HOME
DETAILS

ഹൗസ്‌ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍രക്ഷാ ഉപകരണങ്ങളില്ലാതെ

  
Web Desk
September 06 2017 | 22:09 PM

%e0%b4%b9%e0%b5%97%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൗസ് ബോട്ടുകളില്‍ പലതും പ്രവര്‍ത്തിക്കുന്നത് ആവശ്യമായ ജീവന്‍രക്ഷാ, അഗ്നിശമന ഉപകരണങ്ങളില്ലാതെ. ഇത് യാത്രികരുടെ സുരക്ഷിതത്വത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഹൗസ്‌ബോട്ടുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തയത്.
അടിയന്തര ഘട്ടങ്ങളില്‍ പെട്ടെന്ന് ഉപയോഗിക്കാന്‍ ഓരോ യാത്രക്കാരനും ജീവനക്കാരനും ഒരു ലൈഫ് ജാക്കറ്റ് വീതവും കൂടാതെ രണ്ടു വ്യക്തികള്‍ക്ക് ഒരു ലൈഫ്‌ബോയ് വീതവും ബോട്ടുകളില്‍ യഥാസ്ഥാനത്ത് സജ്ജീകരിച്ചിരിക്കണമെന്നു ചട്ടം അനുശാസിക്കുന്നുണ്ട്.
എന്നാല്‍ ഇതു പാലിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താനായി 42 ഹൗസ്‌ബോട്ടുകളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 23 എണ്ണത്തില്‍ ഇതൊന്നും ആവശ്യത്തിന് ഇല്ലെന്നു കണ്ടെത്തി. ഇതില്‍ 11 എണ്ണം ഒരു ലൈഫ് ജാക്കറ്റോ ഒരു ലൈഫ് ബോയിയോ പോലുമില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
ചില ഹൗസ്‌ബോട്ടുകളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഫലപ്രദമായ രീതിയിലല്ല സൂക്ഷിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എടുക്കാനാവാത്ത വിധം മുകള്‍ത്തട്ടില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സര്‍വേ സമയത്ത് ആവശ്യമായ തരത്തിലും എണ്ണത്തിലും ജീവന്‍രക്ഷാ ഉപകരണങ്ങളുണ്ടെന്ന് ഉറപ്പുവരുത്താറുള്ളതായി ആലപ്പുഴ പോര്‍ട്ട് ഓഫിസര്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിശോധന കഴിഞ്ഞാല്‍ ചിലര്‍ ഇത് എടുത്തുമാറ്റുന്നതായും ഇതു കണ്ടെത്താന്‍ മിന്നല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും മറുപടിയിലുണ്ട്. എന്നാല്‍ ഈ മറുപടി സ്വീകാര്യമല്ലെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൗസ് ബോട്ടുകളില്‍ അംഗീകൃത മാതൃകിലുള്ള അഗ്നിശമന ഉപകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നും തീയുടെയും പുകയുടെയും മുന്നറിയിപ്പ് നല്‍കുന്ന ഉപകരണങ്ങള്‍ ഗാലറിയിലും എന്‍ജിന്‍ മുറിയിലും സ്ഥാപിക്കണമെന്നും ഫയര്‍ പമ്പ് പ്രധാന ഡെക്കില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ എല്‍.പി.ജി സംവിധാനത്തില്‍ ഗ്യാസ് ഫ്യൂസോ സ്പാര്‍ക്ക് അറസ്റ്ററോ സ്ഥാപിക്കണമെന്നും വ്യവസ്ഥയുണ്ട്.
എന്നാല്‍ പരിശോധിച്ച 42 ഹൗസ് ബോട്ടുകളില്‍ 38 എണ്ണത്തില്‍ തീയുടെയും പുകയുടെയും മുന്നറിയിപ്പു നല്‍കുന്ന ഉപകരണങ്ങളും 33 എണ്ണത്തില്‍ ഫയര്‍ പമ്പുകളും ഘടിപ്പിച്ചിരുന്നില്ല. ഒരു ഹൗസ് ബോട്ടില്‍ പോലും എല്‍.പി.ജി സിലിണ്ടറിന് ആവശ്യമായ ഗ്യാസ് ഫ്യൂസോ സ്പാര്‍ക്ക് അറസ്റ്ററോ സ്ഥാപിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിശോധനാവേളയില്‍ ഒരു ഹൗസ് ബോട്ടിനു തീപിടിക്കുകയുമുണ്ടായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago