HOME
DETAILS

സി.എ.എ: മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ രഹസ്യനിരീക്ഷണം, സുരക്ഷയുടെ പേരില്‍ വന്‍ സൈനികസന്നാഹത്തെ വിന്യസിച്ച് കേന്ദ്രം

  
Web Desk
March 14, 2024 | 5:11 AM

Security tightened in Shaheen Bagh, many areas over CAA

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പ്രബല്യത്തിലാക്കിയതിന് പിന്നാലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ രഹസ്യനിരീക്ഷണം ശക്തമാക്കി പൊലിസ്. മുസ്‌ലിംകള്‍ കൂടുതല്‍ താമസിക്കുന്ന മേഖലകളില്‍ പ്രത്യേക നീരിക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഴുസമയവും പൊലിസ് പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുകയാണ്.

ഡല്‍ഹി, ബീഹാര്‍, അസം, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലാണ് നിരീക്ഷണം. സുരക്ഷയുടെ പേരില്‍ കേന്ദ്രസേന ഉള്‍പ്പെടെ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സിഎഎ വിരുദ്ധ പ്രക്ഷോഭ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ നിയമത്തിനെതിരെ ഡല്‍ഹിയിലെ പ്രധാന പ്രതിഷേധ കേന്ദ്രമായിരുന്ന ഷഹീന്‍ബാഗില്‍ കേന്ദ്രസേനയെ ആണ് വിന്യസിച്ചിട്ടുള്ളത്. 500 പേരെ വിന്യസിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രദേശത്ത് വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. കൂടാതെ പ്രധാന സര്‍വകലാശാലകള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവക്ക് സമീപവും വന്‍ പൊലിസ് സന്നാഹമുണ്ട്. 

ബംഗാള്‍  ബിഹാര്‍ അതിര്‍ത്തിയിലെ മുസ്‌ലിം ഭൂരിപക്ഷമുള്ള സീമാഞ്ചല്‍ മേഖലയില്‍ പൊലീസ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി. അസമില്‍ പ്രതിഷേധം തുടരുന്നതിനാല്‍ വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം ഉയരാന്‍ സാധ്യതയുള്ള യുപിയിലെ മേഖലകളിലും സുരക്ഷയുണ്ട്.

പൗരത്വ നിയമം പ്രബല്യത്തിലായതിനു പിന്നാലെ രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്. 2019ല്‍ 100 ദിവസത്തിലധികമാണ് ഷഹീന്‍ബാഗില്‍ സമരം നടന്നത്. സ്ത്രീകളും കുട്ടികളും വയോധികരും രാപകല്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ലോക ശ്രദ്ധ നേടിയ സമരങ്ങളായിരുന്നു അത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  6 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  6 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  6 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  6 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  6 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  6 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  6 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  6 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  6 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  6 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  6 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  6 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  6 days ago