HOME
DETAILS

സി.പി.എമ്മും വിഡ്ഢിത്തത്തില്‍ കോണ്‍ഗ്രസിനു പിറകെ

  
backup
August 09, 2017 | 1:39 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d%e0%b4%a2%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d

 

വ്യാജ ഏറ്റുമുട്ടല്‍കേസുകളില്‍ മുന്‍ഗുജറാത്ത് ആഭ്യന്തരമന്ത്രി കൂടിയായിരുന്ന ഇന്നത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായ്ക്കു ഗുജറാത്തില്‍ കടക്കുന്നതിനുപോലും കോടതിവിലക്കുണ്ടായിരുന്നു. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ കേസുകളിലൊന്നും ആത്മാര്‍ഥമായ ഇടപെടലുകളോ പ്രായോഗികമായ നടപടികളോ എടുത്തില്ല.
സംഗീത് സോമനെപ്പോലുള്ള യു.പിയിലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി ചെറുതും വലുതുമായ നേതാക്കള്‍ക്കെതിരേ വര്‍ഗീയകലാപമുണ്ടാക്കല്‍, അക്രമം, ദലിത് വിരുദ്ധവംശീയാക്രമണങ്ങള്‍, പീഡനം, സ്‌ഫോടനം നടത്തുന്നതിനു ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെടല്‍ തുടങ്ങി ശക്തമായ നിയമനടപടി സ്വീകരിക്കാവുന്ന നിരവധി അവസരങ്ങളുണ്ടായിരുന്നു. എന്നിട്ടും അന്നു കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരും അതത് സംസ്ഥാനസര്‍ക്കാരുകളും കാര്യമായൊന്നും ചെയ്തില്ല. ഫലമോ, എന്തും ചെയ്യാവുന്ന തലത്തിലേക്കു ബി.ജെ.പിയുടെ പ്രാദേശികനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വളര്‍ന്നു.
ഇന്നു സര്‍വാധികാരങ്ങളും ബി.ജെ.പിക്കു ലഭിച്ചപ്പോള്‍ ഉള്ളതും ഇല്ലാത്തതുമായ കേസുകളുടെ പേരില്‍ കോണ്‍ഗ്രസിനെ വേട്ടയാടുന്നു. എം.എല്‍.എമാരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ജനാധിപത്യത്തെ വിലയ്ക്കു വാങ്ങുന്നു. പാര്‍ട്ടിയുടെ അസ്തിത്വംതന്നെ അപകടപ്പെട്ടുവെന്നു ജയറാം രമേഷിനെ പോലുള്ള മുതിര്‍ന്ന നേതാവിനുവരെ തുറന്നുപറയേണ്ടി വന്നിരിക്കുന്നു.
കേരളത്തിലേക്കു വന്നാല്‍ കാര്യങ്ങള്‍ ഏതാണ്ടിതുപോലെയാണ്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ കയറിയതില്‍പിന്നെയാണു സംഘ്പരിവാര്‍ നേതാക്കളുടെയും അനുയായികളുടേയും അഴിഞ്ഞാട്ടം മുമ്പില്ലാത്തവിധം വ്യാപകമായത്. കൃത്യമായ ഇടവേളകളില്‍ അക്രമം നടത്തി ഈ സംഘര്‍ഷത്തെ നിലനിര്‍ത്തുവാന്‍ ഇനിയും നേരംവെളുക്കാത്ത ചില സി.പി.എം പ്രവര്‍ത്തകരും മുന്നില്‍നിന്നു. ബി.ജെ.പി സി.പി.എം സംഘര്‍ഷത്തിന്റെ രാഷ്ട്രീയനേട്ടം തങ്ങള്‍ക്കു ഗുണമാകുമെന്നു കണ്ടു സി.പി.എമ്മോ സര്‍ക്കാരോ കൃത്യമായ നടപടികളോ പ്രായോഗിക നിലപാടുകളോ എടുത്തതുമില്ല.
പാര്‍ട്ടി സെക്രട്ടറി കോടിയേരി പങ്കെടുത്ത പരിപാടിയിലേക്കു ബോംബെറിഞ്ഞ കേസ് എവിടെയുമെത്തിയില്ല. വര്‍ഗീയസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത ശശികലയെയും ഗോപാലകൃഷണനെയും മറ്റും ഇതുവരെ അറസ്റ്റ് ചെയ്തില്ല. കോഴിക്കോട്ടെ സി.പി.എം ജില്ലാകമ്മിറ്റി ഓഫിസ് ആക്രമിച്ചവരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. മുസ്‌ലിംസ്ത്രീകളെ ബലാത്സംഗം ചെയ്തു ഗര്‍ഭിണികളാക്കാന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത സംഘിയെയും അറസ്റ്റ് ചെയ്യുന്നില്ല. റിയാസ് മൗലവിയെ അരുംകൊല ചെയ്ത ആര്‍.എസ്.എസുകാര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയില്ല. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ കാലതാമസം കാരണം മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിക്കാന്‍ അവസരമുണ്ടായി.
സര്‍ക്കാരെന്ന നിലയില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നടക്കുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുന്നില്ല. അതേസമയം, പോര്‍വിളിയും വാചകകസര്‍ത്തുകളുമായി 'ഫാസിസ്റ്റ് വിരുദ്ധ' പോരാട്ടമെന്ന പേരില്‍ പ്രസ്താവനകള്‍ക്ക് കുറവൊന്നുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രിയ ഉമര്‍, നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്' ഉമര്‍ ഖാലിദിന് മംദാനിയുടെ കത്ത് 

International
  •  9 days ago
No Image

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എൽഡിഎഫ് ഓഫർ ചെയ്തത് 50 ലക്ഷം! പിന്നാലെ കൂറുമാറി വോട്ട് ചെയ്തു, രാജിയും വെച്ചു, സംഭാഷണം പുറത്ത്

Kerala
  •  9 days ago
No Image

ഈ മാസം ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

National
  •  9 days ago
No Image

'പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തു': ഇന്‍ഡോറില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  9 days ago
No Image

ഓട്ടോ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു; അപകടം പിറന്നാള്‍ ദിനത്തില്‍  

Kerala
  •  9 days ago
No Image

എസ്.ഐ.ആർ; പൊരുത്തക്കേടുള്ളവരുടെ എണ്ണം വർധിക്കുന്നു; പുതിയ അപേക്ഷകൾ അഞ്ച് ലക്ഷം കടന്നു

Kerala
  •  9 days ago
No Image

സ്വത്തുവിവരം വെളിപ്പെടുത്താത്ത നേതാക്കളെ തേടി ലോകായുക്ത; ഇതുവരെ വിവരം നൽകിയത് ബിനോയ് വിശ്വം മാത്രം

Kerala
  •  10 days ago
No Image

തദ്ദേശ സ്ഥാനാര്‍ഥികള്‍ 12നകം കണക്ക് സമര്‍പ്പിക്കണം; ഇല്ലെങ്കില്‍ അയോഗ്യത

Kerala
  •  10 days ago
No Image

യു.എ.ഇയിലെ എല്ലാ പള്ളികളിലും ജുമുഅ നിസ്കാരം ഇന്ന് മുതൽ 12.45ന്

uae
  •  10 days ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടി; സി.പി.ഐ നിലപാടിനെതിരേ സി.പി.എമ്മിൽ പടയൊരുക്കം

Kerala
  •  10 days ago