HOME
DETAILS

ബനാറസിലെ വിദ്യാര്‍ഥി പ്രക്ഷോഭം സര്‍വകലാശാലക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

  
backup
September 27, 2017 | 2:24 AM

%e0%b4%ac%e0%b4%a8%e0%b4%be%e0%b4%b1%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0


വാരണാസി: ബനാറസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് കാരണമായത് അധികൃതരുടെ വീഴ്ചയാണെന്ന് വാരണാസി കമ്മിഷണറുടെ പ്രാഥമിക റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഗിരീഷ് ചന്ദ്ര ത്രിപാഠി കടുത്ത സമ്മര്‍ദ്ദത്തിലായി.
വാരണാസി കമ്മിഷണര്‍ നിതിന്‍ ഗൊകാരന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പ്രശ്‌നം കൈകാര്യം ചെയ്തതില്‍ സര്‍വകലാശാലക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. അതേസമയം ദേശീയ മനുഷ്യാവകാശ കമ്മിഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയും സംസ്ഥാന ഗവര്‍ണറും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച സര്‍വകലാശാലക്ക് പുറത്ത് ഒരു വിദ്യാര്‍ഥിനിക്കുണ്ടായ അപമാനത്തെക്കുറിച്ച് നല്‍കിയ പരാതി സര്‍വകലാശാല അവഗണിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഇതേ തുടര്‍ന്ന് ക്യാംപസില്‍ കയറി പൊലിസ് നടത്തിയ അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതോടെ പ്രശ്‌നം രൂക്ഷമായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി വാരണാസി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രശ്‌നം കൈകാര്യം ചെയ്തതില്‍ സര്‍വകലാശാലക്ക് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടിയത്.
പ്രശ്‌നം ഗൗരവത്തോടെ കാണാന്‍ അധികൃതര്‍ തയാറാകാത്തതുകാരണം ഇത് സങ്കീര്‍ണമായ സാഹചര്യത്തിലേക്ക് വഴിവച്ചതായി കമ്മിഷണര്‍ നിതിന്‍ ഗോകാരന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ കുറിച്ചും ഇത് അടിച്ചമര്‍ത്താന്‍ പൊലിസ് സ്വീകരിച്ച നടപടിയും സംബന്ധിച്ച് അന്വേഷിച്ച് തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് അദ്ദേഹം സര്‍വകലാശാലയെ കുറ്റപ്പെടുത്തിയത്. ഇന്നലെ സംസ്ഥാന ചീഫ് സെക്രട്ടറി രാജിവ് കുമാറിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
തീവ്രമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടും ഇത് സര്‍വകലാശാല കൈകാര്യം ചെയ്ത രീതി ശരിയായില്ല. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം രൂക്ഷമായതിന് കാരണം സര്‍വകലാശാലയുടെ നിലപാടാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തമായെങ്കിലും ഇത് സര്‍വകലാശാലാ ഭരണ നിര്‍വഹണ വിഭാഗം കൈകാര്യം ചെയ്ത രീതിയില്‍ വലിയ പാളിച്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതിനിടയില്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന സര്‍വകലാശാലയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ യോഗത്തില്‍ അലഹബാദ് ഹൈക്കോടതി റിട്ട. ജഡ്ജിയെ അന്വേഷണം നടത്താന്‍ നിയോഗിച്ചതായി വൈസ് ചാന്‍സ്‌ലര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ വൈസ് ചാന്‍സ്‌ലറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളെ പ്രത്യേകിച്ചും പെണ്‍കുട്ടികളെ നിഷ്ഠൂരമായി പൊലിസ് മര്‍ദിച്ചതായ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
സര്‍വകലാശാലക്ക് പുറത്ത് മൂന്നംഗ സംഘം ഒരു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായ സംഭവമാണ് പ്രശ്‌നത്തിന് കാരണം. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും സര്‍വകലാശാല തികഞ്ഞ അലംഭാവമാണ് ഇക്കാര്യത്തില്‍ കാണിച്ചത്. ഇതേതുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലിസ് ലാത്തിച്ചാര്‍ജ് ചെയ്തതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.
അതേസമയം ഓരോ വിദ്യാര്‍ഥിനികളും പറയുന്ന രീതിയില്‍ സര്‍വകലാശാലയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ബനാറസ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഗിരീഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു.
സര്‍വകലാശാലയിലുണ്ടായ സംഭവത്തില്‍ ദുഃഖമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ചില പ്രശ്‌നങ്ങള്‍ സ്വയം സൃഷ്ടിച്ചെടുത്തവയാണെന്നും ആരോപിച്ചു. സര്‍വകലാശാല രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള സ്ഥലമല്ല. യുവാക്കള്‍ സത്യത്തിനും നീതിക്കുമായി നിലകൊള്ളണം. എന്നാല്‍ അതല്ല പലപ്പോഴും ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികളെ ക്യാംപസില്‍ കയറി പൊലിസ് മര്‍ദിച്ചിട്ടില്ലെന്നും വൈസ് ചാന്‍സ്‌ലര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  7 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  7 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  7 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  7 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  7 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  7 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  7 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  7 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  7 days ago