HOME
DETAILS

ആപ്പിളിനെ പിന്തള്ളി ലോകത്തെ ഏറ്റവും മൂല്യം കൂടിയ കമ്പനിയായി സഊദി അരാംകോ

  
backup
December 12, 2019 | 8:59 AM

saudi-aramco-shares-jump-in-ipo-making-it-more-valuable-than-apple

റിയാദ്: ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സഊദി അരാംകോ. അമേരിക്കൻ കമ്പനിയായ ആപ്പിളിനെ പിന്തള്ളിയാണ് സഊദി അരാംകോ ഈ സ്ഥാനം കരസ്ഥമാക്കിയത്. ഇതോടൊപ്പം ഏറ്റവും വലിയ അഞ്ച് ഊർജ്ജ മേഖലയേക്കാൾ വലുതായി മാറുകയും ചെയ്‌തിട്ടുണ്ട്‌. സഊദി സ്‌റ്റോക് എക്‌സ്‌ചേഞ്ച് ആയ തദാവുലിൽ വ്യാപാരത്തിനായി എത്തിയതിന് പിന്നാലെ സഊദി അരാംകോയുടെ മൂല്യം ഉയർന്നതോടെയാണ് അരാംകോ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന നേട്ടം കൈവരിച്ചത്.

തദാവുലിൽ കഴിഞ്ഞ ദിവസം വ്യാപാരം ആരംഭിച്ചയുടൻ തന്നെ പത്ത് ശതമാനം നിരക്ക് ഉയർത്തി വിപണി മൂല്യം ക്രമീകരിച്ചതോടെ കമ്പനിയുടെ മൊത്തം മൂല്യത്തിൽ രേഖപ്പെടുത്തിയ വർദ്ധനവാണ് സഊദി അരാംകോക്ക് ഈ നേട്ടം ഉണ്ടാക്കിയത്. പത്ത് ശതമാനം ഉയർത്തിയതോടെ ഇതോടെ കമ്പനി മൂല്യം 1.88  ട്രില്യണ്‍ ഡോളറായാണ് ഉയർന്നത്. തുടക്കത്തിൽ സഊദി അധികൃതർ ലക്ഷ്യമിട്ട 2 ട്രില്യൺ ഡോളർ മൂല്യനിർണ്ണയത്തിലേക്ക് ഇത് അടുക്കുകയാണ്. വരും ദിവസങ്ങളിൽ മൂല്യം വീണ്ടും ഉയരുമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷ.  ഇതോടെ, നേരത്തെ പ്രതീക്ഷിച്ച  2 ട്രില്യൺ ഡോളർ മൂല്യനിർണ്ണയത്തിലെത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്. മറ്റൊരു നല്ല ദിവസം ഞങ്ങൾ പ്രതീക്ഷിക്കുന്നു, 2 ട്രില്യൺ ഡോളർ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ മാർക്കിലെത്താൻ കഴിയണം, ”അൽ മാൽ ക്യാപിറ്റലിലെ സീനിയർ പോർട്ട്‌ഫോളിയോ മാനേജർ വ്രജേഷ് ഭണ്ഡാരി പറഞ്ഞു.


അതോടൊപ്പം സഊദി അരാംകോയുടെ ഓഹരികള്‍ പ്രാദേശിക സ്‌റ്റോക്ക് എക്‌സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ആദ്യ ദിനം തന്നെ പത്ത് ശതമാനം മൂല്യ വർദ്ധനവോടെയാണ് അരങ്ങേറ്റം. 32 റിയാല്‍ മൂല്യമുള്ള അടിസ്ഥാന ഓഹരിയിൽ വർദ്ധനവ് വരുത്തി  35.2 റിയാല്‍ നിരക്കിലാണ് വ്യാപാറാം നടന്നത്. ഐ പി ഒ  വഴി നൽകിയ   മൂന്നു ശതകോടി ഓഹരികളാണ് പ്രാദേശിക സ്‌റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്‌തത്‌.

അരാംകോയുടെ ലാഭക്ഷമതയും ബാരലിന് ഏകദേശം 3 ഡോളർ എന്ന നിരക്കിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ അസംസ്കൃത എണ്ണ ഉൽപാദനച്ചെലവുമാണ് അരാംകോയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്.  ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളും അരാംകോയുടെ കൈവശമാണ്. വലിയ എതിരാളിയായ എക്സോൺ മൊബിലിനേക്കാൾ നാലിരട്ടിയാണിത്. 2020 ൽ 75 ബില്യൺ ഡോളറിന്റെ അടിസ്ഥാന ലാഭവിഹിതം നൽകാൻ ഉദ്ദേശിക്കുന്ന കമ്പനി 2018 ൽ 111.1 ബില്യൺ ഡോളറും 2019 ന്റെ ആദ്യ പകുതിയിൽ 46.9 ബില്യൺ ഡോളറുമാണ് ലാഭം രേഖപ്പെടുത്തിയത്. കമ്പനിയെ മാർക്കറ്റിൽ ഉൾപ്പെടുത്തുന്നത് പ്രധാന സൂചികയായ ടാസിയിലേക്ക് നയിക്കുമെന്നും ലാഭം, ഓഹരി ഉടമകളുടെ വരുമാനം എന്നിവയിൽ മറ്റ് വികസ്വര രാജ്യങ്ങളെ മറികടക്കുമെന്നും  അൽജസീറ ക്യാപിറ്റൽ അനലിസ്റ്റുകൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടക്കലിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന: 25 പെട്ടി ചത്തതും പുഴുവരിച്ചതുമായ കോഴികളെ പിടികൂടി

Kerala
  •  10 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ.ആര്‍ ജയാനന്ദ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും

Kerala
  •  10 days ago
No Image

ബഹ്‌റൈനിലെ യുഎസ് നാവിക ആസ്ഥാനത്ത് ഇറാന്റെ മിസൈൽ ആക്രമണം: 21 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

bahrain
  •  10 days ago
No Image

ലോകത്ത് മറ്റൊരു ടീമിനുമില്ലാത്ത ഇരട്ട നേട്ടം കണ്മുന്നിൽ; ചരിത്രത്തിനരികെ ഇന്ത്യ

Cricket
  •  10 days ago
No Image

ബിഹാറിൽ ആൾക്കൂട്ടക്കൊല: നോമ്പുകാരിയായ യുവതിയെ മർദിച്ചുകൊന്നു; മദ്യവും മൂത്രവും കുടിപ്പിച്ചതായി പരാതി

National
  •  10 days ago
No Image

നിതീഷിന് പിന്നാലെ മകനും; നിഷാന്ത് കുമാര്‍ ജെ.ഡി.യുവില്‍ ചേര്‍ന്നു

National
  •  10 days ago
No Image

രാഷ്ട്രപതിക്കൊരുക്കിയ ശുചിമുറിയില്‍ വെള്ളമില്ല, വീഥിയിലാകെ മാലിന്യം, സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല; ബംഗാളിനോട് വിശദീകരണം തേടി കേന്ദ്രം

National
  •  10 days ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ ടഗ് ബോട്ട് മുങ്ങി; മൂന്ന് ജീവനക്കാരെ കാണാതായെന്ന് ഇന്തോനേഷ്യ

uae
  •  10 days ago
No Image

കെഎസ്ആർടിസി പൂട്ടേണ്ടി വരും; യുഡിഎഫിന്റെ സ്ത്രീകളുടെ സൗജന്യ യാത്ര വാഗ്ദാനത്തിനെതിരെ കെ.ബി ഗണേഷ് കുമാർ

Kerala
  •  10 days ago
No Image

'ട്രംപിനെ വെറുതെ വിടില്ല, ഖാംനഈയുടെ രക്തത്തിന് പകരം ചോദിച്ചിരിക്കും' മുന്നറിയിപ്പുമായി ഇറാന്‍ സുരക്ഷാ മേധാവി

National
  •  10 days ago