HOME
DETAILS

ജാമിയ മിലിയയില്‍ സംഭവിക്കുന്നത് പൊലിസ് ഭീകരത, വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന വീഡിയോ പുറത്ത്, കാംപസിനകത്തും പൊലിസ് നരനായാട്ട്

  
backup
December 15, 2019 | 4:35 PM

jamia-milia-brutal-incident

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെിരേ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലിസ് നടത്തിയത് ക്രൂരമായ അക്രമം. വിദ്യാര്‍ഥികള്‍ക്ക് നേരെ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവിടെ നടക്കുന്ന ഭീകരത പുറംലോകമറിയുടന്നത്.

[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/12/WhatsApp-Video-2019-12-15-at-9.30.56-PM.mp4"][/video]

പരസ്യാമായി യാതൊരു സങ്കോചവുമില്ലാതെ നിരവധി തവണയാണ് ഒരു പൊലിസുകാരന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആളപായമുണ്ടായോ എന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല. കാംപസിനകത്ത് അധിക്രമിച്ച് കയറി ഇവര്‍ നടത്തിയ നരനായാട്ടില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കോളജിന്റെ ശൗചാലയത്തിലും മറ്റും പൊലിസിന്റെ അടിയേറ്റ് കിടന്ന വിദ്യാര്‍ഥികളെ ഏറെ സമയത്തിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/12/new.mp4"][/video]

 

ക്ലാസ് മുറികളും മറ്റ് ഓഫിസുകളും ഉള്‍പ്പെടെ പൊലിസ് സംഘം തല്ലിത്തകര്‍ത്തിട്ടുണ്ട്. പൊലിസിന്റെ നരനായാട്ട് വ്യക്തമാകുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് കത്തിക്കാന്‍ ശ്രമിക്കുന്ന പൊലിസുകാരുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. യാതൊരു അനുമതിയുമില്ലാതെ കാംപസിനകത്ത് പ്രവേശിച്ച പൊലിസുകാര്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

സാരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. സമരവുമായി ബന്ധമില്ലാത്ത 150ലേറെ വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതായി സഹപാഠികള്‍ ആരോപിച്ചു. സര്‍വകലാശാല അധികൃതരുടെയോ വി.സിയുടെയോ അനുമതിയില്ലാതെ നൂറോളം പൊലിസുകാര്‍ കാംപസിനകത്ത് പ്രവേശിച്ച് പരാക്രമം നടത്തുകയായിരുന്നുവെന്ന് സര്‍വകലാശാല പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ പറഞ്ഞു.

കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്ത അവര്‍ വിദ്യാര്‍ഥികളെയും ജീവനക്കാരെയും അധ്യാപകരെയും മര്‍ദ്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറത്തുനിന്നുള്ള ചിലര്‍ കാംപസിനകത്ത് കയറിയിട്ടുണ്ടെന്നും ഇവരെ പിടികൂടാനാണ് ഉള്ളില്‍ പ്രവേശിച്ചതെന്നുമാണ് പൊലിസ് നല്‍കുന്ന വിശദീകരണം. ഡല്‍ഹി പൊലിസിന്റെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ ഡല്‍ഹി പൊലിസ് ആസ്ഥാനത്തും പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.

അന്യായമായി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ പുറത്തുവിടണമെന്നാണ് ഇവര്‍ ആവശയപ്പെടുന്നത്. സര്‍കവലാശാലയിലെ വിദ്യാര്‍ഥികള്‍ ആകെ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വിയോഗം; അനുശോചിച്ച് രമേശ് ചെന്നിത്തല

organization
  •  3 days ago
No Image

ഫോൺ എടുത്താലും ഇല്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാം; വാട്സ്ആപ്പിലെ ഒരു കോൾ മതി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ; മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

uae
  •  3 days ago
No Image

In Depth Story : എന്തുകൊണ്ട് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം സംഘർഷാവസ്ഥ? ഇറാനും വെനസ്വലയും സിറിയയും നീറിപ്പുകയുന്നതിന്റെ പിന്നിലെല്ലാം ഒരേ കാരണം

International
  •  3 days ago
No Image

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; പ്രതിശ്രുതവരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ബെം​ഗളുരുവിലെ ടെക്കി യുവതിയുടെ മരണം കൊലപാതകം; പ്രതി 18 കാരൻ; ലെെം​ഗിക പീഡനം ചെറുത്തതോടെ ക്രൂരത 

National
  •  3 days ago
No Image

ഡിജിറ്റല്‍ പ്രസില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; കടയിലെ ജീവനക്കാരിക്ക് പൊള്ളലേറ്റു

Kerala
  •  3 days ago
No Image

ഈവനിങ്ങ് വാക്ക് ദുരന്തമായി; അർജാനിൽ ​ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്തണം; അന്വേഷണം ഊർജിതമാക്കി പൊലിസ്

uae
  •  3 days ago
No Image

ടി.പി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതി എം.സി അനൂപിന് അനുവദിച്ചത് 20 ദിവസത്തെ പരോള്‍

Kerala
  •  3 days ago
No Image

അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത് 

National
  •  3 days ago
No Image

സമസ്ത ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ വിടവാങ്ങി

organization
  •  3 days ago