HOME
DETAILS

68 പൊലിസുകാര്‍ക്ക് പരുക്ക്

  
Web Desk
November 12 2018 | 19:11 PM

68-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95


കണ്ണൂര്‍: തോട്ടട കിഴുന്നയില്‍ കടല്‍തീരത്തോടു ചേര്‍ന്ന റിസോര്‍ട്ടിലെ സമ്മേളന ഹാളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 68 പൊലിസുകാര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ 10.45ഓടെ കിഴുന്ന ആശാന്‍ സ്മാരക വായനശാലക്കു സമീപത്തെ കാന്‍ബേ റിസോര്‍ട്ടിലായിരുന്നു സംഭവം. ജില്ലാ പൊലിസ് അസോസിയേഷന്റെ പഠന ക്യാംപിനിടെ റിസോര്‍ട്ടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഉത്തരമേഖലാ ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായ പറഞ്ഞു.
പരിശീലനത്തിന് എത്തിയ ആറു വനിതകളടക്കം 68 പേര്‍ക്കാണു പരുക്കേറ്റത്. ഇവര്‍ തലനാരിഴയ്ക്ക് ദുരന്തത്തില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രമായിരുന്നു ക്യാംപ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ഡിവൈ.എസ്.പി പി.പി സദാനന്ദനും പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ജില്ലാ പൊലിസ് ആസ്ഥാനത്ത് യോഗം വിളിച്ചതിനാലാണ് എസ്.പിയും ഡിവൈ.എസ്.പിയും എത്താന്‍ വൈകിയത്.
അപകടസമയത്ത് രണ്ടു വിദേശികളും റിസോര്‍ട്ടില്‍ അതിഥികളായി ഉണ്ടായിരുന്നു. ശബ്ദവും കൂട്ടക്കരച്ചിലും കേട്ട അവരും അമ്പരന്നു. റിസോര്‍ട്ടിനു മതിയായ ഫിറ്റ്‌നസ് രേഖകള്‍ ഇല്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ എടക്കാട് പൊലിസ് കേസെടുത്തു.
പരുക്കേറ്റ പൊലിസുകാരെ എ.കെ.ജി, കൊയിലി, ധനലക്ഷ്മി, സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പരുക്കേറ്റ തളിപ്പറമ്പ് സ്റ്റേഷനിലെ രാജേഷ്, കണ്ണൂര്‍ ട്രാഫിക് യൂനിറ്റിലെ ഷീല, മറ്റൊരു പൊലിസുകാരന്‍ ജിതിന്‍ എന്നിവരെ മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ ശ്രീമതി എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായ, എസ്.പി ശിവവിക്രം, സി.പി.എം നേതാക്കളായ എം.വി ഗോവിന്ദന്‍, പി. ജയരാജന്‍ എന്നിവര്‍ പരുക്കേറ്റവരെ ആശുപത്രികളില്‍ സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  6 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago