HOME
DETAILS

നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി 'ന്യായ്' പദ്ധതിക്കു പിന്നിലെ ബുദ്ധികേന്ദ്രം; നോട്ട് നിരോധനത്തിന്റെ കടുത്ത വിമര്‍ശകന്‍

  
backup
October 14, 2019 | 2:50 PM

abhijit-banerjee-the-nobel-laureate-who-warned-india-of-note-ban-pain

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനമായി പുറത്തുവന്ന 'ന്യായ്' പദ്ധതിയുടെ ബുദ്ധികേന്ദ്രമായും നോട്ട് നിരോധനത്തിന്റെ വിമര്‍ശകനായും ഇന്ത്യക്കാര്‍ക്ക് സുപരിചിതനാണ് സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി. പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. തോമസ് പിക്കെറ്റിയാണ് ന്യായ് പദ്ധതി തയാറാക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചതെങ്കിലും അതിനുപിന്നിലെ പ്രധാനി അഭിജിത് ബാനര്‍ജിയായിരുന്നു. രാജ്യത്തെ അഞ്ചിലൊന്ന് വരുന്ന ദരിദ്രകുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്നതായിരുന്നു ന്യൂനതം ആയോജ് യോജന (ന്യായ്) പദ്ധതി. മൈക്കല്‍ക്രെമറിനൊപ്പം തന്റെ രണ്ടാംഭാര്യയായ എസ്തര്‍ ഡഫ്‌ലോക്കുമൊപ്പമാണ് ഈ വര്‍ഷത്തെ പുരസ്‌കാരം അഭിജിത്ത് പങ്കിട്ടത്.

ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധിച്ച നടപടിയെ അഭിജിത്ത് ബാനര്‍ജി വിമര്‍ശിച്ചിരുന്നു. 2017 ജനുവരിയില്‍ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നോട്ട് നിരോധനവിഷയത്തില്‍ അഭിജിത്ത് ബാനര്‍ജി തന്റെ നിലപാട് വ്യക്തമാക്കിയത്. നോട്ട് നിരോധനം നടപ്പാക്കിയതിന് പിന്നിലെ യുക്തി എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. കള്ളനോട്ട് തടയാന്‍ ആണ് നോട്ട് നിരോധനം എങ്കില്‍ 2,000 രൂപയുടെ നോട്ടുകള്‍ ഇറക്കിയത് എന്തിനാണ്? നിലവില്‍ കരുതുന്നതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളാകും ഇനിയുണ്ടാവാന്‍ പോവുന്നതെന്ന് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക പ്രവര്‍ത്തനങ്ങളാണ് നൊബേല്‍ പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തിയെന്നും നൊബേല്‍ പുരസ്‌കാര സമിതി നിരീക്ഷിച്ചിരുന്നു. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് നാലു പുസ്തകങ്ങള്‍ അഭിജിത്ത് എഴുതിയിട്ടിട്ടുണ്ട്. ഇതില്‍ പുവര്‍ ഇക്കണോമിക്‌സ് എന്ന പുസ്തകത്തിന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ബിസിനസ്സ് ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരവും ലഭിച്ചു.

അമര്‍ത്യ സെന്നിന് ശേഷം സാമ്പത്തികശാസ്ത്രത്തിന് നോബേല്‍ സമ്മാനം ലഭിക്കുന്ന ഇന്ത്യക്കാരനായ അഭിജിത്ത്, നൊബേല്‍ ലഭിക്കുന്ന ഒമ്പതാമത്തെ ഇന്ത്യക്കാരനാണ്. രവീന്ദ്രനാഥ് ടാഗോര്‍ (1913, സാഹിത്യം), സി.വി രാമന്‍ (1930, ഭൗതികശാസ്ത്രം), മദര്‍ തെരേസ (1979, സമാധാനം), അമര്‍ത്യാസെന്‍ (1998, സാമ്പത്തിക ശാസ്ത്രം), കൈലാശ് സത്യാര്‍ത്ഥി (2014, സമാധാനം) എന്നിവരാണ് നൊബേല്‍ ജേതാക്കളായ ഇന്ത്യന്‍ പൗരന്‍മാര്‍. നൊബേല്‍ പുരസ്‌കാരം ലഭിച്ച ഹര്‍ഗോവിന്ദ് ഖൊറാന (1968, വൈദ്യശാസ്ത്രം), സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ (1983, ഭൗതിക ശാസ്ത്രം), വെങ്കട്ടരാമന്‍, രാമകൃഷ്ണന്‍ (2009, രസതന്ത്രം) എന്നിവര്‍ വിദേശത്ത് കഴിയുന്ന ഇന്ത്യന്‍ വംശജരുമാണ്.

അഭിജിതിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അഭിനന്ദിച്ചു. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാന്‍ കാരണമാവുന്ന വിധത്തിലുള്ള ന്യായ് പദ്ധതി തയാറാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിര്‍ഭാഗ്യവശാല്‍ 'മോദിനോമിക്‌സ്' ആണ് ഇന്ത്യക്ക് ലഭിച്ചതെന്നും അത് രാജ്യത്തെ തകര്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Abhijit Banerjee. The Nobel laureate who warned India of note ban pain



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിൽ നാലാമനാവാൻ ഹിറ്റ്മാൻ; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  a month ago
No Image

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  a month ago
No Image

എറണാകുളത്ത് സി.പി.എം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം; കുത്തിപരുക്കേല്‍പ്പിച്ചു

Kerala
  •  a month ago
No Image

എസി ഇന്‍സ്റ്റലേഷന്‍ നടക്കുന്നതിനിടെ തീ പടര്‍ന്നു; ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചു, തീ നിയന്ത്രണവിധേയം

Kerala
  •  a month ago
No Image

സി.പി.എം ഗൂഢാലോചന പരമ്പരയിലെ ഇങ്ങേഅറ്റത്തെ കണ്ണി, ചവിട്ടിയരച്ച് കുലമൊടുക്കാന്‍ ലക്ഷ്യം; രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം

Kerala
  •  a month ago
No Image

സ്ലീപ്പര്‍ കോച്ചിലും ഇനി മൂടിപ്പുതച്ചുറങ്ങാം; ബെഡ് ഷീറ്റുകളും തലയിണകളും റെയില്‍വേ നല്‍കും

Kerala
  •  a month ago
No Image

ശബ്ദരേഖ തന്റേതെന്നും വിവാഹിതയാണെന്ന് അറിയാമായിരുന്നുവെന്നും ലൈംഗിക ബന്ധം സമ്മതപ്രകാരമെന്നും രാഹുല്‍

Kerala
  •  a month ago
No Image

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെയും, ജോലിക്കാരെയും ഒഴിപ്പിച്ചു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Kerala
  •  a month ago
No Image

മാലിന്യപ്രശ്‌നം അറിയിക്കാന്‍ ഒറ്റ വാട്‌സാപ്പ് നമ്പര്‍; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം

Kerala
  •  a month ago
No Image

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്കെതിരായ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി;  കേസെടുക്കും

Kerala
  •  a month ago