HOME
DETAILS

തെലങ്കാന എം.എല്‍.എയുടെ പൗരത്വം കേന്ദ്രം സര്‍ക്കാര്‍ റദ്ദാക്കി

  
backup
November 21, 2019 | 6:33 PM

%e0%b4%a4%e0%b5%86%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%97

 

ഡല്‍ഹി: തെലങ്കാന എം.എല്‍.എ രമേഷ് ചെന്നമനേ നിയുടെ ഇന്ത്യന്‍ പൗരത്വം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. തെറ്റിദ്ധരിപ്പിക്കുകയും വസ്തുതകള്‍ മറച്ചുവയ്ക്കുകയും വഞ്ചനയിലൂടെ പൗരത്വം നേടുകയും ചെയ്തു എന്നാരോപിച്ചാണ് പൗരത്വം റദ്ദാക്കിയത്.
ഭരണകക്ഷിയായ ടി.ആര്‍.എസിന്റെ എം.എല്‍.എ ആയ ചെന്നമനേ നി ഇന്ത്യന്‍ പൗരനായി തുടരുന്നത് പൊതുനന്മയ്ക്കു നല്ലതല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 13 പേജുള്ള ഉത്തരവില്‍ പറയുന്നു.
ചെന്നമനേ നിക്ക് ജര്‍മന്‍ പൗരത്വം ഉണ്ടെന്നും 2009ല്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു. ഇന്ത്യന്‍ പൗരത്വത്തിനുള്ള അപേക്ഷയ്ക്ക് തൊട്ടുമുന്‍പുള്ള ഒരു വര്‍ഷം നടത്തിയ വിദേശ സന്ദര്‍ശനങ്ങളുടെ വിവരങ്ങള്‍ ചെന്നമനേ നി മറച്ചുവച്ചതായി ഉത്തരവില്‍ പറയുന്നു.
അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പ്, ഒരു വര്‍ഷം ഇന്ത്യയില്‍ താമസിച്ചിരുന്നില്ല എന്ന വസ്തുത വെളിപ്പെടുത്തിയിരുന്നെങ്കില്‍ അദ്ദേഹത്തിനു പൗരത്വം നല്‍കുമായിരുന്നില്ല. എം.എല്‍.എയുടെ പെരുമാറ്റം, നിയമസഭാംഗമെന്ന നിലയില്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന ജനങ്ങള്‍ക്ക് മാതൃകയാകണമെന്ന് ഉത്തരവില്‍ പറയുന്നു.
എന്നാല്‍, തനിക്ക് അനുകൂലമായി തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിരുന്നതായി ചെന്നമനേ നി പ്രതികരിച്ചു. ആഭ്യന്തര മന്ത്രാലയം അതു പരിഗണിച്ചില്ല. വീണ്ടും പൗരത്വം റദ്ദാക്കി.
അതിനാല്‍, പൗരത്വം സംരക്ഷിക്കുന്നതിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. വീണ്ടും സമീപിക്കാനുള്ള അവസരം കോടതി നല്‍കിയിട്ടുണ്ട് ' അദ്ദേഹം പറഞ്ഞു. 2017ല്‍ അദ്ദേഹം ആഭ്യന്തര മന്ത്രാലയ ഉത്തരവിനെ ചോദ്യം ചെയ്തിരുന്നു.
ഇന്ത്യയില്‍ ഇരട്ട പൗരത്വത്തിനു വ്യവസ്ഥയില്ല. ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ വോട്ടുചെയ്യാനോ അവകാശമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദുബൈ സുരക്ഷിതം, കിംവദന്തികൾ വിശ്വസിക്കരുത്'; വ്യാജ വാർത്തകൾക്കെതിരെ കർശന മുന്നറിയിപ്പുമായി മീഡിയ ഓഫീസ്

uae
  •  a day ago
No Image

എലത്തൂരിൽ ട്വിസ്റ്റ്: മൂന്ന് വട്ടം തുണച്ച ചിഹ്നം പിടിച്ചെടുത്ത് അജിത് പവാർ വിഭാഗം സ്ഥാനാർഥി; എ.കെ ശശീന്ദ്രന് കനത്ത തിരിച്ചടി

Kerala
  •  a day ago
No Image

ഇനി ലണ്ടനും ന്യൂയോർക്കിനുമൊപ്പം; ലോകത്തെ മികച്ച സാമ്പത്തിക കേന്ദ്രങ്ങളിൽ വമ്പൻ കുതിപ്പുമായി ദുബൈ

uae
  •  a day ago
No Image

ബിജെപി സീൽ പതിഞ്ഞ സർക്കുലർ: 'ഉദ്യോഗസ്ഥ പിഴവെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല', തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഒമാനിൽ കനത്ത മഴ; വാദിയിൽ വാഹനം ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

oman
  •  a day ago
No Image

യുഎഇയിൽ കനത്ത മഴ; റോഡുകളിൽ നമ്പർ പ്ലേറ്റുകളുടെ നിര, നഷ്ടപ്പെട്ടവർ എന്തുചെയ്യണം? നടപടിക്രമങ്ങൾ അറിയാം

uae
  •  a day ago
No Image

അബുദബിയിലെ ഇറാൻ ആക്രമണം: കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരനും പാക് പൗരനും; ആകെ മരണം 11 ആയി

uae
  •  a day ago
No Image

ഇന്ധനക്ഷാമം വെറും വ്യാജപ്രചാരണം; രാജ്യത്ത് 60 ദിവസത്തെ സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സർക്കാർ

National
  •  a day ago
No Image

പ്രതിസന്ധിയൊഴിഞ്ഞു; ഗ്ലാസല്ല, കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് ചിഹ്നം

Kerala
  •  a day ago
No Image

2006 ലെ പറവൂരിലെ ഡീല്‍ എന്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം; ചോദ്യങ്ങളുമായി മുഖ്യമന്ത്രി

Kerala
  •  a day ago


No Image

കുട്ടനാട്ടില്‍ കോണ്‍ഗ്രസിന് ആശ്വാസം; വിമത സ്ഥാനാര്‍ത്ഥി സജി ജോസഫ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു

Kerala
  •  a day ago
No Image

ഇറാന്റെ തിരിച്ചടിയില്‍ യു.എസിനുണ്ടായത് ചില്ലറ നഷ്ടമല്ല; മിഡില്‍ ഈസ്റ്റിലെ 13 സൈനികത്താവളങ്ങള്‍ 'നാമാവശേഷമായ'തായി റിപ്പോര്‍ട്ട്, സൈനികര്‍ ഹോട്ടലുകളില്‍ അഭയം തേടി

International
  •  a day ago
No Image

ഇറാനെ തകർക്കാൻ 1987ൽ തന്നെ പത്രപരസ്യം നൽകി ട്രംപ്; നാല് പതിറ്റാണ്ട് മുമ്പ് 95,000 ഡോളർ ചെലവിട്ട് നൽകിയ പരസ്യം വീണ്ടും ചർച്ചയാകുന്നു ┃in-depth

International
  •  a day ago
No Image

ഇതൊക്കെ കഴിച്ചാല്‍ ആളുകള്‍ കൊല്ലപ്പെടുമല്ലോ!'; റെയ്ഡില്‍ കണ്ടെത്തിയത് ചീഞ്ഞ മുട്ടയും രാസവസ്തുക്കളും; ഹൈദരാബാദില്‍ വ്യാജ ബേക്കറി യൂനിറ്റ് പൂട്ടിച്ചു

Kerala
  •  a day ago