HOME
DETAILS

അഴിമതി: നവാസ് ശരീഫിന് ഏഴ് വര്‍ഷം തടവ്

  
backup
December 24 2018 | 18:12 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%8f%e0%b4%b4%e0%b5%8d

 

ഇസ്‌ലാമാബാദ്: അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ഏഴു വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴയും വിധിച്ച് അഴിമതി വിരുദ്ധ കോടതി. സഊദി അറേബ്യയില്‍ നവാസ് ശരീഫിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ മില്ലുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. സ്റ്റീല്‍ മില്ലിന്റെ വരുമാന ഉറവിടം തെളിയിക്കാന്‍ മൂന്നാം തവണയും ശരീഫിനു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു.

ശരീഫിനെതിരേ മൂന്നു കേസുകളാണ് നിലവിലുള്ളത്. സഊദിയിലെ അല്‍ അസീസിയ സ്റ്റീല്‍ മില്ലിലെ വരുമാനം, മകന്‍ ഹസാന്‍ നവാസിന്റെ നേതൃത്വത്തിലുള്ള ഫ്‌ളാഗ്ഷിഷ് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ജസ്റ്റിസ് മുഹമ്മദ് അര്‍ശദ് മാലികിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ വിധി പുറപ്പെടുവിച്ചത്.
ഫ്‌ളാഗ്ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് കേസില്‍ ശരീഫിനെ കോടതി കുറ്റമുക്തനാക്കി.


വിധിപ്രഖ്യാപനം നടത്തുമ്പോള്‍ നവാസ് ശരീഫ് കോടതിയില്‍ ഹാജരായിരുന്നു. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്ന് അദ്ദേഹം വിധി പ്രഖ്യാപനത്തിനു ശേഷം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനായി സൈന്യവും സര്‍ക്കാരും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ കോടതി വിധിക്കെതിരേ സമാധാനപരമായി പ്രതിഷേധിക്കുമെന്നും അപ്പീല്‍ നല്‍കുമെന്നും മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് വിഭാഗം നേതാവുമായ ശാഹിദ് കഖാന്‍ അബ്ബാസി പറഞ്ഞു.


ശരീഫിനെതിരേയുള്ള വിധി പുറപ്പെടുവിക്കുന്നതിനു മുന്‍പ് കോടതിക്കു പുറത്ത് പ്രതിഷേധക്കാരും പൊലിസും ഏറ്റുമുട്ടി. കല്ലേറിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.


പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനെ പനാമ പേപ്പര്‍ കേസില്‍ പാക് സുപ്രിംകോടതി അയോഗ്യനാക്കിയിരുന്നു.
ലണ്ടനിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയ കേസില്‍ നവാസ് ശരീഫിനെ ഇതേ കോടതി ജൂലൈയില്‍ പത്തു വര്‍ഷം തടവിനു വിധിച്ചിരുന്നു.
അപ്പീലിനെ തുടര്‍ന്ന് നവാസ് ശരീഫ് സെപ്റ്റംബറില്‍ ജയില്‍ മോചിതനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  a month ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  a month ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  a month ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  a month ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a month ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  a month ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  a month ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  a month ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  a month ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  a month ago