HOME
DETAILS

ആപ്പിളിനെ പിന്തള്ളി ലോകത്തെ ഏറ്റവും മൂല്യം കൂടിയ കമ്പനിയായി സഊദി അരാംകോ

  
backup
December 12, 2019 | 8:59 AM

saudi-aramco-shares-jump-in-ipo-making-it-more-valuable-than-apple

റിയാദ്: ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സഊദി അരാംകോ. അമേരിക്കൻ കമ്പനിയായ ആപ്പിളിനെ പിന്തള്ളിയാണ് സഊദി അരാംകോ ഈ സ്ഥാനം കരസ്ഥമാക്കിയത്. ഇതോടൊപ്പം ഏറ്റവും വലിയ അഞ്ച് ഊർജ്ജ മേഖലയേക്കാൾ വലുതായി മാറുകയും ചെയ്‌തിട്ടുണ്ട്‌. സഊദി സ്‌റ്റോക് എക്‌സ്‌ചേഞ്ച് ആയ തദാവുലിൽ വ്യാപാരത്തിനായി എത്തിയതിന് പിന്നാലെ സഊദി അരാംകോയുടെ മൂല്യം ഉയർന്നതോടെയാണ് അരാംകോ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന നേട്ടം കൈവരിച്ചത്.

തദാവുലിൽ കഴിഞ്ഞ ദിവസം വ്യാപാരം ആരംഭിച്ചയുടൻ തന്നെ പത്ത് ശതമാനം നിരക്ക് ഉയർത്തി വിപണി മൂല്യം ക്രമീകരിച്ചതോടെ കമ്പനിയുടെ മൊത്തം മൂല്യത്തിൽ രേഖപ്പെടുത്തിയ വർദ്ധനവാണ് സഊദി അരാംകോക്ക് ഈ നേട്ടം ഉണ്ടാക്കിയത്. പത്ത് ശതമാനം ഉയർത്തിയതോടെ ഇതോടെ കമ്പനി മൂല്യം 1.88  ട്രില്യണ്‍ ഡോളറായാണ് ഉയർന്നത്. തുടക്കത്തിൽ സഊദി അധികൃതർ ലക്ഷ്യമിട്ട 2 ട്രില്യൺ ഡോളർ മൂല്യനിർണ്ണയത്തിലേക്ക് ഇത് അടുക്കുകയാണ്. വരും ദിവസങ്ങളിൽ മൂല്യം വീണ്ടും ഉയരുമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷ.  ഇതോടെ, നേരത്തെ പ്രതീക്ഷിച്ച  2 ട്രില്യൺ ഡോളർ മൂല്യനിർണ്ണയത്തിലെത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്. മറ്റൊരു നല്ല ദിവസം ഞങ്ങൾ പ്രതീക്ഷിക്കുന്നു, 2 ട്രില്യൺ ഡോളർ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ മാർക്കിലെത്താൻ കഴിയണം, ”അൽ മാൽ ക്യാപിറ്റലിലെ സീനിയർ പോർട്ട്‌ഫോളിയോ മാനേജർ വ്രജേഷ് ഭണ്ഡാരി പറഞ്ഞു.


അതോടൊപ്പം സഊദി അരാംകോയുടെ ഓഹരികള്‍ പ്രാദേശിക സ്‌റ്റോക്ക് എക്‌സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ആദ്യ ദിനം തന്നെ പത്ത് ശതമാനം മൂല്യ വർദ്ധനവോടെയാണ് അരങ്ങേറ്റം. 32 റിയാല്‍ മൂല്യമുള്ള അടിസ്ഥാന ഓഹരിയിൽ വർദ്ധനവ് വരുത്തി  35.2 റിയാല്‍ നിരക്കിലാണ് വ്യാപാറാം നടന്നത്. ഐ പി ഒ  വഴി നൽകിയ   മൂന്നു ശതകോടി ഓഹരികളാണ് പ്രാദേശിക സ്‌റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്‌തത്‌.

അരാംകോയുടെ ലാഭക്ഷമതയും ബാരലിന് ഏകദേശം 3 ഡോളർ എന്ന നിരക്കിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ അസംസ്കൃത എണ്ണ ഉൽപാദനച്ചെലവുമാണ് അരാംകോയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്.  ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളും അരാംകോയുടെ കൈവശമാണ്. വലിയ എതിരാളിയായ എക്സോൺ മൊബിലിനേക്കാൾ നാലിരട്ടിയാണിത്. 2020 ൽ 75 ബില്യൺ ഡോളറിന്റെ അടിസ്ഥാന ലാഭവിഹിതം നൽകാൻ ഉദ്ദേശിക്കുന്ന കമ്പനി 2018 ൽ 111.1 ബില്യൺ ഡോളറും 2019 ന്റെ ആദ്യ പകുതിയിൽ 46.9 ബില്യൺ ഡോളറുമാണ് ലാഭം രേഖപ്പെടുത്തിയത്. കമ്പനിയെ മാർക്കറ്റിൽ ഉൾപ്പെടുത്തുന്നത് പ്രധാന സൂചികയായ ടാസിയിലേക്ക് നയിക്കുമെന്നും ലാഭം, ഓഹരി ഉടമകളുടെ വരുമാനം എന്നിവയിൽ മറ്റ് വികസ്വര രാജ്യങ്ങളെ മറികടക്കുമെന്നും  അൽജസീറ ക്യാപിറ്റൽ അനലിസ്റ്റുകൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡീസൽ പെട്രോൾ എക്‌സൈസ് തീരുവ 10 രൂപ കുറച്ചു, ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കില്ല, മെച്ചം എണ്ണക്കമ്പനികൾക്ക്

National
  •  6 days ago
No Image

മൊബൈല്‍ കമ്പനികളുടെ 13ാം മാസ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് കേന്ദ്രം, 28 ദിവസത്തെ റീചാര്‍ജ് സംവിധാനം മാറും

National
  •  6 days ago
No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  6 days ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  6 days ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  6 days ago
No Image

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

Kerala
  •  6 days ago
No Image

അവൻ ഓപ്പണറായാൽ ഓറഞ്ച് ക്യാപ്പ് ഉറപ്പ്; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി ആർ. അശ്വിൻ

Cricket
  •  6 days ago
No Image

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: നാലാഴ്ചയ്ക്കിടെ അമേരിക്ക തൊടുത്തത് 850 ടോമാഹോക്കുകൾ; പെന്റഗൺ കടുത്ത സമ്മർദ്ദത്തിൽ

International
  •  6 days ago
No Image

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഇരട്ടക്കുട്ടികൾക്ക് പരിക്ക്

Kerala
  •  6 days ago
No Image

ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

International
  •  6 days ago