HOME
DETAILS

കാട്ടാനശല്യം: ദ്രുതകര്‍മസേന രൂപീകരണം കടലാസിലൊതുങ്ങുന്നു

  
backup
September 06, 2017 | 7:10 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%81%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae


മലമ്പുഴ: സംസ്ഥാനത്തിന്റെ ആഭ്യന്തര വിനോദ സഞ്ചാരകേന്ദ്രം നിലകൊള്ളുന്ന മലമ്പുഴയില്‍ ദ്രുതകര്‍മസേന രൂപീകരണം കടലാസിലൊതുങ്ങുന്നു. കഴിഞ്ഞ ജൂണില്‍ കൊട്ടേക്കാടിനു സമീപം ഐ.എം.എ. പ്ലാന്റ് ജീവനക്കാരന്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളിലാണ് മലമ്പുഴയില്‍ ദ്രുതകര്‍മസേനയുടെ പുതിയ യൂണിറ്റ് രൂപീകരണത്തിന് പദ്ധതിയിട്ടത്. എന്നാല്‍ മാസങ്ങള്‍ പിന്നിടുമ്പോഴും വകുപ്പുമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനം നടപ്പിലാക്കാന്‍ തയ്യാറാവുന്നില്ല.
വാളയാറിലും ദ്രുതകര്‍മസേനയെ നിയോഗിക്കണമെന്ന് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. ജനവാസ മേഖലകളില്‍ പലപ്പോഴും ആനകള്‍ ഇറങ്ങുന്നത് വനം വകുപ്പിനെ അറിയിക്കുന്നുണ്ടെങ്കിലും ആളില്ലെന്ന കാരണം പറഞ്ഞ് വരാന്‍ താമസിക്കുന്നുവെന്ന ആരോപണങ്ങളാണുയരുന്നത്. ഇത്തരം സംഭവങ്ങള്‍ ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും വലിയ അളവില്‍ കാട്ടാനകള്‍ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ടാവും.
ജില്ലയില്‍ കാലങ്ങളായുള്ള കാട്ടാനകളുടെ ആക്രമണം തുടര്‍ക്കഥയാവുമ്പോഴും ആകെ രണ്ടു ദ്രുതകര്‍മസേനകള്‍ മാത്രമാണ് ഉള്ളത്. ഒരെണ്ണം ഒലവക്കോടും മറ്റേത് മണ്ണാര്‍ക്കാട്ടുമെന്നിരിക്കെ ഇരുസ്ഥലങ്ങളില്‍ നിന്നും കിലോമീറ്റര്‍ താണ്ടി ആനകളിറങ്ങുന്ന കഞ്ചിക്കോട്, മലമ്പുഴ, വാളയാര്‍ മേഖലകളിലേക്കെത്തിപ്പെടുന്നത് എളുപ്പമല്ലെന്ന നിലപാടാണ്. എന്നാല്‍ ആനശല്യം കൂടുതലുള്ള വാളയാറിലും ദ്രുതകര്‍മസേനയുടെ സേവനം കടലാസിലൊതുങ്ങുകയാണ്.
നിലവിലെ പഴയ വാഹനങ്ങള്‍ നന്നാക്കിയെടുത്താണ് വനംവകുപ്പുദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തുന്നത്. എന്നാല്‍ വാളയാറില്‍ ദ്രുതകര്‍മസേനക്കായുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും കാട്ടാനകളുടെ ആക്രമണം നടക്കുമ്പോള്‍ ദ്രുതകര്‍മ്മസേനയുടെ സേവനം എന്നു ലഭ്യമാക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.
മലമ്പുഴയില്‍ പുതിയ സ്‌ക്വാഡ് രൂപികരണത്തിന് ജീവനക്കാരുടെ എണ്ണവും പ്രശ്‌നമാകും. ദ്രുതകര്‍മസേനാ രൂപീകരണത്തിന് തടസ്സമാവുന്നത് പദ്ധതി നീണ്ടുപോകാന്‍ കാരണമാവുമെന്നതുമാണ് അധികൃതരുടെ വാദം. തുടര്‍ച്ചയായുണ്ടായ കാട്ടാനശല്യത്തിന് അല്‍പം ശമനമുണ്ടായിട്ടുണ്ടെങ്കിലും ദ്രുതകര്‍മ്മസേനയുടെ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം മത്സരിക്കും

National
  •  14 days ago
No Image

സുഡാന് കൈത്താങ്ങായി സഊദി: ഖാർത്തൂമിൽ 2,800 ചാക്ക് മാവ് വിതരണം ചെയ്ത് കെ.എസ്.റിലീഫ്

Saudi-arabia
  •  14 days ago
No Image

ഇതിഹാസത്തെ വീഴ്ത്തി; ഓറഞ്ച് ആർമിക്കൊപ്പം ചരിത്രമെഴുതി ഇഷാൻ കിഷൻ

Cricket
  •  14 days ago
No Image

'സുധാകരൻ കരുത്തനായ പോരാളി'; കേരളത്തിൽ 100 സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കുമെന്ന് രാഹുൽ ഗാന്ധി

National
  •  14 days ago
No Image

പികെ ശശി വഞ്ചകന്‍; പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാവും; മുഖ്യമന്ത്രി 

Kerala
  •  14 days ago
No Image

നിലവിലെ സാഹചര്യങ്ങളെ യുഎഇ നേരിടുന്നത് വിവേകത്തോടെയും സംയമനത്തോടെയും കൂടി: സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ ശൈഖ് മുഹമ്മദ്

uae
  •  14 days ago
No Image

മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിയുടെ ശബ്ദം ഒത്തുനോക്കാൻ കോടതിയുടെ അനുമതി തേടി ബിജെപി നേതാവ്

National
  •  14 days ago
No Image

അശ്വിൻ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു; പുതിയ റോളിൽ ഞെട്ടിക്കാൻ ഇതിഹാസം

Cricket
  •  14 days ago
No Image

ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും: കെട്ടിടം തകർന്ന് അധ്യാപകൻ മരിച്ചു, മരണസംഖ്യ 10 ആയി

oman
  •  14 days ago
No Image

അടിമാലിയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 16 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  14 days ago