HOME
DETAILS

കാന്തപുരം വിഭാഗത്തിന്റെ അക്രമം;പള്ളിക്കല്‍ബസാറില്‍ പെരുന്നാള്‍ നിസ്‌കാരം വന്‍ പൊലിസ് കാവലില്‍

  
backup
June 27, 2017 | 9:28 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1-10

പള്ളിക്കല്‍: പള്ളിയില്‍  കാന്തപുരം വിഭാഗം  സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നു പള്ളിക്കല്‍ബസാര്‍ പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരം നടത്തിയതു വന്‍ പൊലിസ് കാവലില്‍. കാന്തപുരം വിഭാഗം പെരുന്നാള്‍ രാവില്‍ അസര്‍ നിസ്‌കാരം തടസപ്പെടുത്തി വൈകിട്ടോടെതന്നെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്നു രാത്രിയില്‍ ഇശാഅ് നിസ്‌കാരവും തടസപ്പെടുത്താന്‍ ശ്രമിച്ചതോടെ പ്രശ്‌നം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കും അക്രമികള്‍ക്കും പരുക്കേറ്റു. പെരുന്നാള്‍ ദിനത്തില്‍ പള്ളിയിലെ ഔദ്യോഗിക പെരുന്നാള്‍ നിസ്‌കാരത്തിന് പുറമേ കാന്തപുരം വിഭാഗവും ജമാഅത്തായി നിസ്‌കരിക്കാനുള്ള നീക്കമുണ്ടായിരുന്നു. തലേന്നു രാത്രി ഇശാഅ് നിസ്‌കാരം ഔദ്യോഗിക ജമാഅത്ത് നടക്കുന്ന സമയത്തുതന്നെ നടത്തുകയും ചെയ്തു. തുടര്‍ന്നു സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നു വന്‍ പൊലിസ് സംഘം രാത്രി തന്നെ എത്തിയിരുന്നു.
പെരുന്നാള്‍ ദിനത്തില്‍ അതിരാവിലെതന്നെ മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, തിരൂരങ്ങാടി സി.ഐ ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി, തിരൂരങ്ങാടി സര്‍ക്കിളില്‍പെട്ട വാഴക്കാട്, കൊണ്ടോട്ടി, കരിപ്പൂര്‍, വേങ്ങര, തിരൂരങ്ങാടി, തേഞ്ഞിപ്പലം സ്റ്റേഷനുകളിലെ എസ്.ഐമാരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്‌ട്രൈക്കര്‍ പൊലിസിന്റ ഒരു ബറ്റാലിയനും എം.എസ്.പിയുടെ ഒരു ബറ്റാലിയനുമാണ് പെരുന്നാള്‍ നിസ്‌കാരത്തിനു സംരക്ഷണം നല്‍കിയത്. വ്യാജ രേഖയുണ്ടാക്കി പള്ളി പിടിച്ചെടുക്കാനുള്ള കാന്തപുരം വിഭാഗത്തിന്റെ ശ്രമത്തിന്റെ ഭാഗമായി നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ പള്ളി വഖ്ഫ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നടത്തിയ തെരഞ്ഞെടുപ്പിലൂടെ ഭരണംലഭിച്ചു സമസ്ത വിഭാഗം പരിപാലനം നടത്തിവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പി.കെ ശശി; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് സൂചന

Kerala
  •  22 minutes ago
No Image

ഡി.എം.കെയുമായി സഖ്യമുറപ്പിച്ച് വിജയകാന്തിന്റെ ഡി.എം.ഡി.കെ; എന്‍.ഡി.എയുടെ 'സീറ്റ്'മോഹങ്ങള്‍ക്ക് തിരിച്ചടി

National
  •  37 minutes ago
No Image

അഖില്‍ മാരാര്‍ ട്വന്റി20 യില്‍; കൊട്ടാരക്കരയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായേക്കും

Kerala
  •  an hour ago
No Image

ഒഡീഷയിൽ ദലിത് ഗ്രാമത്തിന് നേരെ വിവേചനം; കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതായി പരാതി.

latest
  •  2 hours ago
No Image

സി.പി.എം സൈബര്‍ ടീമില്‍ പൊട്ടിത്തെറി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു

Kerala
  •  2 hours ago
No Image

ഓൺലൈൻ ഡെലിവറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന; കട്ടപ്പനയിൽ ഒന്നരക്കിലോ കഞ്ചാവുമായി ഡെലിവറി ബോയ് അറസ്റ്റിൽ

Kerala
  •  2 hours ago
No Image

അഞ്ച് ദശലക്ഷം കുരുന്നുകള്‍ക്ക് പുതുജീവന്റെ മഹാ പ്രതീക്ഷകള്‍ പകര്‍ന്ന് 'എഡ്ജ് ഓഫ് ലൈഫ്' കാംപയിന്‍

uae
  •  2 hours ago
No Image

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർഥികൾക്കും കോളേജ് ബസ് ഡ്രൈവർക്കും പരുക്ക്

Kerala
  •  3 hours ago
No Image

ഗവർണറെ നിയമിക്കേണ്ടത് സംസ്ഥാനങ്ങൾ നൽകുന്ന പട്ടികയിൽ നിന്ന്; നയപ്രഖ്യാപന പ്രസംഗം വേണ്ട; ഗവർണർ നിയമനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദേശിച്ച് കുര്യൻ ജോസഫ് സമിതി

National
  •  3 hours ago
No Image

'ഇറാന്‍ ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കണം, ഇല്ലെങ്കില്‍...' ഭീഷണിയുമായി വീണ്ടും യു.എസ്; നീക്കം റഷ്യയുമായി സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ചതിന് പിന്നാലെ

International
  •  3 hours ago

No Image

മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ

National
  •  5 hours ago
No Image

ശാരീരിക പ്രവേശനം നടന്നില്ലെങ്കിൽ 'ബലാത്സംഗശ്രമം' മാത്രം; ലൈംഗിക അതിക്രമക്കേസുകളില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി

National
  •  5 hours ago
No Image

ശരീരസൗന്ദര്യ താരങ്ങളെ പൊലിസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ വീണ്ടും നീക്കം; കായിക പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് പുനഃപരീക്ഷ

Kerala
  •  5 hours ago
No Image

ഹോർമുസ് കടലിടുക്ക് അടക്കാൻ മടിക്കില്ലെന്ന് ഇറാൻ; യു.എസിന് കടുത്ത മുന്നറിയിപ്പുമായി ഖാംനഇ

International
  •  5 hours ago