HOME
DETAILS

നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി 'ന്യായ്' പദ്ധതിക്കു പിന്നിലെ ബുദ്ധികേന്ദ്രം; നോട്ട് നിരോധനത്തിന്റെ കടുത്ത വിമര്‍ശകന്‍

  
backup
October 14, 2019 | 2:50 PM

abhijit-banerjee-the-nobel-laureate-who-warned-india-of-note-ban-pain

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനമായി പുറത്തുവന്ന 'ന്യായ്' പദ്ധതിയുടെ ബുദ്ധികേന്ദ്രമായും നോട്ട് നിരോധനത്തിന്റെ വിമര്‍ശകനായും ഇന്ത്യക്കാര്‍ക്ക് സുപരിചിതനാണ് സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി. പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. തോമസ് പിക്കെറ്റിയാണ് ന്യായ് പദ്ധതി തയാറാക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചതെങ്കിലും അതിനുപിന്നിലെ പ്രധാനി അഭിജിത് ബാനര്‍ജിയായിരുന്നു. രാജ്യത്തെ അഞ്ചിലൊന്ന് വരുന്ന ദരിദ്രകുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്നതായിരുന്നു ന്യൂനതം ആയോജ് യോജന (ന്യായ്) പദ്ധതി. മൈക്കല്‍ക്രെമറിനൊപ്പം തന്റെ രണ്ടാംഭാര്യയായ എസ്തര്‍ ഡഫ്‌ലോക്കുമൊപ്പമാണ് ഈ വര്‍ഷത്തെ പുരസ്‌കാരം അഭിജിത്ത് പങ്കിട്ടത്.

ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധിച്ച നടപടിയെ അഭിജിത്ത് ബാനര്‍ജി വിമര്‍ശിച്ചിരുന്നു. 2017 ജനുവരിയില്‍ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നോട്ട് നിരോധനവിഷയത്തില്‍ അഭിജിത്ത് ബാനര്‍ജി തന്റെ നിലപാട് വ്യക്തമാക്കിയത്. നോട്ട് നിരോധനം നടപ്പാക്കിയതിന് പിന്നിലെ യുക്തി എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. കള്ളനോട്ട് തടയാന്‍ ആണ് നോട്ട് നിരോധനം എങ്കില്‍ 2,000 രൂപയുടെ നോട്ടുകള്‍ ഇറക്കിയത് എന്തിനാണ്? നിലവില്‍ കരുതുന്നതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളാകും ഇനിയുണ്ടാവാന്‍ പോവുന്നതെന്ന് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക പ്രവര്‍ത്തനങ്ങളാണ് നൊബേല്‍ പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തിയെന്നും നൊബേല്‍ പുരസ്‌കാര സമിതി നിരീക്ഷിച്ചിരുന്നു. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് നാലു പുസ്തകങ്ങള്‍ അഭിജിത്ത് എഴുതിയിട്ടിട്ടുണ്ട്. ഇതില്‍ പുവര്‍ ഇക്കണോമിക്‌സ് എന്ന പുസ്തകത്തിന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ബിസിനസ്സ് ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരവും ലഭിച്ചു.

അമര്‍ത്യ സെന്നിന് ശേഷം സാമ്പത്തികശാസ്ത്രത്തിന് നോബേല്‍ സമ്മാനം ലഭിക്കുന്ന ഇന്ത്യക്കാരനായ അഭിജിത്ത്, നൊബേല്‍ ലഭിക്കുന്ന ഒമ്പതാമത്തെ ഇന്ത്യക്കാരനാണ്. രവീന്ദ്രനാഥ് ടാഗോര്‍ (1913, സാഹിത്യം), സി.വി രാമന്‍ (1930, ഭൗതികശാസ്ത്രം), മദര്‍ തെരേസ (1979, സമാധാനം), അമര്‍ത്യാസെന്‍ (1998, സാമ്പത്തിക ശാസ്ത്രം), കൈലാശ് സത്യാര്‍ത്ഥി (2014, സമാധാനം) എന്നിവരാണ് നൊബേല്‍ ജേതാക്കളായ ഇന്ത്യന്‍ പൗരന്‍മാര്‍. നൊബേല്‍ പുരസ്‌കാരം ലഭിച്ച ഹര്‍ഗോവിന്ദ് ഖൊറാന (1968, വൈദ്യശാസ്ത്രം), സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ (1983, ഭൗതിക ശാസ്ത്രം), വെങ്കട്ടരാമന്‍, രാമകൃഷ്ണന്‍ (2009, രസതന്ത്രം) എന്നിവര്‍ വിദേശത്ത് കഴിയുന്ന ഇന്ത്യന്‍ വംശജരുമാണ്.

അഭിജിതിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അഭിനന്ദിച്ചു. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാന്‍ കാരണമാവുന്ന വിധത്തിലുള്ള ന്യായ് പദ്ധതി തയാറാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിര്‍ഭാഗ്യവശാല്‍ 'മോദിനോമിക്‌സ്' ആണ് ഇന്ത്യക്ക് ലഭിച്ചതെന്നും അത് രാജ്യത്തെ തകര്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Abhijit Banerjee. The Nobel laureate who warned India of note ban pain



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  6 days ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  6 days ago
No Image

വരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി

National
  •  6 days ago
No Image

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍

Kerala
  •  6 days ago
No Image

ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ് 

National
  •  6 days ago
No Image

5 വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ; പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  6 days ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  6 days ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  6 days ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  6 days ago