HOME
DETAILS

നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി 'ന്യായ്' പദ്ധതിക്കു പിന്നിലെ ബുദ്ധികേന്ദ്രം; നോട്ട് നിരോധനത്തിന്റെ കടുത്ത വിമര്‍ശകന്‍

  
backup
October 14, 2019 | 2:50 PM

abhijit-banerjee-the-nobel-laureate-who-warned-india-of-note-ban-pain

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനമായി പുറത്തുവന്ന 'ന്യായ്' പദ്ധതിയുടെ ബുദ്ധികേന്ദ്രമായും നോട്ട് നിരോധനത്തിന്റെ വിമര്‍ശകനായും ഇന്ത്യക്കാര്‍ക്ക് സുപരിചിതനാണ് സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി. പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. തോമസ് പിക്കെറ്റിയാണ് ന്യായ് പദ്ധതി തയാറാക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചതെങ്കിലും അതിനുപിന്നിലെ പ്രധാനി അഭിജിത് ബാനര്‍ജിയായിരുന്നു. രാജ്യത്തെ അഞ്ചിലൊന്ന് വരുന്ന ദരിദ്രകുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്നതായിരുന്നു ന്യൂനതം ആയോജ് യോജന (ന്യായ്) പദ്ധതി. മൈക്കല്‍ക്രെമറിനൊപ്പം തന്റെ രണ്ടാംഭാര്യയായ എസ്തര്‍ ഡഫ്‌ലോക്കുമൊപ്പമാണ് ഈ വര്‍ഷത്തെ പുരസ്‌കാരം അഭിജിത്ത് പങ്കിട്ടത്.

ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധിച്ച നടപടിയെ അഭിജിത്ത് ബാനര്‍ജി വിമര്‍ശിച്ചിരുന്നു. 2017 ജനുവരിയില്‍ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നോട്ട് നിരോധനവിഷയത്തില്‍ അഭിജിത്ത് ബാനര്‍ജി തന്റെ നിലപാട് വ്യക്തമാക്കിയത്. നോട്ട് നിരോധനം നടപ്പാക്കിയതിന് പിന്നിലെ യുക്തി എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. കള്ളനോട്ട് തടയാന്‍ ആണ് നോട്ട് നിരോധനം എങ്കില്‍ 2,000 രൂപയുടെ നോട്ടുകള്‍ ഇറക്കിയത് എന്തിനാണ്? നിലവില്‍ കരുതുന്നതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളാകും ഇനിയുണ്ടാവാന്‍ പോവുന്നതെന്ന് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക പ്രവര്‍ത്തനങ്ങളാണ് നൊബേല്‍ പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തിയെന്നും നൊബേല്‍ പുരസ്‌കാര സമിതി നിരീക്ഷിച്ചിരുന്നു. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് നാലു പുസ്തകങ്ങള്‍ അഭിജിത്ത് എഴുതിയിട്ടിട്ടുണ്ട്. ഇതില്‍ പുവര്‍ ഇക്കണോമിക്‌സ് എന്ന പുസ്തകത്തിന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ബിസിനസ്സ് ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരവും ലഭിച്ചു.

അമര്‍ത്യ സെന്നിന് ശേഷം സാമ്പത്തികശാസ്ത്രത്തിന് നോബേല്‍ സമ്മാനം ലഭിക്കുന്ന ഇന്ത്യക്കാരനായ അഭിജിത്ത്, നൊബേല്‍ ലഭിക്കുന്ന ഒമ്പതാമത്തെ ഇന്ത്യക്കാരനാണ്. രവീന്ദ്രനാഥ് ടാഗോര്‍ (1913, സാഹിത്യം), സി.വി രാമന്‍ (1930, ഭൗതികശാസ്ത്രം), മദര്‍ തെരേസ (1979, സമാധാനം), അമര്‍ത്യാസെന്‍ (1998, സാമ്പത്തിക ശാസ്ത്രം), കൈലാശ് സത്യാര്‍ത്ഥി (2014, സമാധാനം) എന്നിവരാണ് നൊബേല്‍ ജേതാക്കളായ ഇന്ത്യന്‍ പൗരന്‍മാര്‍. നൊബേല്‍ പുരസ്‌കാരം ലഭിച്ച ഹര്‍ഗോവിന്ദ് ഖൊറാന (1968, വൈദ്യശാസ്ത്രം), സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ (1983, ഭൗതിക ശാസ്ത്രം), വെങ്കട്ടരാമന്‍, രാമകൃഷ്ണന്‍ (2009, രസതന്ത്രം) എന്നിവര്‍ വിദേശത്ത് കഴിയുന്ന ഇന്ത്യന്‍ വംശജരുമാണ്.

അഭിജിതിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അഭിനന്ദിച്ചു. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാന്‍ കാരണമാവുന്ന വിധത്തിലുള്ള ന്യായ് പദ്ധതി തയാറാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിര്‍ഭാഗ്യവശാല്‍ 'മോദിനോമിക്‌സ്' ആണ് ഇന്ത്യക്ക് ലഭിച്ചതെന്നും അത് രാജ്യത്തെ തകര്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Abhijit Banerjee. The Nobel laureate who warned India of note ban pain



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടുങ്ങി തമിഴ്നാട്! പടക്ക ഫാക്ടറിയിലെ സ്ഫോടനത്തിൽ മരണം 21 ആയി; നിരവധി പേർ ചികിത്സയിൽ 

National
  •  7 days ago
No Image

അമേരിക്കയ്ക്കും ഇസ്റാഈലിനും വേണ്ടി ചാരവൃത്തി: ഇറാനിൽ 51 പേർ അറസ്റ്റിൽ

International
  •  7 days ago
No Image

കണ്ണൂരിൽ വീട്ടിലെ സ്റ്റെയർകേസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു

Kerala
  •  7 days ago
No Image

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനം; 18 മരണം

National
  •  7 days ago
No Image

ചൂടിന് ആശ്വാസമേകാന്‍ വേനല്‍മഴയെത്തുന്നു; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Kerala
  •  7 days ago
No Image

പെരുമാറ്റച്ചട്ടം നിലനിൽക്കെ ദൂരദർശനിൽ രാഷ്ട്രീയ പ്രചാരണം? പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സി.പി.എം

Kerala
  •  7 days ago
No Image

സതീശന്‍ ടിവിയില്‍ മാത്രം പ്രവര്‍ത്തിച്ചു, പിന്നണിയില്‍ പ്രവര്‍ത്തിച്ചത് കെ.സി; കെ.സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

Kerala
  •  7 days ago
No Image

വീടിനുള്ളിൽ സിസിടിവി, ഭാര്യയോടുള്ള സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഇരട്ടക്കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

crime
  •  7 days ago
No Image

വയോധികന്റെ മരണത്തില്‍ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവ്

Kerala
  •  7 days ago
No Image

വിവാഹത്തലേന്ന് നാടകീയ സംഭവങ്ങൾ: കാളികാവിൽ സദ്യവട്ടങ്ങളിൽ മണ്ണ് വാരിയിട്ട് യുവതി; സംഘർഷം

Kerala
  •  7 days ago

No Image

വീണ്ടും റെക്കോര്‍ഡ് തിരുത്തി വൈദ്യുതി ഉപഭോഗം; ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ്; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗം

Kerala
  •  7 days ago
No Image

ചോര്‍ച്ച നോക്കേണ്ടത് എഞ്ചിനീയറാണ്, മന്ത്രിയല്ല; തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയത് ഉദ്ഘാടനം നാടകമെന്ന് വി.ഡി സതീശന്‍

Kerala
  •  7 days ago
No Image

'ചെൽസി ജേഴ്‌സി അണിഞ്ഞ ഏറ്റവും വെറുപ്പുളവാക്കുന്ന താരങ്ങളിൽ ഒരാൾ'; സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് ഇരയായി യൂണൈറ്റഡ് താരം

Football
  •  7 days ago
No Image

ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയുടെ അടിയില്‍ വിഷപ്പാമ്പ്; തൃശൂരില്‍ 8 വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരന്റെ നില അതീവ ഗുരുതരം

Kerala
  •  7 days ago