സി.പി.എമ്മും വിഡ്ഢിത്തത്തില്‍ കോണ്‍ഗ്രസിനു പിറകെ
വ്യാജ ഏറ്റുമുട്ടല്‍കേസുകളില്‍ മുന്‍ഗുജറാത്ത് ആഭ്യന്തരമന്ത്രി കൂടിയായിരുന്ന ഇന്നത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായ്ക്കു ഗുജറാത്തില്‍ കടക്കുന്നതിനുപോലും കോടതിവിലക്കുണ്ടായിരുന്നു. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ കേസുകളിലൊന്നും ആത്മാര്‍ഥമായ ഇടപെടലുകളോ പ്രായോഗികമായ നടപടികളോ എടുത്തില്ല.
സംഗീത് സോമനെപ്പോലുള്ള യു.പിയിലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി ചെറുതും വലുതുമായ നേതാക്കള്‍ക്കെതിരേ വര്‍ഗീയകലാപമുണ്ടാക്കല്‍, അക്രമം, ദലിത് വിരുദ്ധവംശീയാക്രമണങ്ങള്‍, പീഡനം, സ്‌ഫോടനം നടത്തുന്നതിനു ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെടല്‍ തുടങ്ങി ശക്തമായ നിയമനടപടി സ്വീകരിക്കാവുന്ന നിരവധി അവസരങ്ങളുണ്ടായിരുന്നു. എന്നിട്ടും അന്നു കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരും അതത് സംസ്ഥാനസര്‍ക്കാരുകളും കാര്യമായൊന്നും ചെയ്തില്ല. ഫലമോ, എന്തും ചെയ്യാവുന്ന തലത്തിലേക്കു ബി.ജെ.പിയുടെ പ്രാദേശികനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വളര്‍ന്നു.
ഇന്നു സര്‍വാധികാരങ്ങളും ബി.ജെ.പിക്കു ലഭിച്ചപ്പോള്‍ ഉള്ളതും ഇല്ലാത്തതുമായ കേസുകളുടെ പേരില്‍ കോണ്‍ഗ്രസിനെ വേട്ടയാടുന്നു. എം.എല്‍.എമാരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ജനാധിപത്യത്തെ വിലയ്ക്കു വാങ്ങുന്നു. പാര്‍ട്ടിയുടെ അസ്തിത്വംതന്നെ അപകടപ്പെട്ടുവെന്നു ജയറാം രമേഷിനെ പോലുള്ള മുതിര്‍ന്ന നേതാവിനുവരെ തുറന്നുപറയേണ്ടി വന്നിരിക്കുന്നു.
കേരളത്തിലേക്കു വന്നാല്‍ കാര്യങ്ങള്‍ ഏതാണ്ടിതുപോലെയാണ്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ കയറിയതില്‍പിന്നെയാണു സംഘ്പരിവാര്‍ നേതാക്കളുടെയും അനുയായികളുടേയും അഴിഞ്ഞാട്ടം മുമ്പില്ലാത്തവിധം വ്യാപകമായത്. കൃത്യമായ ഇടവേളകളില്‍ അക്രമം നടത്തി ഈ സംഘര്‍ഷത്തെ നിലനിര്‍ത്തുവാന്‍ ഇനിയും നേരംവെളുക്കാത്ത ചില സി.പി.എം പ്രവര്‍ത്തകരും മുന്നില്‍നിന്നു. ബി.ജെ.പി സി.പി.എം സംഘര്‍ഷത്തിന്റെ രാഷ്ട്രീയനേട്ടം തങ്ങള്‍ക്കു ഗുണമാകുമെന്നു കണ്ടു സി.പി.എമ്മോ സര്‍ക്കാരോ കൃത്യമായ നടപടികളോ പ്രായോഗിക നിലപാടുകളോ എടുത്തതുമില്ല.
പാര്‍ട്ടി സെക്രട്ടറി കോടിയേരി പങ്കെടുത്ത പരിപാടിയിലേക്കു ബോംബെറിഞ്ഞ കേസ് എവിടെയുമെത്തിയില്ല. വര്‍ഗീയസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത ശശികലയെയും ഗോപാലകൃഷണനെയും മറ്റും ഇതുവരെ അറസ്റ്റ് ചെയ്തില്ല. കോഴിക്കോട്ടെ സി.പി.എം ജില്ലാകമ്മിറ്റി ഓഫിസ് ആക്രമിച്ചവരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. മുസ്‌ലിംസ്ത്രീകളെ ബലാത്സംഗം ചെയ്തു ഗര്‍ഭിണികളാക്കാന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത സംഘിയെയും അറസ്റ്റ് ചെയ്യുന്നില്ല. റിയാസ് മൗലവിയെ അരുംകൊല ചെയ്ത ആര്‍.എസ്.എസുകാര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയില്ല. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ കാലതാമസം കാരണം മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിക്കാന്‍ അവസരമുണ്ടായി.
സര്‍ക്കാരെന്ന നിലയില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നടക്കുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുന്നില്ല. അതേസമയം, പോര്‍വിളിയും വാചകകസര്‍ത്തുകളുമായി 'ഫാസിസ്റ്റ് വിരുദ്ധ' പോരാട്ടമെന്ന പേരില്‍ പ്രസ്താവനകള്‍ക്ക് കുറവൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ലഖ്നൗ-കൊൽക്കത്ത മത്സരത്തിനിടെ കടുത്ത വാദപ്രതിവാദം! രഘുവൻഷിക്ക് 'ഒബ്‌സ്ട്രക്റ്റിംഗ് ദ ഫീൽഡ്' വിധിച്ച അമ്പയറുടെ തീരുമാനം വൈറലാകുന്നു
Cricket
• 13 hours agoഷാർജയിൽ അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘം പിടിയിൽ; 30 ലക്ഷം ദിർഹം കവർന്ന നാലംഗ സംഘത്തെ കുടുക്കി പൊലിസ്
uae
• 13 hours agoആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ടു
Kerala
• 13 hours agoഭർത്താവിനെ ജാമ്യത്തിലിറക്കാൻ കോടതിയിൽ എത്തിയ രണ്ട് ഭാര്യമാർ തമ്മിൽ വൻ സംഘർഷം; ജാമ്യം ലഭിച്ച് ഭർത്താവ് പുറത്തിറങ്ങിയപ്പോൾ ഭാര്യമാർ രണ്ടും ജയിലിൽ
National
• 13 hours agoപാമ്പുകടിയേറ്റതിന് പിന്നാലെ പക്ഷാഘാതം; ചികിത്സയിലായിരുന്നയാൾ 12 വർഷത്തിന് ശേഷം മരിച്ചു
Kerala
• 14 hours agoപശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അബുദബിയിൽ നിർണ്ണായക കൂടിക്കാഴ്ച; ശൈഖ് മുഹമ്മദുമായി ചർച്ച നടത്തി അജിത് ഡോവൽ
uae
• 14 hours agoബെംഗളൂരു-മൈസൂരു ഹൈവേയിൽ വാഹനാപകടം: മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു
National
• 14 hours agoചെപ്പോക്കിലെ മഞ്ഞക്കടൽ നിശബ്ദം; സഞ്ജുവിന്റെ ചെന്നൈയെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്
Cricket
• 15 hours agoഇന്ത്യയുടെ ആഘോഷങ്ങൾക്ക് പിന്നിലെ ചോരക്കറ; ലാഭത്തിനുവേണ്ടി തൊഴിലാളികളെ മരണത്തിലേക്ക് തള്ളിവിടുന്ന വിരുദുനഗറിന്റെ വെടിക്കെട്ട് സമ്പദ്‌വ്യവസ്ഥ; In-Depth Story
National
• 15 hours agoകൊച്ചിയിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ കവർച്ചാക്കേസ് പ്രതികൾ ചാടിപ്പോയി; തിരച്ചിൽ ഊർജ്ജിതം
Kerala
• 15 hours agoനെയ്യാറ്റിൻകര കൊലപാതകം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോയത് അഭിഭാഷകനായ സഹോദരന്റെ വീട്ടിലേക്ക്; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്
Kerala
• 15 hours agoദുബൈ പൊലിസിന്റെ കുതിപ്പിന് ഇനി 'വോയ ഫ്രീ'; അത്യാധുനിക ആഡംബര ഇലക്ട്രിക് വാഹനം പട്രോളിംഗ് നിരയിലേക്ക്
uae
• 16 hours agoഇറാന്റെ ആക്രമണത്തിൽ യുഎസ് സൈനിക താവളങ്ങൾക്ക് കനത്ത നാശം; പുനരുദ്ധാരണത്തിന് കോടിക്കണക്കിന് ഡോളർ വേണ്ടിവരുമെന്ന് റിപ്പോർട്ട്
International
• 16 hours agoഎഐ സാങ്കേതികവിദ്യ മോഷ്ടിക്കുന്നു! ചൈനീസ് കമ്പനികൾക്കെതിരെ നയതന്ത്ര നീക്കവുമായി അമേരിക്ക; ആഗോളതലത്തിൽ പ്രതിസന്ധി
International
• 16 hours agoതിളങ്ങുന്ന ചർമ്മം വേണോ? പ്രഭാതഭക്ഷണത്തിൽ മാറ്റം വരുത്താം; വിഭവങ്ങൾ പങ്കുവെച്ച് പ്രമുഖ ഡെർമറ്റോളജിസ്റ്റ്
National
• 17 hours agoവാട്സാപ്പ് മെസേജിൽ വീണ് വീട്ടമ്മമാർ; പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് ഒടുവിൽ പൊലിസ് പിടിയിൽ
crime
• 17 hours ago'ഞാൻ ഈ മനുഷ്യനെ സ്നേഹിക്കുന്നു'; ദുബൈയിലെ റെസ്റ്റോറന്റിൽ അപ്രതീക്ഷിത സന്ദർശനവുമായി ശൈഖ് മുഹമ്മദ്, അതിശയിച്ച് താമസക്കാർ
uae
• 17 hours agoവ്യാവസായിക കുതിപ്പിന് ഒരു ബില്യൺ ദിർഹത്തിന്റെ ദേശീയ ഫണ്ട്; നിർണ്ണായക പ്രഖ്യാപനങ്ങളുമായി ശൈഖ് മുഹമ്മദ്
uae
• 17 hours agoചരിത്രത്തെ ക്യാമറയിൽ തടവിലാക്കിയ മാന്ത്രികൻ; ഇന്ത്യയുടെ ആത്മാവ് പകർത്തിയ ക്യാമറക്കണ്ണുകൾക്ക് വിട; In-Depth Story
"ചരിത്രം തിരുത്തിയെഴുതപ്പെടാം, പക്ഷേ ഫോട്ടോയുടെ ചരിത്രം ഒരിക്കലും തിരുത്താനാവില്ല." രഘു റായ് നൽകിയ ഈ തിരിച്ചറിവാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം...