HOME
DETAILS

കാട്ടാനശല്യം: ദ്രുതകര്‍മസേന രൂപീകരണം കടലാസിലൊതുങ്ങുന്നു

  
backup
September 06, 2017 | 7:10 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%81%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae


മലമ്പുഴ: സംസ്ഥാനത്തിന്റെ ആഭ്യന്തര വിനോദ സഞ്ചാരകേന്ദ്രം നിലകൊള്ളുന്ന മലമ്പുഴയില്‍ ദ്രുതകര്‍മസേന രൂപീകരണം കടലാസിലൊതുങ്ങുന്നു. കഴിഞ്ഞ ജൂണില്‍ കൊട്ടേക്കാടിനു സമീപം ഐ.എം.എ. പ്ലാന്റ് ജീവനക്കാരന്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളിലാണ് മലമ്പുഴയില്‍ ദ്രുതകര്‍മസേനയുടെ പുതിയ യൂണിറ്റ് രൂപീകരണത്തിന് പദ്ധതിയിട്ടത്. എന്നാല്‍ മാസങ്ങള്‍ പിന്നിടുമ്പോഴും വകുപ്പുമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനം നടപ്പിലാക്കാന്‍ തയ്യാറാവുന്നില്ല.
വാളയാറിലും ദ്രുതകര്‍മസേനയെ നിയോഗിക്കണമെന്ന് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. ജനവാസ മേഖലകളില്‍ പലപ്പോഴും ആനകള്‍ ഇറങ്ങുന്നത് വനം വകുപ്പിനെ അറിയിക്കുന്നുണ്ടെങ്കിലും ആളില്ലെന്ന കാരണം പറഞ്ഞ് വരാന്‍ താമസിക്കുന്നുവെന്ന ആരോപണങ്ങളാണുയരുന്നത്. ഇത്തരം സംഭവങ്ങള്‍ ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും വലിയ അളവില്‍ കാട്ടാനകള്‍ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ടാവും.
ജില്ലയില്‍ കാലങ്ങളായുള്ള കാട്ടാനകളുടെ ആക്രമണം തുടര്‍ക്കഥയാവുമ്പോഴും ആകെ രണ്ടു ദ്രുതകര്‍മസേനകള്‍ മാത്രമാണ് ഉള്ളത്. ഒരെണ്ണം ഒലവക്കോടും മറ്റേത് മണ്ണാര്‍ക്കാട്ടുമെന്നിരിക്കെ ഇരുസ്ഥലങ്ങളില്‍ നിന്നും കിലോമീറ്റര്‍ താണ്ടി ആനകളിറങ്ങുന്ന കഞ്ചിക്കോട്, മലമ്പുഴ, വാളയാര്‍ മേഖലകളിലേക്കെത്തിപ്പെടുന്നത് എളുപ്പമല്ലെന്ന നിലപാടാണ്. എന്നാല്‍ ആനശല്യം കൂടുതലുള്ള വാളയാറിലും ദ്രുതകര്‍മസേനയുടെ സേവനം കടലാസിലൊതുങ്ങുകയാണ്.
നിലവിലെ പഴയ വാഹനങ്ങള്‍ നന്നാക്കിയെടുത്താണ് വനംവകുപ്പുദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തുന്നത്. എന്നാല്‍ വാളയാറില്‍ ദ്രുതകര്‍മസേനക്കായുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും കാട്ടാനകളുടെ ആക്രമണം നടക്കുമ്പോള്‍ ദ്രുതകര്‍മ്മസേനയുടെ സേവനം എന്നു ലഭ്യമാക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.
മലമ്പുഴയില്‍ പുതിയ സ്‌ക്വാഡ് രൂപികരണത്തിന് ജീവനക്കാരുടെ എണ്ണവും പ്രശ്‌നമാകും. ദ്രുതകര്‍മസേനാ രൂപീകരണത്തിന് തടസ്സമാവുന്നത് പദ്ധതി നീണ്ടുപോകാന്‍ കാരണമാവുമെന്നതുമാണ് അധികൃതരുടെ വാദം. തുടര്‍ച്ചയായുണ്ടായ കാട്ടാനശല്യത്തിന് അല്‍പം ശമനമുണ്ടായിട്ടുണ്ടെങ്കിലും ദ്രുതകര്‍മ്മസേനയുടെ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  5 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  6 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  6 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  7 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  7 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  7 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  7 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  7 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  7 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  7 hours ago