‍ഡില്‍. ആദ്യ പന്തില്‍ എയ്ഡന്‍ മാര്‍ക്രത്തെ (39) വീഴ്ത്തിയ ജഡേജ പിന്നീട് വെറോണ്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ് എന്നിവരെയും തിരിച്ചയച്ചു. റണ്‍സൊന്നും വഴങ്ങാതെ മൂന്ന് വിക്കറ്റുകളാണ് ഈ ഓവറില്‍ വീണത്.

പാളിപ്പോയ കൂട്ടുകെട്ട്
എട്ടിന് 70 എന്ന നിലയില്‍നിന്ന് ഒന്‍പതാം വിക്കറ്റില്‍ സേനുരന്‍ മുത്തുസാമിയും ഡെയ്ന്‍ പീറ്റും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ടീമിന് അത് മാത്രം മതിയായിരുന്നില്ല. ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 91 റണ്‍സാണ് ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്. പീറ്റ് 107 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് 56 റണ്‍സ് നേടിയത്.

തുടക്കത്തില്‍ ഇന്ത്യ
ടെസ്റ്റിന്റെ ആദ്യ ദിനം മുതല്‍ തന്നെ ഇന്ത്യക്കായിരുന്നു മുന്‍ തൂക്കം. ആദ്യ ഇന്നിങ്‌സില്‍ അഗര്‍വാളിന്റെ ഡബിള്‍ സെഞ്ചുറിയുടെയും രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും പിന്‍ബലത്തില്‍ ഇന്ത്യ ഏഴിന് 507 റണ്‍സെടുത്ത് കരുത്ത് കാട്ടി. രണ്ടാം ഇന്നിങ്‌സിലും രോഹിത് സെഞ്ചുറി കുറിച്ചതോടെ ഇന്ത്യ നാല് വിക്കറ്റിന് 323 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് വിജയം മുന്നില്‍ കണ്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  5 days ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  5 days ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  5 days ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  5 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  5 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  5 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  6 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  6 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  6 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  6 days ago